Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എസ്പിബിക്കു മുന്നിൽ തല കുന്പിട്ട് എഐ!
ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നൊരു ചൊല്ലുണ്ട്. പരമാര്‍ഥമാണ്, ഉപ്പോളം വരില്ല ഉപ്പിലിട്ടത്. ഈ ചൊല്ല് ഓര്‍മയിലെത്തിക്കുന്ന കാര്യങ്ങള്‍ സംഗീതരംഗത്തു പതിവാകുകയാണ്. വേറൊന്നുമല്ല, എഐ തമാശകള്തന്നെ.മണ്മറഞ്ഞുപോയ ഗായകരുടെ ശബ്ദം ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജമായി ഒരുക്കി പാട്ടുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.
മറ്റു പലരും പാടിയ പുതിയ പാട്ടുകള്‍ കിഷോര്‍ കുമാറിന്റെ ശബ്ദത്തില്‍ പുനഃസൃഷ്ടിച്ചു കേള്‍പ്പിക്കുന്ന ഒട്ടേറെ യുട്യൂബ് ചാനലുകളുണ്ട്. അവയില്‍ വരുന്ന കമന്റുകള്‍ വായിച്ചാലറിയാം, യഥാര്‍ഥ സംഗീതാസ്വാദകര്‍ക്ക് ഇത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. അദ്ദേഹം പാട്ടുകള്‍ക്കു പകരുന്ന ഭാവം പാവം യന്ത്രം എങ്ങനെയുണ്ടാക്കാനാണ്!
മരിച്ചുപോയ തന്റെ പ്രിയപ്പെട്ട രണ്ടു ഗായകരുടെ (ഷാഹുല്‍ ഹമീദ്, ബംബ ബാക്കിയ) ശബ്ദത്തില്‍ എഐ പാട്ടുകളുണ്ടാക്കി എ.ആര്. റഹ്മാന് വിമര്‍ശനമേറ്റുവാങ്ങിയത് അടുത്തയിടെയാണ്. രണ്ടു ഗായകരുടെയും കുടുംബാംഗങ്ങളുടെ അനുമതി വാങ്ങി, ന്യായമായ പ്രതിഫലവും നല്‍കിയാണ് പാട്ടുകളുണ്ടാക്കിയതെന്നായിരുന്നു റഹ്മാന്റെ മറുപടി. അതിന്റെ ശരിതെറ്റുകള്‍ വാദപ്രതിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
എസ്പിബിയിലേക്ക്...
എസ്പിബിയെന്ന മൂന്നക്ഷരങ്ങള്‍ മനസുകളില്‍ നിറയ്ക്കുന്ന വികാരത്തിന് ഇനിയും പേരു കണ്ടുപിടിച്ചിട്ടില്ല. എല്ലാവരും സ്നേഹിച്ചയാള്‍, എല്ലായിടത്തും സ്വീകരിക്കപ്പെട്ടയാള്... കോവിഡ് അനുബന്ധ സങ്കീര്‍ണതകള്‍ അദ്ദേഹത്തിന്റെ ജീവനെടുത്ത ശേഷമുള്ള നാലാമത്തെ ജന്മദിനം വരുന്നു, ഈ നാലിന്. നാലു വയസിന്റെ സ്നേഹവും വാത്സല്യവും എഴുപത്തെട്ടിന്റെ ബഹുമാനവും ആരാധനയും എല്ലാം ഒരേപോലെ തോന്നും അദ്ദേഹത്തോട്. പാട്ടുജീവിതംകൊണ്ട് അദ്ദേഹം സൃഷ്ടിച്ച സ്നേഹപ്രപഞ്ചമാണ് അതിനു പിന്നില്‍.
മൂന്നു മാസംമുമ്പ് ആ പേര് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. തെലുഗു ചിത്രമായ കീടാ കോളയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പാട്ടുണ്ടാക്കി. കുടുംബത്തിന്റെ അനുവാദമില്ലാതെയാണ് ഡീപ്ഫേക്ക് ടെക്നോളജിവഴി ആ അനശ്വര ശബ്ദത്തില്‍ പാട്ട് നിര്‍മിച്ചെടുത്തത്.
അനായാസം എസ്പിബി പാട്ടില്‍ കൊണ്ടുവരാറുള്ള ഭാവഭംഗി എഐയ്ക്കു നിര്‍മിക്കാനായോ എന്ന ചോദ്യം അവിടെനില്‍ക്കട്ടെ.
അനുവാദമില്ലാതെ ശബ്ദം വ്യാജമായുണ്ടാക്കി പാട്ടു പുറത്തിറക്കിയതിന് അദ്ദേഹത്തിന്റെ മകന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും സംഗീതസംവിധായകനുമെതിരേ കോടതിയെ സമീപിച്ചു. പിതാവിന്റെ ശബ്ദത്തോടു കാണിക്കുന്ന സ്നേഹത്തിനു നന്ദിയുണ്ടെങ്കിലും വാണിജ്യാവശ്യത്തിനായി അനുവാദമില്ലാതെ കൃത്രിമമായുണ്ടാക്കി ഉപയോഗിച്ചതു വേദനാജനകമാണെന്നായിരുന്നു മകന് എസ്.പി. ചരണിന്റെ വാദം.
ഈ പാട്ടുള്പ്പെടുത്തിയ സിനിമ കഴിഞ്ഞവര്‍ഷം നവംബറിലാണ് പുറത്തിറങ്ങിയത്. ഡീപ്ഫേക്ക് ടെക്നോളജി ഉപയോഗിച്ച് എസ്പിബിയുടെ ശബ്ദം പുനഃസൃഷ്ടിക്കുകയായിരുന്നെന്നു സംഗീത സംവിധായകന് വിവേക് സാഗര്‍ ഒരു യുട്യൂബ് ചാനല്‍ ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തുകയായിരുന്നു.
പുതു സാങ്കേതികവിദ്യ സംഗീതരംഗത്തു കൊണ്ടുവരികയെന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും അനുവാദം വാങ്ങാതെ ചെയ്യരുതെന്ന് ചരണിന്റെ അഭിഭാഷക പറഞ്ഞു. സാങ്കേതികവിദ്യ മനുഷ്യര്‍ക്കു സഹായം ചെയ്യാനുള്ളതാണ്., ജീവിതമാര്‍ഗം ഇല്ലാതാക്കാനുള്ളതല്ല. ഗായകരുടെ നിലനില്പിനെത്തന്നെ ഇതു ബാധിക്കുമെന്നും അപകടകരമായ കീഴ് വഴക്കമുണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിഷയം പറഞ്ഞുതീര്‍ക്കാനാണ് ആദ്യം ചരണ്‍ ശ്രമിച്ചതെങ്കിലും ചിത്രത്തിന്റെ അണിയറക്കാരില്നിന്നുള്ള പ്രതികരണം പ്രകോപനപരമായിരുന്നു. കോടിക്കണക്കിന് ആരാധകരെ വിസ്മയിപ്പിച്ച സ്വരം സാമാന്യ മര്യാദയില്ലാത്തവര്‍ വിവാദത്തില്‍ മുക്കിയെന്നു ചുരുക്കം.
ബാലുവിന്റെ കണ്ണുനീര്
അപ്രതീക്ഷിത വിയോഗം ആരാധകരെ ഇന്നും കണ്ണീരിലാഴ്ത്തുമ്പോള്‍ എസ്പിബി ഒരിക്കല്‍ കരഞ്ഞ കഥയും ഈയിടെ വാര്‍ത്തകളിലെത്തി. കരിയറിന്റെ തുടക്കകാലത്ത് ഒരു പാട്ടിന്റെ റിഹേഴ്സലിനിടെയായിരുന്നത്രേ ഈ സംഭവം. മാധ്യമപ്രവര്‍ത്തകയും യു ട്യൂബറുമായ ചിത്ര ലക്ഷ്മണന് പങ്കുവച്ച കഥ ഇങ്ങനെ:
സത്യം എന്നു പ്രശസ്തനായ ചെല്ലപ്പിള്ള സത്യനാരായണ ശാസ്ത്രിയുടെ ഈണത്തില്‍ ഒരു പാട്ടുപാടാനെത്തിയതാണ് എസ്പിബി. തെലുഗിലും കന്നഡയിലും ഒട്ടേറെ ഗാനങ്ങളൊരുക്കി പ്രശസ്തനായ സംഗീത സംവിധായകനാണ് സത്യം. ആന്ധ്രയുടെ ആര്.ഡി. ബര്മന് എന്നറിയപ്പെട്ട അദ്ദേഹം ബംഗാളി, ഭോജ്പുരി, ഹിന്ദി ഭാഷകളിലും പാട്ടുകളൊരുക്കിയിട്ടുണ്ട്.
പ്രശസ്ത ഗായിക എല്‍.ആര്. ഈശ്വരിക്കൊപ്പം യുഗ്മഗാനം പാടാനാണ് സത്യം എസ്പിബിയെ വിളിച്ചത്. ചെറുപ്പവും തുടക്കക്കാരന് എന്ന നിലയ്ക്കുള്ള ഭയവും എസ്പിബിയെ കുഴപ്പിച്ചു. ഈശ്വരിയുടെ ശബ്ദത്തിനൊപ്പം പെട്ടെന്നു പാടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സത്യം അളവില്ലാതെ കോപിക്കുന്ന സ്വഭാവക്കാരനാണ്. പാട്ടു ശരിയാകാത്തതിനു കഠിനമായ ചീത്തയാണ് അദ്ദേഹം ബാലുവിനെ വിളിച്ചതത്രേ.
സങ്കടം സഹിക്കാനാകാതെ ബാലു ഒരു മാവിന് ചുവട്ടില്‍ ചെന്നിരുന്നു കരയുകയായിരുന്നു. സിനിമയുടെ അണിയറക്കാര്‍ ഈ കാഴ്ചകണ്ടു. ഇയാളൊരു പുതിയ പയ്യനാണ്, ഇവനെ ഇങ്ങനെ വിഷമിപ്പിക്കരുതേയെന്ന് അവര്‍ സത്യത്തോട് അപേക്ഷിച്ചു. പാടാനറിയാത്തവരെ എല്ലാം വിളിച്ചുകൊണ്ടുവന്ന് ഞാന്‍ അവരെ പഠിപ്പിക്കണമെന്നുപറഞ്ഞാല് നടക്കില്ല, ഇയാള്‍ക്കു പാടാന്‍ പറ്റില്ല എന്നായിരുന്നു അപ്പോഴും സത്യത്തിന്റെ നിലപാട്.
ഒടുവില്‍ എസ്പിബിതന്നെ ആ പാട്ടുപാടി. ശേഷമുള്ളത് ചരിത്രമാണ്. ചീത്തവിളിച്ച അതേ സംഗീതസംവിധായകന് ബാലു തന്റെ മകനെപ്പോലെയാണെന്നു പിന്നീട് അഭിമാനിക്കുകയും ചെയ്തു!കാലം എന്തൊക്കെയാണ് കാത്തുവയ്ക്കുന്നത്., എഐയ്ക്ക് സ്വപ്നം പോലും കാണാനാവാത്തവിധം!!
ഹരിപ്രസാദ്
ഈ ഓണത്തിന് പൈനാപ്പിൾ പ്രഥമൻ...
ഓണത്തിന്റെ രുചിക്കൂട്ടിലെ പ്രധാന വിഭവമാണല്ലോ പായസം. ന്യൂജെൻ തലമുറയുടെ ഓണാഘോഷത്തിനു രുചിയാർന്ന പായസക്കൂട്ടുകൾ
ഹളേബിഡു... നശിച്ച നഗരമോ?
പത്താം നൂറ്റാണ്ടു മുതല്‍ 14-ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയില്‍ ഭരണത്തിലുണ്ടായിരുന്ന ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാന
സൗഹാർദം, ചതി, കൊലപാതകം, പലായനം...ചങ്ങനാശേരി യുദ്ധത്തിന് 275
ചങ്ങനാശേരിയിൽ ഒരു യുദ്ധം നടന്നുവോ? ഉവ്വ്, രണ്ടേമുക്കാൽ നൂറ്റാണ്ട് മുന്‍പ്. ചങ്ങനാശേരി യുദ്ധത്തിന് ഇക്കഴിഞ്ഞ സെപ്റ്റംബ
കണ്ണടയ്ക്കാത്ത മീനാക്ഷി
ദക്ഷിണേന്ത്യയില്‍ മഹാക്ഷേത്രങ്ങള്‍ പലതുമുണ്ടെങ്കിലും ജനഹൃദയത്തില്‍ മധുര മീനാക്ഷി ക്ഷേത്രത്തിനുള്ള സ്ഥാനം മറ്റൊന്നിനു
ഓണത്തിന്റെ രുചി
ഓണത്തിന്റെ രുചി ഓർമിക്കാത്തവർ ഉണ്ടോ? ഓണം ആഘോഷങ്ങളുടെ കാലം എന്നു പറയുന്നതുപോലെതന്നെ തനതായ രുചികളുടെ കാലം കൂടിയ
കാന്തൻപാറ; കുട്ടികളുടെ വെള്ളച്ചാട്ടം!
ജില്ല: വയനാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: പാറകളാല്‍ ചുറ്റപ്പെട്ടസ്ഥലം. ഇരിക്കാനും കുളിക്കാനും പറ്റ
താവല്‍: നാട്ടറിവിന്റെ രുചി, സ്വത്വ വിചാരങ്ങൾ
വർത്തമാനത്തിന്റെ കണ്ണാടിയിലൂടെ ഭൂതകാലത്തെ നോക്കിക്കാണൽ എന്നു ചരിത്രത്തെ നിർവചിക്കാറുണ്ട്. എഴുതപ്പെട്ടത് എന്നതിന
കുഴപ്പത്തിലായ ചുംബനം!
കതിരുകാണാക്കിളി എന്ന റേഡിയോ നാടകത്തിൽ പ്രമുഖരായ റേഡിയോ താരങ്ങളാണ് പങ്കെടുത്തത്. കൈനിക്കര കുമാരപിള്ള, ടി.ആർ. സുക
മരണക്കിണർ മാസ്!
ഒരു മണിക്കൂറിൽ താഴെ സമയമെടുത്ത് എഴുത്തും റിക്കാർഡിംഗും പൂർത്തിയാക്കിയതാണ് ബിഗ് ഡോഗ്സ് എന്ന ട്രാക്ക്. നാലുമിനിറ്റ്
ഇറങ്ങിക്കുളിക്കാവുന്ന വെള്ളച്ചാട്ടം
വാഗമണിൽനിന്നു സഞ്ചാരികളുമായി വരുന്ന ഓഫ് റോഡ് ജീപ്പുകളുടെ അവസാന പോയിന്റാണ് മരക്കൂട്ടങ്ങൾക്കു നടവിലുള്ള ഈ വെള്
ഓ ബാൽതസാർ! നീ വെറും കഴുതയല്ല!
വിശ്വസാഹിത്യത്തിൽ "വിശുദ്ധനായ വിഡ്ഢി'യുടെ രൂപമാണ് കഴുത. ചുറ്റുമുള്ള ലോകത്തിന്റെ കുടിലതകളെ ക്ഷമയോടെ സഹിച്ചും ഇര
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍ കുരിശിങ്കൽ. 2014ല്‍ പുറത്തിറങ്ങിയ ദുല്‍
പേനവര പെരിയവര
കണ്ണൂർ പാട്യം സ്വദേശി പ്രമോദിനു വരയ്ക്കാൻ ബ്രഷും പെയിന്റുമൊന്നും വേണ്ട.
ഒരു ബോൾപെൻ മാത്രം മതി. ഒരു കൂട്ടുകാരി സമ്മ
പാക്കിസ്ഥാനിലേക്ക് ഒരു ട്രിപ്പ് പോയാലോ
മറ്റേതെങ്കിലും രാജ്യത്തേക്ക് ഒരു ട്രിപ്പ് പോകണമെന്നു തോന്നിയാൽ മലയാളികളാരുടെയെങ്കിലും മനസിൽ പാക്കിസ്ഥാൻ എന്നു വരാൻ
കാടു കണ്ട് ഒരപ്പൻകെട്ടിലേക്ക് നടക്കാം
ജില്ല: തൃശൂർ
കാഴ്ച: പ്രകൃതിഭംഗി, വെള്ളച്ചാട്ടം
തൃശൂർ നഗരത്തിൽനിന്ന് 23 കിലോമീറ്റർ ദൂരം. പട്ടിക്കാടുനിന്ന് എ
കാർഗിൽ യുദ്ധം നടന്നത് ചങ്ങനാശേരിയിലും!
കാർഗിൽ പോരാട്ട വിജയം കാൽനൂറ്റാണ്ടിലെത്തുന്പോൾ കാർഗിലിൽ പോകണമെന്നു തോന്നുന്നുണ്ടോ... അതിനു കാഷ്മീരിലേക്കു വച്ചുപിടി
ഉപ്പുകുന്ന് കാഴ്ചകൾ ഒപ്പം പോരും..
ജില്ല: ഇടുക്കി
കാഴ്ച: മഞ്ഞണിഞ്ഞ
മലകൾ, വ്യൂ പോയിന്റ്
പ്രത്യേകതകൾ: മഞ്ഞണിഞ്ഞ മലനിരകളും മനം കവരും കാഴ്ച
മോശ, പത്തുകല്പന ചിത്രീകരണങ്ങൾ കണ്ടെത്തി
തെക്കൻ ഓസ്ട്രിയയിലെ ഒരു പള്ളിക്കു സമീപം ഖനനം നടത്തിയ ഗവേഷകർ അമൂല്യമായ ചില ശേഷിപ്പുകൾ കണ്ടെത്തിയതായി വാർത്ത. 1,500
രോഷത്തിന്റെ യാത്ര, നോവിന്റെ പുസ്തകം
ഭാരതീയ ഭാഷകളിലെതന്നെ ഏറ്റവും പഴക്കമുള്ള യാത്രാവിവരണങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പുസ്തകമാണ് പാറേമ്മാക്കൽ തോമ്മ
ആദ്യ യുഗ്മഗീതം.., അവസാനത്തെയും
പരസ്പരം ആരാധിക്കുന്ന രണ്ടു മഹാഗായകർ. അപൂർവമാകും അങ്ങനെയൊരു ഭാവപൂർണിമ. അതെ, മെഹ്ദി ഹസനും ലതാ മങ്കേഷ്കറും. രണ്ടു രാ
ഈ ഓണത്തിന് പൈനാപ്പിൾ പ്രഥമൻ...
ഓണത്തിന്റെ രുചിക്കൂട്ടിലെ പ്രധാന വിഭവമാണല്ലോ പായസം. ന്യൂജെൻ തലമുറയുടെ ഓണാഘോഷത്തിനു രുചിയാർന്ന പായസക്കൂട്ടുകൾ
ഹളേബിഡു... നശിച്ച നഗരമോ?
പത്താം നൂറ്റാണ്ടു മുതല്‍ 14-ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയില്‍ ഭരണത്തിലുണ്ടായിരുന്ന ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാന
സൗഹാർദം, ചതി, കൊലപാതകം, പലായനം...ചങ്ങനാശേരി യുദ്ധത്തിന് 275
ചങ്ങനാശേരിയിൽ ഒരു യുദ്ധം നടന്നുവോ? ഉവ്വ്, രണ്ടേമുക്കാൽ നൂറ്റാണ്ട് മുന്‍പ്. ചങ്ങനാശേരി യുദ്ധത്തിന് ഇക്കഴിഞ്ഞ സെപ്റ്റംബ
കണ്ണടയ്ക്കാത്ത മീനാക്ഷി
ദക്ഷിണേന്ത്യയില്‍ മഹാക്ഷേത്രങ്ങള്‍ പലതുമുണ്ടെങ്കിലും ജനഹൃദയത്തില്‍ മധുര മീനാക്ഷി ക്ഷേത്രത്തിനുള്ള സ്ഥാനം മറ്റൊന്നിനു
ഓണത്തിന്റെ രുചി
ഓണത്തിന്റെ രുചി ഓർമിക്കാത്തവർ ഉണ്ടോ? ഓണം ആഘോഷങ്ങളുടെ കാലം എന്നു പറയുന്നതുപോലെതന്നെ തനതായ രുചികളുടെ കാലം കൂടിയ
കാന്തൻപാറ; കുട്ടികളുടെ വെള്ളച്ചാട്ടം!
ജില്ല: വയനാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: പാറകളാല്‍ ചുറ്റപ്പെട്ടസ്ഥലം. ഇരിക്കാനും കുളിക്കാനും പറ്റ
താവല്‍: നാട്ടറിവിന്റെ രുചി, സ്വത്വ വിചാരങ്ങൾ
വർത്തമാനത്തിന്റെ കണ്ണാടിയിലൂടെ ഭൂതകാലത്തെ നോക്കിക്കാണൽ എന്നു ചരിത്രത്തെ നിർവചിക്കാറുണ്ട്. എഴുതപ്പെട്ടത് എന്നതിന
കുഴപ്പത്തിലായ ചുംബനം!
കതിരുകാണാക്കിളി എന്ന റേഡിയോ നാടകത്തിൽ പ്രമുഖരായ റേഡിയോ താരങ്ങളാണ് പങ്കെടുത്തത്. കൈനിക്കര കുമാരപിള്ള, ടി.ആർ. സുക
മരണക്കിണർ മാസ്!
ഒരു മണിക്കൂറിൽ താഴെ സമയമെടുത്ത് എഴുത്തും റിക്കാർഡിംഗും പൂർത്തിയാക്കിയതാണ് ബിഗ് ഡോഗ്സ് എന്ന ട്രാക്ക്. നാലുമിനിറ്റ്
ഇറങ്ങിക്കുളിക്കാവുന്ന വെള്ളച്ചാട്ടം
വാഗമണിൽനിന്നു സഞ്ചാരികളുമായി വരുന്ന ഓഫ് റോഡ് ജീപ്പുകളുടെ അവസാന പോയിന്റാണ് മരക്കൂട്ടങ്ങൾക്കു നടവിലുള്ള ഈ വെള്
ഓ ബാൽതസാർ! നീ വെറും കഴുതയല്ല!
വിശ്വസാഹിത്യത്തിൽ "വിശുദ്ധനായ വിഡ്ഢി'യുടെ രൂപമാണ് കഴുത. ചുറ്റുമുള്ള ലോകത്തിന്റെ കുടിലതകളെ ക്ഷമയോടെ സഹിച്ചും ഇര
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍ കുരിശിങ്കൽ. 2014ല്‍ പുറത്തിറങ്ങിയ ദുല്‍
പേനവര പെരിയവര
കണ്ണൂർ പാട്യം സ്വദേശി പ്രമോദിനു വരയ്ക്കാൻ ബ്രഷും പെയിന്റുമൊന്നും വേണ്ട.
ഒരു ബോൾപെൻ മാത്രം മതി. ഒരു കൂട്ടുകാരി സമ്മ
പാക്കിസ്ഥാനിലേക്ക് ഒരു ട്രിപ്പ് പോയാലോ
മറ്റേതെങ്കിലും രാജ്യത്തേക്ക് ഒരു ട്രിപ്പ് പോകണമെന്നു തോന്നിയാൽ മലയാളികളാരുടെയെങ്കിലും മനസിൽ പാക്കിസ്ഥാൻ എന്നു വരാൻ
കാടു കണ്ട് ഒരപ്പൻകെട്ടിലേക്ക് നടക്കാം
ജില്ല: തൃശൂർ
കാഴ്ച: പ്രകൃതിഭംഗി, വെള്ളച്ചാട്ടം
തൃശൂർ നഗരത്തിൽനിന്ന് 23 കിലോമീറ്റർ ദൂരം. പട്ടിക്കാടുനിന്ന് എ
കാർഗിൽ യുദ്ധം നടന്നത് ചങ്ങനാശേരിയിലും!
കാർഗിൽ പോരാട്ട വിജയം കാൽനൂറ്റാണ്ടിലെത്തുന്പോൾ കാർഗിലിൽ പോകണമെന്നു തോന്നുന്നുണ്ടോ... അതിനു കാഷ്മീരിലേക്കു വച്ചുപിടി
ഉപ്പുകുന്ന് കാഴ്ചകൾ ഒപ്പം പോരും..
ജില്ല: ഇടുക്കി
കാഴ്ച: മഞ്ഞണിഞ്ഞ
മലകൾ, വ്യൂ പോയിന്റ്
പ്രത്യേകതകൾ: മഞ്ഞണിഞ്ഞ മലനിരകളും മനം കവരും കാഴ്ച
മോശ, പത്തുകല്പന ചിത്രീകരണങ്ങൾ കണ്ടെത്തി
തെക്കൻ ഓസ്ട്രിയയിലെ ഒരു പള്ളിക്കു സമീപം ഖനനം നടത്തിയ ഗവേഷകർ അമൂല്യമായ ചില ശേഷിപ്പുകൾ കണ്ടെത്തിയതായി വാർത്ത. 1,500
രോഷത്തിന്റെ യാത്ര, നോവിന്റെ പുസ്തകം
ഭാരതീയ ഭാഷകളിലെതന്നെ ഏറ്റവും പഴക്കമുള്ള യാത്രാവിവരണങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പുസ്തകമാണ് പാറേമ്മാക്കൽ തോമ്മ
ആദ്യ യുഗ്മഗീതം.., അവസാനത്തെയും
പരസ്പരം ആരാധിക്കുന്ന രണ്ടു മഹാഗായകർ. അപൂർവമാകും അങ്ങനെയൊരു ഭാവപൂർണിമ. അതെ, മെഹ്ദി ഹസനും ലതാ മങ്കേഷ്കറും. രണ്ടു രാ
ഏനുണ്ടോടീ അന്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സിതാര കൃഷ്ണകുമാർ ഇന്നു മലയാളത്തിലെ മാത്
ഒരു നാടകം പിറക്കുന്ന സമയം
ഞാനും എൻ.എൻ. പിള്ളയും ഒന്നിച്ച് ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1978 ഓഗസ്റ്റിലാണ്. മാവേലിക്കര ബാലജനസ
രാഗമുരളീകൃഷ്ണ
സംഗീതത്തിനു മാത്രമായി ജന്മമെടുക്കുന്ന ചിലരുണ്ട്. അവരെ മറ്റേതുവഴിക്കു നടത്താന്‍ ശ്രമിച്ചാലും കാര്യമില്ല. ഗോദാവരി ജില
കാഷ്മീർ കാണണോ? വയനാട്ടിലേക്കു പോരൂ!
വലിയ ചെലവില്ലാതെ കാഷ്മീർ കാണണമെന്ന് മോഹമുണ്ടെങ്കിൽ വടക്കേന്ത്യയിലേക്കു വച്ചുപിടിക്കേണ്ട. നമ്മുടെ വയനാട്ടിലേക്കു പോ
മഞ്ഞുമലകളെ ചുംബിച്ച് സിക്കിം യാത്ര
ഒരിറ്റ് മഴ പോലുമില്ലാതെ വേനൽ ചൂടിൽ കേരളം വെന്തുരുകുമ്പോഴാണ് സിക്കിമിലേക്കു തിരിച്ചത്. മഞ്ഞുറയുന്ന സിവാലിക് പർവതങ്
ഒരു കുട്ടനാടൻ പുസ്തകം
പോസ്റ്റിൽ അയച്ചാൽ പോരേ ആലപ്പുഴ മുഹമ്മ കെ.ഇ. കാർമൽ സ്കൂളിന്റെ പ്രിൻസിപ്പൽകൂടിയായ അദ്ദേഹം എന്തിനാണ് ബുദ്ധിമുട്ടി ഒ
ത്രില്ലടിപ്പിക്കും ആനക്കല്ല് സഫാരി
പച്ചപ്പിന്റെ മേലാപ്പണിഞ്ഞ പ്രകൃതി, പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടങ്ങളെ തഴുകി ഒഴുകുന്ന പുഴ, തൊട്ടടുത്തു വന്യമൃഗങ്
വരികൾ തരൂ.., ഞാൻ ഈണമുണ്ടാക്കട്ടെ...
ഒരുകാലത്ത് റിക്കാർഡിംഗ് കന്പനികളെല്ലാം തള്ളിക്കളഞ്ഞ സ്വരം, പിന്നീട് ഇന്ത്യയുടെ ഗോൾഡൻ വോയ്സ് എന്നു തിളക്കത്തോടെ സ
ഗോള്‍ ഗുംബസ് ദക്ഷിണേന്ത്യയിലെ താജ്മഹല്‍
മരണാനന്തര ജീവിതം സംബന്ധിച്ച വിശ്വാസങ്ങള്‍ക്കു മനുഷ്യവംശത്തിന്റെ അത്രയുംതന്നെ പ്രായമുണ്ട്. മരിക്കുന്ന പ്രിയപ്പെട്ടവ
ചെലവൂർ വേണു ആ കാലത്തിന്റെ സൂത്രധാരൻ
മലബാറിന്റെ സംസ്കാരിക പര്യായമായിരുന്ന ചെലവൂർ വേണുവിനെ സുഹൃത്തും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ അനുസ്മരിക്കുന
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top