കൊടുംചൂട് കന്നുകാലികളുടെ ജീവനെടുക്കുന്നു
Sunday, May 5, 2024 4:01 AM IST
ജില്ലയിൽ പത്തിലധികം പശുക്കൾ ചത്തതായി ക്ഷീരവികസനവകുപ്പ്

പത്തനംതിട്ട: അത്യുഷ്ണവും സൂര്യാതപവും വളർത്തു മൃഗങ്ങളുടെ ജീവനെടുക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ സൂര്യാതപമേറ്റ് പത്തിലധികം പശുക്കൾ ചത്തു. വിവിധ ഭാഗങ്ങളിലായി പത്ത് പശുക്കൾ ചത്തതായി ക്ഷീരവികസന വകുപ്പ് അധികൃതർ പറയുന്പോൾ ആറ് പശുക്കളുടെ കണക്കാണ് മൃഗസംരക്ഷണ വകുപ്പിനുള്ളത്.

വളർത്തു മൃഗങ്ങളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്പോഴും അവ സൂര്യാതപമേറ്റാണ് ചത്തതെന്ന് സ്ഥിരീകരിക്കാതെ കണക്കുകളിൽ പെടുകയില്ലെന്നാണ് ബന്ധപ്പെട്ട വകുപ്പ് അധികൃതർ പറയുന്നത്. ആനിക്കാട്, നെടുന്പ്രം, പന്തളം ഭാഗങ്ങളിലാണ് പശുക്കൾ ഏറെയും ചത്തത്.

സങ്കരയിനത്തിൽപെട്ട പശുക്കൾക്ക് താങ്ങാനാവുന്നതിലുമധികമാണ് പകൽച്ചൂടിന്‍റെ കാഠിന്യമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. വെള്ളത്തിന്‍റെ കുറവും പ്രശ്നമാകുന്നുണ്ട്. പശുക്കളെ കുളിപ്പിക്കാൻ വെള്ളമില്ലാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങളും ഇവയുടെ ജീവൻ നഷ്ടമാകാൻ കാരണമായിട്ടുണ്ട്. പകൽ സമയത്ത് പശുക്കളെ പുരയിടങ്ങളിൽ കെട്ടിയിടുന്നതുമൂലം നേരിട്ട് സൂര്യതപമേറ്റ് ജീവൻ നഷ്ടപ്പെടാനിടയാക്കും.

പോസ്റ്റ്മോർട്ടം നിർബന്ധം

വളർത്തുമൃഗങ്ങൾക്കോ പക്ഷികൾക്കോ സൂര്യാഘാതമേറ്റ് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ അവയുടെ ജഡം നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നു ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

അതിരൂക്ഷമായ ചൂട് ജില്ലയുടെ പല ഭാഗങ്ങളിലും വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും മരണത്തിനു കാരണമാകുന്ന സാഹചര്യത്തിൽ അത്തരം സംഭവങ്ങൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്നും ഓഫീസർ നിർദേശിച്ചു. ഉടമകൾക്ക് നഷ്ടപരിഹാരം അടക്കമുള്ള ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകണമെങ്കിൽ വെറ്ററിനറി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർബന്ധമാണ്.

രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്ത് ഉരുക്കളെ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടുകയോ നേരിട്ട് സൂര്യാതപം ഏൽക്കാനിടയുള്ള സ്ഥലത്ത് കെട്ടുകയോ ചെയ്യരുതെന്നും വകുപ്പിന്‍റെ നിർദേശത്തിൽ പറയുന്നു.

കുടിവെള്ളം 24 മണിക്കൂറും സജ്ജമാക്കണം

വളർത്തു മൃഗങ്ങളിൽ നിർജ്ജലീകരണം തടയുന്നതിനും പാൽ കറവയിലെ നഷ്ടം കുറയ്ക്കാനും തൊഴുത്തുകളിൽ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് നിർദേശിച്ചു. ധാതുലവണ മിശ്രിതങ്ങൾ തീറ്റയിൽ ചേർത്തു നൽകണം.

കൂടാതെ ഫാൻ സജ്ജീകരിക്കുന്നതും മേൽക്കൂരയ്ക്കു മുകളിൽ തെങ്ങോലയോ ചണച്ചാക്കുകളോ വിരിക്കുന്നതും വള്ളിച്ചെടികൾ പടർത്തുന്നതും ചൂട് കുറയാനിടയാക്കും. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ വെറ്ററിനറി ഡോക്ടറുടെ സഹായം തേടുകയും വേണം.

പാലിന്‍റെ പ്രതിദിന സംഭരണത്തിലെ കുറവ് 10,000 ലിറ്റർ

പത്തനംതിട്ട: ജില്ലയിൽ ക്ഷീരസംഘങ്ങൾ മുഖേന കർഷകരിൽനിന്നും സംഭരിക്കുന്ന പാലിൽ പ്രതിദിനം 10,000 ലിറ്ററിന്‍റെ കുറവ്. കഴിഞ്ഞ എട്ടുവർഷത്തെ കണക്കുകളിൽ ഏറ്റവും കുറവ് പാൽ ഉത്പാദനവും സംഭരണവും നടന്ന വർഷമാണിതെന്ന് ജില്ലാ ക്ഷീരവികസന ഓഫീസർ ബെറ്റി ജോഷ്വാ പറഞ്ഞു.

ഉത്പാദിപ്പിക്കുന്ന പാലിന്‍റെ 70 ശതമാനവും ഗാർഹികോപയോഗത്തിനും പ്രാദേശികമായ വില്പനയ്ക്കുമുള്ളതാണ്. 30 ശതമാനത്തോളമാണ് ഏറെപ്പേരും ക്ഷീരസംഘങ്ങളിലെത്തിക്കുന്നത്. കഴിഞ്ഞ മൂന്നുമാസമായി ക്ഷീരസംഘങ്ങളുടെ നിലനില്പുതന്നെ ഭീഷണിയിലാണ്. പ്രതിദിന സംഭരണം കുറയുന്നതാണ് കാരണം. സംഘങ്ങൾ മുഖേനയുള്ള പ്രാദേശിക വില്പന കുറഞ്ഞു. മിൽമയിലേക്ക് നൽകാൻ പോലും പലയിടത്തും പാൽ ഇല്ലാത്ത സ്ഥിതിയാണ്. സംഘങ്ങളിലെ സംഭരണം കുറഞ്ഞതോടെ മിൽമയ്ക്കും രൂക്ഷമായ പാൽ ക്ഷാമമാണ്.

കഴിഞ്ഞ വർഷം ഇതേസമയം പ്രതിദിന സംഭരണം 56,000 ലിറ്റർ പാലായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഇത് 45,696 ലിറ്ററായി കുറഞ്ഞു. ഇക്കാലയളവിൽ പതിനഞ്ചോളം പശുക്കൾ സൂര്യാഘാതമേറ്റ് ചത്തതായി കർഷകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പശു വളർത്തലിൽനിന്നും പലരും പിൻവാങ്ങുന്നതായും കണ്ടുവരുന്നു. വളർത്തു പശുക്കളെ വിൽക്കുന്ന പ്രവണത തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ കൂടുതലായി കണ്ടുവരുന്നു. കുടിവെള്ളക്ഷാമം പശുവളർത്തലിനെ സാരമായി ബാധിച്ചിട്ടുണ്ട്.

വെള്ളം എത്തുന്നില്ലെന്ന പരാതി ജില്ലയുടെ പല ഭാഗങ്ങളിൽനിന്നും ക്ഷീരകർഷകർ ഉയർത്തിയിട്ടുണ്ട്. മൃഗങ്ങൾക്ക് ജലലഭ്യത ഉറപ്പാക്കാനും പശുക്കളെ ദൈനംദിനം കുളിപ്പിച്ച് അവയുടെ ശരീരോക്ഷ്മാവ് നിയന്ത്രിച്ചു നിർത്താനും കഴിയണം. ഇതിനാവശ്യമായ നിർദേശങ്ങൾ വകുപ്പുതലത്തിൽ നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയതായും ജില്ലാ ക്ഷീര വികസന ഓഫീസർ പറഞ്ഞു.

തീറ്റയ്ക്കുണ്ടായ ക്ഷാമവും കർഷകർക്ക് വെല്ലുവിളിയായി. വേനലിൽ വൻതോതിൽ പച്ചപ്പുല്ല് ഉണങ്ങിപ്പോയി. തീറ്റപ്പുൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങി. ഇതോടെ പച്ചപ്പുല്ല് ലഭ്യമല്ലാതായി.
കറവപ്പശുക്കൾക്ക് ധാതുലവണ മിശ്രിതം ലഭ്യമാക്കണമെന്ന ആവശ്യമുണ്ട്. സമീപകാലത്തെങ്ങും ഉണ്ടാകാത്ത വരൾച്ച ക്ഷീരകർഷകരെ വളരെയധികം ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ് ജില്ലാ ക്ഷീര വികസനവകുപ്പിന്‍റെയും വിലയിരുത്തൽ.