ഏറ്റുമാനൂരിൽ നായയുടെ വിളയാട്ടം! വിദ്യാർഥി ഉൾപ്പെടെ ഏഴു പേർക്കു പരിക്ക്
Wednesday, September 28, 2022 11:52 PM IST
ഏറ്റുമാനൂർ: അക്രമാസക്തനായ നായയുടെ ആക്രമണത്തിൽ വിദ്യാർഥി ഉൾപ്പെടെ ഏഴ് പേർക്കു പരിക്ക്.

ഏറ്റുമാനൂർ ടൗണിൽ ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു നായയുടെ വിളയാട്ടം. പാലാ റോഡിൽ മങ്കരകലുങ്ക് ഭാഗത്തുനിന്നാണ് നായ ടൗണിലേക്ക് എത്തിയത്. മുമ്പിൽ പെട്ടവരെയെല്ലാം നായ ആക്രമിക്കുകയായിരുന്നു. ഗവ. ബോയ്സ് സ്കൂൾ വളപ്പിൽ കയറിയ നായ പ്ലസ് വൺ വിദ്യാർഥി എബിൻ ജോർജിന്‍റെ ഇരുകാലുകളിലും കടിച്ചു. വിദ്യാർഥികൾ ഭയപ്പെട്ട് ചിതറിയോടി. ഫുട്പാത്തിലൂടെ നടന്നുവരുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളി, ഏറ്റുമാനൂർ വ്യാപാര ഭവൻ ജീവനക്കാരൻ പട്ടിത്താനം സ്വദേശി റൂബിൻ കുര്യൻ എന്നിവരെയും നായ കടിച്ചു.

വഴിയാത്രക്കാരിയായ സ്ത്രീയുടെ വസ്ത്രം കടിച്ചു കീറുകയും ഇവരെ കടിക്കുകയും ചെയ്തു. പരിക്കേറ്റ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവിടെനിന്നു വില്ലേജ് ഓഫീസ് പരിസരത്ത് എത്തിയ നായ വഴിയിൽ നിൽക്കുകയായിരുന്നു ലോട്ടറി വിൽപ്പനക്കാരെ കടിച്ചു പരിക്കേൽപ്പിച്ചു. തുടർന്ന് പേരൂർ സ്വദേശിയായ നായ പിടിത്തക്കാരൻ ജയകുമാർ നായയെ വല ഉപയോഗിച്ച് പിടികൂടി മൃഗാശുപത്രിയിലെത്തിച്ചു.

നായയുടെ കടിയേറ്റവരെ ഏറ്റുമാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

എബിൻ ജോർജ് (16), റൂബിൻ (32), അജിത് (35), വിജുകുമാർ (45), വിജയലക്ഷ്മി (50), സിജു (38), ഷൈജു (50) എന്നിവരെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കഴുത്തിൽ ബെൽറ്റുള്ള നായയാണ് ആക്രമണം നടത്തിയത്. വിവരമറിഞ്ഞ് പോലീസും നഗരസഭാ അധികൃതരും സ്ഥലത്തെത്തി.

ഇതിനിടെ നഗരസഭാ അധികൃതരുടെ നിസംഗതയാണ് ഏറ്റുമാനൂരിൽ തെരുവ് നായക്കളുടെ ആക്രമണം രൂക്ഷമാകുന്നതിന് കാരണമാകുന്നതെന്ന് ആരോപിച്ച് ഒരു വിഭാഗം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് , കൗൺസിലർമാരായ പി.എസ്. വിനോദ്, രശ്മി ശ്യാം, സുരേഷ് വടക്കേടം എന്നിവർ സ്ഥലത്തെത്തി.