ഭര്‍ത്താവിന്‍റെ മർദനത്തെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Monday, May 6, 2024 3:57 AM IST
പത്തനംതിട്ട: ഭര്‍ത്താവിന്‍റെ മര്‍ദനത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ സ്വദേശിനി സുജ(50)യാണ് മരിച്ചത്. ഇവരെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് സജി കൊട്ടാരക്കര (സൈക്കിള്‍ സജി) കൊട്ടാരക്കര സബ് ജയിലില്‍ റിമാൻഡില്‍ കഴിയുകയാണ്.

ഒരു മാസം മുമ്പാണ് പത്തനംതിട്ടയിലെ പെട്രോള്‍ പമ്പിലെ തൊഴിലാളിയായ സജി മദ്യലഹരിയില്‍ ഭാര്യ സുജയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തെത്തുടര്‍ന്ന് നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരിക്കേറ്റ സുജ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

സംഭവത്തില്‍ ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സജിയെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു. ഇയാള്‍ ഇപ്പോഴും കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്പ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയെങ്കിലും, പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാകാത്ത അവസ്ഥയിലായിരുന്നു സുജ. ഇന്നലെ പുലര്‍ച്ചെ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

സജി മദ്യപിച്ച ശേഷം സുജയെ മര്‍ദിക്കുകയും സമീപവാസികളുമായി പ്രശ്‌നമുണ്ടാവുകയും ചെയ്യുന്നത് നിത്യസംഭവമാണെന്ന് പറയുന്നു. മക്കള്‍: സൗമ്യ, സ്വപ്‌ന.