ടിഎംസിയിൽ 175 നഴ്സുമാർക്ക് അവസരം
തിരുവനന്തപുരം: ടാറ്റാ മെമ്മോറിയൽ സെന്‍ററിന്‍റെ ഭാഗമായ രണ്ട് സ്ഥാപനങ്ങളിലായി 175 നഴ്സുമാരുടെ ഒഴിവുകളുണ്ട്. വാരാണസിയിലെ ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ മഹാമാന പണ്ഡിറ്റ് മദൻമോഹൻ മാളവ്യ കാൻസർ സെന്‍ററിലാണ് അവസരം. ഒഴിവ്, യോഗ്യത, ഉയർന്ന പ്രായപരിധി, ശന്പളം എന്ന ക്രമത്തിൽ ചുവടെ.

നഴ്സ്-എ

90 ഒഴിവ് (ജനറൽ-41, എസ്‌സി-13, എസ്ടി-3, ഒബിസി-24, ഇഡബ്ല്യുഎസ്-9. ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറിയും ഓങ്കോളജി നഴ്സിംഗിൽ ഡിപ്ലോമയും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബേസിക്/പോസ്റ്റ് ബേസിക് ബിഎസ്‌സിയും (നഴ്സിംഗ്) കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും. 30 വയസ്. 44,900 രൂപയും അലവൻസുകളും

നഴ്സ്-ബി

30 ഒഴിവ് (ജനറൽ-14, എസ്‌സി-4, എസ്‌ടി-2, ഒബിസി-8, ഇഡബ്ല്യുഎസ്-2). ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറിയും നഴ്സിംഗിൽ ഡിപ്ലോമയും കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ ആറുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിഎസ്‌സി (നഴ്സിംഗ്/പോസ്റ്റ് ബിഎസ്‌സി നഴ്സിംഗ്) കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ ആറുവർഷത്തെ പ്രവൃത്തിപരിചയവും.

35 വയസ്. 47600 രൂപയും അലവൻസുകളും.

നഴ്സ്-സി

55 ഒഴിവ് (ജനറൽ-24, എസ്‌സി-8, എസ്ടി-4, ഒബിസി-14, ഇഡബ്ല്യുഎസ്-5). ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറിയും ഓങ്കോളജി നഴ്സിംഗിൽ ഡിപ്ലോമയും കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ 12 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിഎസ്‌സി (നഴ്സിംഗ്/പോസ്റ്റ് ബിഎസ്‌സി നഴ്സിംഗ്, കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ 12 വർഷത്തെ പ്രവൃത്തിപരിചയവും. 40 വയസ്. 53,100 രൂപയും അലവൻസുകളും.

അപേക്ഷകർ (എല്ലാ തസ്തികകളിലെയും) ഇന്ത്യൻ/സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിൽ രജ്സിട്രേഷന് അർഹരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ എസ്‌സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്. ടിഎംസിയിലെ ജീവനക്കാർക്കും (സ്ഥിരം, താത്കാലികം, പ്രോജക്ട് നിയമനവും ഉൾപ്പെടെ)അഞ്ചുവർഷത്തെ ഇളവ് ലഭിക്കും.

അപേക്ഷാഫീസ്

300 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന ഓൺലൈനായി അടയ്ക്കണം. വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്‌സി, എസ്‌ടി വിഭാഗക്കാർക്കും ഫീസ് ബാധകമല്ല. സൈനിക സേവനത്തിനുശേഷം സിവിൽ തസ്തികയിലേക്ക് ആദ്യമായി അപേക്ഷിക്കുന്ന വിമുക്തഭടർക്കും ഫീസ് ബാധകമല്ല.

അപേക്ഷ: ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വെബ് സൈറ്റ്: www.tm c.gov.in അപേക്ഷിക്കാനുള്ള അവസാന തീയതി എട്ട്. ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ട് സ്വീകരിക്കുന്ന അവസാന തീയതി 15.