ദർബാർ കഴിഞ്ഞാൽ ഹിമാലയത്തിലേക്ക്
Thursday, August 1, 2019 11:09 AM IST
ആത്മീയ കാര്യങ്ങളിൽ അതിയായ താൽപ്പര്യമുള്ളയാളാണ് രജനീകാന്ത്. ഇടയ്ക്കിടെ അദ്ദേഹം ഹിമാലയത്തിലേക്ക് തീർഥയാത്ര നടത്താറുണ്ട്. ഹിമാലയത്തിൽ ധ്യാനത്തിലിരിക്കുന്നതും അദ്ദേഹത്തിന്‍റെ ശീലമാണ്. വീണ്ടും ഹിമാലയത്തിലേക്ക് ഒരു തീർഥാടനത്തിനു തയാറെടുക്കുകയാണ് സ്റ്റൈൽ മന്നൻ.

ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ദർബാർ എന്ന ചിത്രം കഴിഞ്ഞാൽ രജനീകാന്ത് ഹിമാലയത്തിലേക്ക് തിരിക്കുമെന്നാണ് വാർത്തകൾ. നേരത്തെ കാല എന്ന ചിത്രത്തിന്‍റെ ചിത്രീകരണം കഴിഞ്ഞയുടൻ രജനീകാന്ത് ഹിമാലയത്തിലേക്ക് പോയിരുന്നു. എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദർബാറിൽ രജനീകാന്ത് പോലീസ് വേഷത്തിലാണ് അഭിനയിക്കുന്നത്. നീണ്ട ഒരു ഇടവേളയ്ക്കു ശേഷമാണ് രജനി പോലീസ് വേഷത്തിലെത്തുന്നത്.

ചിത്രത്തിലെ പൊലീസ് വേഷത്തിലുള്ള രജനികാന്തിന്‍റെ ലുക്ക് പുറത്തുവിട്ടിരുന്നു. നയൻതാരയാണ് ചിത്രത്തിൽ രജനീകാന്തിന്‍റെ നാ‍യികയാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.