പ്രതിഷേധത്തിനൊടുവില്‍ മുളക്കുളം പഞ്ചായത്തിന്‍റെ കംഫര്‍ട്ട് സ്റ്റേഷനില്‍ വെള്ളമെത്തി
Wednesday, May 8, 2024 7:21 AM IST
പെരുവ: പ്രതിഷേധത്തിനൊടുവില്‍ മുളക്കുളം പഞ്ചായത്തിന്‍റെ കംഫര്‍ട്ട് സ്റ്റേഷനില്‍ വെള്ളമെത്തി. അംഗപരിമിതനായ നിര്‍ധന വയോധികന്‍ നടത്തുന്ന കംഫര്‍ട്ട് സ്റ്റേഷനില്‍ ദിവസങ്ങളായി വെള്ളമില്ലെന്നത് ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പണം നല്‍കിയാണ് ഇദേഹം വെള്ളം വാങ്ങി കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നും നിര്‍ധനനായ ഇദേഹത്തിന് ഇത്തരത്തില്‍ മുന്നോട്ട് പോകാനാവില്ലെന്നും ദീപിക ചൂണ്ടിക്കാണിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജീവനക്കാരെത്തി തകര്‍ന്ന പൈപ്പ് നന്നാക്കി കംഫര്‍ട്ട് സ്റ്റേഷനിലേക്കുള്ള വെള്ളം പുനഃസ്ഥാപിക്കുകയായിരുന്നു.

കുന്നപ്പള്ളി മടത്തേട്ട് കോളനിയിലെ താമസക്കാരനായ അപ്പച്ചനാണ് പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ കരാറിനെടുത്ത് പ്രവര്‍ത്തിച്ചു വരുന്നത്. നാല് ദിവസത്തോളം ഇവിടെ വെള്ളം കിട്ടിയിരുന്നില്ല. പലതവണ അധികൃതരെ വിവരമറിയിച്ചിട്ടും പ്രശ്ന പരിഹാരത്തിന് നടപടികളുണ്ടായില്ല.

ദിവസം 350 രൂപ വീതം രണ്ട് ലോഡ് വെള്ളമിറക്കിയാണ് ഇദേഹം കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിച്ചത്. കംഫര്‍ട്ട് സ്റ്റേഷനിലേക്കുള്ള പൈപ്പ് പൊട്ടി ദിവസങ്ങളായി ഇവിടെ വെള്ളം ഒഴുകി പാഴാകുകയായിരുന്നു.