Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ത്രില്ലടിപ്പിക്കും ആനക്കല്ല് സഫാരി
പച്ചപ്പിന്റെ മേലാപ്പണിഞ്ഞ പ്രകൃതി, പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടങ്ങളെ തഴുകി ഒഴുകുന്ന പുഴ, തൊട്ടടുത്തു വന്യമൃഗങ്ങളും പക്ഷിജാലങ്ങളും. ഇതിനൊക്കെ പുറമെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സാധാരണ കാണുന്നതിൽനിന്നു വ്യത്യസ്തമായ ഭാഗത്തുനിന്നുള്ള കാഴ്ചയും. ആനക്കല്ല് ജംഗിള്‍ സഫാരിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നതെല്ലാം കണ്ണും മനസും കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍!
വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനാണ് കാടിനെ സ്നേഹിക്കുന്നവര്‍ക്കായി ഈ മനോഹരയാത്ര ഒരുക്കിയിട്ടുള്ളത്. നാലു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ജീപ്പ് സഫാരി പൂര്‍ണമായും എറണാകുളം ജില്ലയുടെ പരിധിയിലൂടെയാണ് കടന്നുപോകുന്നതെന്ന പ്രത്യേകതയുമുണ്ട്.
കാലടി പ്ലാന്റേഷന് കോര്പറേഷന് മേഖലയിലുള്ള അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരാണ് സഫാരിക്കു നേതൃത്വം നല്‍കുന്നത്. പതിനഞ്ചാം ബ്ലോക്കില്‍നിന്നാണ് യാത്രയുടെ ആരംഭം. ജനവാസ മേഖല പിന്നിട്ട് ഉള്‍കാട്ടിലേക്കു കടക്കുന്നതോടെ വന്യതയുടെ നിഗൂഢതയും പച്ചപ്പും മറനീക്കിത്തുടങ്ങും.
മൃഗങ്ങൾ ഏതു നിമിഷവും
ആകാശംമുട്ടെ ഉയരത്തിലുള്ള വന്മരങ്ങളും മുളങ്കാടുകളും പല വര്‍ണങ്ങളില്‍ തളിരിട്ടു നില്ക്കുന്ന വൃക്ഷങ്ങളും ഇടതൂര്‍ന്ന കാട്ടുവഴി. കളകളാരവം പൊഴിച്ചു ചില സ്ഥലങ്ങളില്‍ യാത്രയ്ക്കു കൂട്ടുവരുന്ന ചാലക്കുടി പുഴ. മാനും മയിലും മ്ലാവും കാട്ടുപോത്തും ആനക്കൂട്ടവുമെല്ലാം ഏതു നിമിഷവും കണ്മുന്നിലെത്തും. ഭാഗ്യമുണ്ടെങ്കില്‍ പുലിയെയും കരടിയെയും വരെ കാണാം.
വേഴാമ്പല്‍ ഉള്‍പ്പെടെയുള്ള പക്ഷിജാലങ്ങളും നിരവധി. രാജവെമ്പാല, മലമ്പാമ്പ് തുടങ്ങി വിവിധയിനം പാമ്പുകളെയും ചാലക്കുടി പുഴയുടെ ഓരങ്ങളില്‍ ചീങ്കണ്ണികളെയും കാണാനാകും. വര്‍ണച്ചിറകുകള്‍ വീശിയെത്തുന്ന പൂമ്പാറ്റകളും പലനിറത്തിലുള്ള ഷഡ്പദങ്ങളും കണ്ണിനു വിരുന്നാകും.
കാട്ടാനക്കൂട്ടം
ചില സമയങ്ങളില്‍ കുട്ടിയാനകള്‍ ഉള്‍പ്പെടെയുള്ള കാട്ടാനക്കൂട്ടത്തെയും വഴിയില്‍ കാണാറുണ്ട്. എട്ടും പത്തും ആനകള്‍ വരെയുള്ള ആനക്കൂട്ടങ്ങള്‍ ഈ മേഖലയില്‍ ഉണ്ടെന്നു വനപാലകര്‍ പറയുന്നു. സഫാരിയുടെ അവസാന പോയിന്റാണ് 18 കിലോമീറ്റര്‍ അകലെ ഉള്‍ക്കാട്ടിലുള്ള ആനക്കല്ല് പ്രദേശം. കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളും മറ്റു വന്യമൃഗങ്ങളും വെള്ളം കുടിക്കാന്‍ പതിവായി എത്തുന്ന തുറസായൊരു സ്ഥലമാണിത്.
ഏതു കടുത്ത വേനലിലും വറ്റാത്ത ഓര് (നീരുറവ) ഇവിടെ ഉണ്ട്. ഓരില്‍ നിന്നു വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ സുരക്ഷിതമായ അകലത്തില്‍നിന്നു നമുക്കു കാണാനാകും. പലപ്പോഴും കൂട്ടമായെത്തുന്ന കാട്ടാനകളും കാട്ടുപോത്തുകളും മണിക്കൂറുകളോളം ഇവിടെ ചെലവഴിക്കാറുണ്ട്.
ആനക്കല്ല് ക്യാംപ് ഷെഡില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയ ലഘുഭക്ഷണം കഴിച്ച് അല്പസമയം വിശ്രമിച്ചാണ് മടക്കയാത്ര തുടങ്ങുക. വര്‍ഷങ്ങളായി കാടിനുള്ളില്‍ രാവും പകലും കഴിയുന്ന ഫോറസ്റ്റ് വാച്ചര്‍മാര്‍ അവരുടെ കാടനുഭവങ്ങള്‍ പങ്കുവയ്ക്കും. മടക്കയാത്രയില്‍ ഉള്‍ക്കാട്ടില്‍ നിരീക്ഷണത്തിനായി വനംവകുപ്പ് നിര്‍മിച്ചിട്ടുള്ള ഏറുമാടത്തില്‍ കയറാനും അവസരമുണ്ട്.
അതിരപ്പിള്ളിയുടെ മറ്റൊരു മുഖം
യാത്രയുടെ അവസാനഘട്ടത്തിലാണ് സഫാരിയിലെ ഏറ്റവും വിസ്മയകരമായ കാഴ്ച സഞ്ചാരികളെ തേടിയെത്തുക. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഇതുവരെ കാണാത്ത ആംഗിളിൽനിന്നൊരു കാഴ്ച. ചാലക്കുടി പുഴയുടെ തൃശൂര്‍ ജില്ലയില്‍പെടുന്ന കരയിലാണ് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടം. ഇവിടെനിന്നുള്ള കാഴ്ചയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തുന്നവർക്കു സാധാരണ കിട്ടുക. എന്നാല്‍, ഇതില്‍നിന്നു വിഭിന്നമായി പുഴയുടെ എറണാകുളം ജില്ലയില്‍പെടുന്ന മറുകരയില്‍നിന്നു വെള്ളച്ചാട്ടം കാണാനുള്ള അസുലഭമായ അവസരമാണ് സഞ്ചാരികള്‍ക്കു ലഭിക്കുന്നത്.
ഇവിടെനിന്നാല്‍ വെള്ളം ചാടുന്ന മൂന്നു കുത്തുകളും വ്യക്തമായി കാണാം. പുകമഞ്ഞു പോലെ പരക്കുന്ന വെള്ളത്തുള്ളികളില്‍ ഇളവെയില് തീര്‍ക്കുന്ന മഴവില്ലിന്റെ ചാരുത സഞ്ചാരികളുടെ മനസു നിറയ്ക്കും. പരന്നുകിടക്കുന്ന പാറക്കെട്ടുകളിലൂടെ പാല്‍നുര ചിതറി ഒഴുകുന്ന പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാം. കാട്ടുവഴിയിലൂടെ ഇറങ്ങി വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്തു വരെ പോകാനും കഴിയും. ഉയരത്തില്‍നിന്നു താഴേക്കു ചിതറിത്തെറിക്കുന്ന വെള്ളത്തുള്ളികളില്‍ മുങ്ങി ഈറനണിഞ്ഞു മടങ്ങുമ്പോള്‍ സഞ്ചാരികളുടെ മനസും കുളിരണിയും.
ലഘുഭക്ഷണം ഉള്‍പ്പെടെ ആറു പേര് അടങ്ങുന്ന ഗ്രൂപ്പിന് പതിനായിരം രൂപയും ഒരാള്‍ക്കു മാത്രമാണെങ്കില്‍ 2,500 രൂപയുമാണ് സഫാരിയുടെ നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ: 8547601991.
മിലോ അങ്കമാലി
ഈ ഓണത്തിന് പൈനാപ്പിൾ പ്രഥമൻ...
ഓണത്തിന്റെ രുചിക്കൂട്ടിലെ പ്രധാന വിഭവമാണല്ലോ പായസം. ന്യൂജെൻ തലമുറയുടെ ഓണാഘോഷത്തിനു രുചിയാർന്ന പായസക്കൂട്ടുകൾ
ഹളേബിഡു... നശിച്ച നഗരമോ?
പത്താം നൂറ്റാണ്ടു മുതല്‍ 14-ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയില്‍ ഭരണത്തിലുണ്ടായിരുന്ന ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാന
സൗഹാർദം, ചതി, കൊലപാതകം, പലായനം...ചങ്ങനാശേരി യുദ്ധത്തിന് 275
ചങ്ങനാശേരിയിൽ ഒരു യുദ്ധം നടന്നുവോ? ഉവ്വ്, രണ്ടേമുക്കാൽ നൂറ്റാണ്ട് മുന്‍പ്. ചങ്ങനാശേരി യുദ്ധത്തിന് ഇക്കഴിഞ്ഞ സെപ്റ്റംബ
കണ്ണടയ്ക്കാത്ത മീനാക്ഷി
ദക്ഷിണേന്ത്യയില്‍ മഹാക്ഷേത്രങ്ങള്‍ പലതുമുണ്ടെങ്കിലും ജനഹൃദയത്തില്‍ മധുര മീനാക്ഷി ക്ഷേത്രത്തിനുള്ള സ്ഥാനം മറ്റൊന്നിനു
ഓണത്തിന്റെ രുചി
ഓണത്തിന്റെ രുചി ഓർമിക്കാത്തവർ ഉണ്ടോ? ഓണം ആഘോഷങ്ങളുടെ കാലം എന്നു പറയുന്നതുപോലെതന്നെ തനതായ രുചികളുടെ കാലം കൂടിയ
കാന്തൻപാറ; കുട്ടികളുടെ വെള്ളച്ചാട്ടം!
ജില്ല: വയനാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: പാറകളാല്‍ ചുറ്റപ്പെട്ടസ്ഥലം. ഇരിക്കാനും കുളിക്കാനും പറ്റ
താവല്‍: നാട്ടറിവിന്റെ രുചി, സ്വത്വ വിചാരങ്ങൾ
വർത്തമാനത്തിന്റെ കണ്ണാടിയിലൂടെ ഭൂതകാലത്തെ നോക്കിക്കാണൽ എന്നു ചരിത്രത്തെ നിർവചിക്കാറുണ്ട്. എഴുതപ്പെട്ടത് എന്നതിന
കുഴപ്പത്തിലായ ചുംബനം!
കതിരുകാണാക്കിളി എന്ന റേഡിയോ നാടകത്തിൽ പ്രമുഖരായ റേഡിയോ താരങ്ങളാണ് പങ്കെടുത്തത്. കൈനിക്കര കുമാരപിള്ള, ടി.ആർ. സുക
മരണക്കിണർ മാസ്!
ഒരു മണിക്കൂറിൽ താഴെ സമയമെടുത്ത് എഴുത്തും റിക്കാർഡിംഗും പൂർത്തിയാക്കിയതാണ് ബിഗ് ഡോഗ്സ് എന്ന ട്രാക്ക്. നാലുമിനിറ്റ്
ഇറങ്ങിക്കുളിക്കാവുന്ന വെള്ളച്ചാട്ടം
വാഗമണിൽനിന്നു സഞ്ചാരികളുമായി വരുന്ന ഓഫ് റോഡ് ജീപ്പുകളുടെ അവസാന പോയിന്റാണ് മരക്കൂട്ടങ്ങൾക്കു നടവിലുള്ള ഈ വെള്
ഓ ബാൽതസാർ! നീ വെറും കഴുതയല്ല!
വിശ്വസാഹിത്യത്തിൽ "വിശുദ്ധനായ വിഡ്ഢി'യുടെ രൂപമാണ് കഴുത. ചുറ്റുമുള്ള ലോകത്തിന്റെ കുടിലതകളെ ക്ഷമയോടെ സഹിച്ചും ഇര
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍ കുരിശിങ്കൽ. 2014ല്‍ പുറത്തിറങ്ങിയ ദുല്‍
പേനവര പെരിയവര
കണ്ണൂർ പാട്യം സ്വദേശി പ്രമോദിനു വരയ്ക്കാൻ ബ്രഷും പെയിന്റുമൊന്നും വേണ്ട.
ഒരു ബോൾപെൻ മാത്രം മതി. ഒരു കൂട്ടുകാരി സമ്മ
പാക്കിസ്ഥാനിലേക്ക് ഒരു ട്രിപ്പ് പോയാലോ
മറ്റേതെങ്കിലും രാജ്യത്തേക്ക് ഒരു ട്രിപ്പ് പോകണമെന്നു തോന്നിയാൽ മലയാളികളാരുടെയെങ്കിലും മനസിൽ പാക്കിസ്ഥാൻ എന്നു വരാൻ
കാടു കണ്ട് ഒരപ്പൻകെട്ടിലേക്ക് നടക്കാം
ജില്ല: തൃശൂർ
കാഴ്ച: പ്രകൃതിഭംഗി, വെള്ളച്ചാട്ടം
തൃശൂർ നഗരത്തിൽനിന്ന് 23 കിലോമീറ്റർ ദൂരം. പട്ടിക്കാടുനിന്ന് എ
കാർഗിൽ യുദ്ധം നടന്നത് ചങ്ങനാശേരിയിലും!
കാർഗിൽ പോരാട്ട വിജയം കാൽനൂറ്റാണ്ടിലെത്തുന്പോൾ കാർഗിലിൽ പോകണമെന്നു തോന്നുന്നുണ്ടോ... അതിനു കാഷ്മീരിലേക്കു വച്ചുപിടി
ഉപ്പുകുന്ന് കാഴ്ചകൾ ഒപ്പം പോരും..
ജില്ല: ഇടുക്കി
കാഴ്ച: മഞ്ഞണിഞ്ഞ
മലകൾ, വ്യൂ പോയിന്റ്
പ്രത്യേകതകൾ: മഞ്ഞണിഞ്ഞ മലനിരകളും മനം കവരും കാഴ്ച
മോശ, പത്തുകല്പന ചിത്രീകരണങ്ങൾ കണ്ടെത്തി
തെക്കൻ ഓസ്ട്രിയയിലെ ഒരു പള്ളിക്കു സമീപം ഖനനം നടത്തിയ ഗവേഷകർ അമൂല്യമായ ചില ശേഷിപ്പുകൾ കണ്ടെത്തിയതായി വാർത്ത. 1,500
രോഷത്തിന്റെ യാത്ര, നോവിന്റെ പുസ്തകം
ഭാരതീയ ഭാഷകളിലെതന്നെ ഏറ്റവും പഴക്കമുള്ള യാത്രാവിവരണങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പുസ്തകമാണ് പാറേമ്മാക്കൽ തോമ്മ
ആദ്യ യുഗ്മഗീതം.., അവസാനത്തെയും
പരസ്പരം ആരാധിക്കുന്ന രണ്ടു മഹാഗായകർ. അപൂർവമാകും അങ്ങനെയൊരു ഭാവപൂർണിമ. അതെ, മെഹ്ദി ഹസനും ലതാ മങ്കേഷ്കറും. രണ്ടു രാ
ഈ ഓണത്തിന് പൈനാപ്പിൾ പ്രഥമൻ...
ഓണത്തിന്റെ രുചിക്കൂട്ടിലെ പ്രധാന വിഭവമാണല്ലോ പായസം. ന്യൂജെൻ തലമുറയുടെ ഓണാഘോഷത്തിനു രുചിയാർന്ന പായസക്കൂട്ടുകൾ
ഹളേബിഡു... നശിച്ച നഗരമോ?
പത്താം നൂറ്റാണ്ടു മുതല്‍ 14-ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയില്‍ ഭരണത്തിലുണ്ടായിരുന്ന ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാന
സൗഹാർദം, ചതി, കൊലപാതകം, പലായനം...ചങ്ങനാശേരി യുദ്ധത്തിന് 275
ചങ്ങനാശേരിയിൽ ഒരു യുദ്ധം നടന്നുവോ? ഉവ്വ്, രണ്ടേമുക്കാൽ നൂറ്റാണ്ട് മുന്‍പ്. ചങ്ങനാശേരി യുദ്ധത്തിന് ഇക്കഴിഞ്ഞ സെപ്റ്റംബ
കണ്ണടയ്ക്കാത്ത മീനാക്ഷി
ദക്ഷിണേന്ത്യയില്‍ മഹാക്ഷേത്രങ്ങള്‍ പലതുമുണ്ടെങ്കിലും ജനഹൃദയത്തില്‍ മധുര മീനാക്ഷി ക്ഷേത്രത്തിനുള്ള സ്ഥാനം മറ്റൊന്നിനു
ഓണത്തിന്റെ രുചി
ഓണത്തിന്റെ രുചി ഓർമിക്കാത്തവർ ഉണ്ടോ? ഓണം ആഘോഷങ്ങളുടെ കാലം എന്നു പറയുന്നതുപോലെതന്നെ തനതായ രുചികളുടെ കാലം കൂടിയ
കാന്തൻപാറ; കുട്ടികളുടെ വെള്ളച്ചാട്ടം!
ജില്ല: വയനാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: പാറകളാല്‍ ചുറ്റപ്പെട്ടസ്ഥലം. ഇരിക്കാനും കുളിക്കാനും പറ്റ
താവല്‍: നാട്ടറിവിന്റെ രുചി, സ്വത്വ വിചാരങ്ങൾ
വർത്തമാനത്തിന്റെ കണ്ണാടിയിലൂടെ ഭൂതകാലത്തെ നോക്കിക്കാണൽ എന്നു ചരിത്രത്തെ നിർവചിക്കാറുണ്ട്. എഴുതപ്പെട്ടത് എന്നതിന
കുഴപ്പത്തിലായ ചുംബനം!
കതിരുകാണാക്കിളി എന്ന റേഡിയോ നാടകത്തിൽ പ്രമുഖരായ റേഡിയോ താരങ്ങളാണ് പങ്കെടുത്തത്. കൈനിക്കര കുമാരപിള്ള, ടി.ആർ. സുക
മരണക്കിണർ മാസ്!
ഒരു മണിക്കൂറിൽ താഴെ സമയമെടുത്ത് എഴുത്തും റിക്കാർഡിംഗും പൂർത്തിയാക്കിയതാണ് ബിഗ് ഡോഗ്സ് എന്ന ട്രാക്ക്. നാലുമിനിറ്റ്
ഇറങ്ങിക്കുളിക്കാവുന്ന വെള്ളച്ചാട്ടം
വാഗമണിൽനിന്നു സഞ്ചാരികളുമായി വരുന്ന ഓഫ് റോഡ് ജീപ്പുകളുടെ അവസാന പോയിന്റാണ് മരക്കൂട്ടങ്ങൾക്കു നടവിലുള്ള ഈ വെള്
ഓ ബാൽതസാർ! നീ വെറും കഴുതയല്ല!
വിശ്വസാഹിത്യത്തിൽ "വിശുദ്ധനായ വിഡ്ഢി'യുടെ രൂപമാണ് കഴുത. ചുറ്റുമുള്ള ലോകത്തിന്റെ കുടിലതകളെ ക്ഷമയോടെ സഹിച്ചും ഇര
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍ കുരിശിങ്കൽ. 2014ല്‍ പുറത്തിറങ്ങിയ ദുല്‍
പേനവര പെരിയവര
കണ്ണൂർ പാട്യം സ്വദേശി പ്രമോദിനു വരയ്ക്കാൻ ബ്രഷും പെയിന്റുമൊന്നും വേണ്ട.
ഒരു ബോൾപെൻ മാത്രം മതി. ഒരു കൂട്ടുകാരി സമ്മ
പാക്കിസ്ഥാനിലേക്ക് ഒരു ട്രിപ്പ് പോയാലോ
മറ്റേതെങ്കിലും രാജ്യത്തേക്ക് ഒരു ട്രിപ്പ് പോകണമെന്നു തോന്നിയാൽ മലയാളികളാരുടെയെങ്കിലും മനസിൽ പാക്കിസ്ഥാൻ എന്നു വരാൻ
കാടു കണ്ട് ഒരപ്പൻകെട്ടിലേക്ക് നടക്കാം
ജില്ല: തൃശൂർ
കാഴ്ച: പ്രകൃതിഭംഗി, വെള്ളച്ചാട്ടം
തൃശൂർ നഗരത്തിൽനിന്ന് 23 കിലോമീറ്റർ ദൂരം. പട്ടിക്കാടുനിന്ന് എ
കാർഗിൽ യുദ്ധം നടന്നത് ചങ്ങനാശേരിയിലും!
കാർഗിൽ പോരാട്ട വിജയം കാൽനൂറ്റാണ്ടിലെത്തുന്പോൾ കാർഗിലിൽ പോകണമെന്നു തോന്നുന്നുണ്ടോ... അതിനു കാഷ്മീരിലേക്കു വച്ചുപിടി
ഉപ്പുകുന്ന് കാഴ്ചകൾ ഒപ്പം പോരും..
ജില്ല: ഇടുക്കി
കാഴ്ച: മഞ്ഞണിഞ്ഞ
മലകൾ, വ്യൂ പോയിന്റ്
പ്രത്യേകതകൾ: മഞ്ഞണിഞ്ഞ മലനിരകളും മനം കവരും കാഴ്ച
മോശ, പത്തുകല്പന ചിത്രീകരണങ്ങൾ കണ്ടെത്തി
തെക്കൻ ഓസ്ട്രിയയിലെ ഒരു പള്ളിക്കു സമീപം ഖനനം നടത്തിയ ഗവേഷകർ അമൂല്യമായ ചില ശേഷിപ്പുകൾ കണ്ടെത്തിയതായി വാർത്ത. 1,500
രോഷത്തിന്റെ യാത്ര, നോവിന്റെ പുസ്തകം
ഭാരതീയ ഭാഷകളിലെതന്നെ ഏറ്റവും പഴക്കമുള്ള യാത്രാവിവരണങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പുസ്തകമാണ് പാറേമ്മാക്കൽ തോമ്മ
ആദ്യ യുഗ്മഗീതം.., അവസാനത്തെയും
പരസ്പരം ആരാധിക്കുന്ന രണ്ടു മഹാഗായകർ. അപൂർവമാകും അങ്ങനെയൊരു ഭാവപൂർണിമ. അതെ, മെഹ്ദി ഹസനും ലതാ മങ്കേഷ്കറും. രണ്ടു രാ
ഏനുണ്ടോടീ അന്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സിതാര കൃഷ്ണകുമാർ ഇന്നു മലയാളത്തിലെ മാത്
ഒരു നാടകം പിറക്കുന്ന സമയം
ഞാനും എൻ.എൻ. പിള്ളയും ഒന്നിച്ച് ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1978 ഓഗസ്റ്റിലാണ്. മാവേലിക്കര ബാലജനസ
രാഗമുരളീകൃഷ്ണ
സംഗീതത്തിനു മാത്രമായി ജന്മമെടുക്കുന്ന ചിലരുണ്ട്. അവരെ മറ്റേതുവഴിക്കു നടത്താന്‍ ശ്രമിച്ചാലും കാര്യമില്ല. ഗോദാവരി ജില
കാഷ്മീർ കാണണോ? വയനാട്ടിലേക്കു പോരൂ!
വലിയ ചെലവില്ലാതെ കാഷ്മീർ കാണണമെന്ന് മോഹമുണ്ടെങ്കിൽ വടക്കേന്ത്യയിലേക്കു വച്ചുപിടിക്കേണ്ട. നമ്മുടെ വയനാട്ടിലേക്കു പോ
മഞ്ഞുമലകളെ ചുംബിച്ച് സിക്കിം യാത്ര
ഒരിറ്റ് മഴ പോലുമില്ലാതെ വേനൽ ചൂടിൽ കേരളം വെന്തുരുകുമ്പോഴാണ് സിക്കിമിലേക്കു തിരിച്ചത്. മഞ്ഞുറയുന്ന സിവാലിക് പർവതങ്
ഒരു കുട്ടനാടൻ പുസ്തകം
പോസ്റ്റിൽ അയച്ചാൽ പോരേ ആലപ്പുഴ മുഹമ്മ കെ.ഇ. കാർമൽ സ്കൂളിന്റെ പ്രിൻസിപ്പൽകൂടിയായ അദ്ദേഹം എന്തിനാണ് ബുദ്ധിമുട്ടി ഒ
വരികൾ തരൂ.., ഞാൻ ഈണമുണ്ടാക്കട്ടെ...
ഒരുകാലത്ത് റിക്കാർഡിംഗ് കന്പനികളെല്ലാം തള്ളിക്കളഞ്ഞ സ്വരം, പിന്നീട് ഇന്ത്യയുടെ ഗോൾഡൻ വോയ്സ് എന്നു തിളക്കത്തോടെ സ
ഗോള്‍ ഗുംബസ് ദക്ഷിണേന്ത്യയിലെ താജ്മഹല്‍
മരണാനന്തര ജീവിതം സംബന്ധിച്ച വിശ്വാസങ്ങള്‍ക്കു മനുഷ്യവംശത്തിന്റെ അത്രയുംതന്നെ പ്രായമുണ്ട്. മരിക്കുന്ന പ്രിയപ്പെട്ടവ
ചെലവൂർ വേണു ആ കാലത്തിന്റെ സൂത്രധാരൻ
മലബാറിന്റെ സംസ്കാരിക പര്യായമായിരുന്ന ചെലവൂർ വേണുവിനെ സുഹൃത്തും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ അനുസ്മരിക്കുന
കോട്ടപ്പാറ: മഞ്ഞിൽ വിരിഞ്ഞ വിസ്മയം
ജില്ല: ഇടുക്കി, വണ്ണപ്പുറം
കാഴ്ച: പ്രകൃതി ദൃശ്യം
തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം പഞ്ചായത്തിൽ കാഴ്ചയുടെ വിരുന്
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top