Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജീവിതത്തിലേക്കു പിടിച്ച വളയം
കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ശരീരത്തില്‍ ഒട്ടേറെ പരിക്കുകള്‍ ഏല്പിച്ചു. എഴുന്നേറ്റ് നടക്കാന്‍ പരസഹായം വേണം. അടിക്കടിയുള്ള ആശുപത്രിവാസം, വൈദ്യപരിശോധനകള്‍, ഭക്ഷണത്തിന്റെ അത്രയും തന്നെ കഴിക്കേണ്ടിവരുന്ന മരുന്നുകള്‍...രോഗങ്ങളും അതിന്റെ പീഡകളുമായി മല്ലിട്ടുകൊണ്ടിരിക്കുമ്പോഴും ഒരു പുഞ്ചിരിയോടെയല്ലാതെ ഈ 74കാരിയെ കാണാന്‍ കഴിയില്ല. തന്നില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിറവേറ്റാന്‍ കഴിഞ്ഞ സംതൃപ്തിയോടെയുള്ള പുഞ്ചിരി. "ഇത്ര പെട്ടെന്ന് ഇരുന്നുപോകുമെന്ന് ഞാന്‍ കരുതിയില്ല' -കണ്ണൂര്‍ തളിപ്പറമ്പിനു സമീപം പട്ടുവത്തെ സെന്റ് ആഞ്ചല ഹോമില്‍ വിശ്രമജീവിതം നയിക്കുന്ന സിസ്റ്റര്‍ ഫ്രാന്‍സിസ് അതു പറയുമ്പോഴും മുഖത്തെ ചിരി മായുന്നില്ല. സ്ത്രീകള്‍ വാഹനമോടിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്ന കാലത്തു കേരളത്തിലെ ആദ്യ വനിത ആംബുലന്‍സ് ഡ്രൈവറായി ചരിത്രത്തില്‍ ഇടംനേടിയ വ്യക്തിയാണ് സിസ്റ്റര്‍ ഫ്രാന്‍സിസ്. സഭാവസ്ത്രമണിഞ്ഞ കാലം തൊട്ട് ഒരിടത്ത് അടങ്ങിയിരുന്നുള്ള ശീലം സിസ്റ്ററിനുണ്ടായിരുന്നില്ല. പാവങ്ങളെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാൻ സിസ്റ്റര്‍ ഓടുകയല്ല, പറക്കുകയായിരുന്നു.
കഷ്ടപ്പാടുകളുടെ ബാല്യകാലം
ക്നാനായ കത്തോലിക്കര്‍ കാസര്‍ഗോഡ് ജില്ലയിലെ രാജപുരത്തേക്കു നടത്തിയ ഐതിഹാസിക കുടിയേറ്റത്തിലാണ് സിസ്റ്ററിന്റെ കുടുംബം കോളിച്ചാല്‍ പതിനെട്ടാംമൈലില്‍ എത്തുന്നത്. അയലാറ്റില്‍ മത്തായി-അന്നമ്മ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തെ മകൾ. അടുക്കളപ്പണി, ഇളയ കുട്ടികളുടെ പരിചരണം... അങ്ങനെ മൂത്ത പെണ്‍കുട്ടിയായതിനാല്‍ ഉത്തരവാദിത്തങ്ങള്‍ ഏറെ. എങ്കിലും എല്ലാ ദിവസവും പുലര്‍ച്ചെ എഴുന്നേറ്റ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന കൂടാന്‍ പോകുന്നത് മേരിയുടെ ശീലമായിരുന്നു. പഠിക്കാനും വളരെയിഷ്ടം. അന്നത്തെ സാമൂഹ്യസാഹചര്യങ്ങള്‍ നിമിത്തം നാലാം ക്ലാസിലും പിന്നെ ഏഴാം ക്ലാസിലുമൊക്കെ എത്തിയപ്പോള്‍ പഠനം നിര്‍ത്താന്‍ വീട്ടില്‍ വലിയ സമ്മര്‍ദമുണ്ടായി. എന്നാല്‍, സ്കൂളില്‍ പോകണമെന്ന വാശിയില്‍ മേരി ഉറച്ചുനിന്നതോടെ വീട്ടുകാർ വഴങ്ങി. രാജപുരം ഹോളിഫാമിലി സ്കൂളില്‍ ആറു കിലോമീറ്ററോളം ചെരുപ്പ് പോലുമില്ലാതെ നടന്നുപോയാണ് പത്താം ക്ലാസ് വരെ പഠിച്ചത്.
പത്താം ക്ലാസ് പാസായി കന്യാസ്ത്രീ ആവുകയായിരുന്നു ജീവിതാഭിലാഷം. എന്നാല്‍, പത്താം ക്ലാസിൽ തോറ്റതോടെ ആ സ്വപ്നത്തിനുമേല്‍ കരിനിഴല്‍ വീണു. അക്കാലത്താണ് "പാവങ്ങളുടെ അമ്മ' എന്നറിയപ്പെടുന്ന ജര്‍മന്‍ സ്വദേശിനി മദര്‍ പേത്ര കണ്ണൂര്‍ പട്ടുവത്ത് ദീനസേവനസഭ ആരംഭിക്കുന്നത്. അവിടെ പത്താം ക്ലാസില്‍ തോറ്റവരെയും എടുക്കുന്നുണ്ടെന്ന വിവരം അറിഞ്ഞതോടെ ദീനസേവനസഭ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.ദീനസേവനസഭയുടെ രണ്ടാമത്തെ ബാച്ചില്‍ പ്രവേശനം നേടിയത് ജീവിതത്തില്‍ വഴിത്തിരിവായി. വിശുദ്ധ ഫ്രാന്‍സിസ് അസീസിയോടുള്ള സ്നേഹം ഫ്രാന്‍സിസ് എന്ന പേര് തെരഞ്ഞെടുക്കാന്‍ പ്രചോദനമായി.
തിരുവനന്തപുരം ലയോള കോളജില്‍നിന്നു സ്പോക്കണ് ഇംഗ്ലീഷില്‍ ഒരു മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷത്തെ തിയോളജി പഠനത്തിനായി ഗോവയിലേക്കു പോയി. 96 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്ന ബാച്ചില്‍ ഒന്നാം റാങ്കോടെയാണ് സിസ്റ്റര്‍ ഫ്രാന്‍സിസ് പാസായത്.
ഡ്രൈവിംഗ് സീറ്റിലേക്ക്
പട്ടുവത്തേക്കു തിരിച്ചെത്തിയ ശേഷം ഡ്രൈവിംഗ് പഠിക്കാനായാണ് മദര്‍ പേത്ര സിസ്റ്റര്‍ ഫ്രാന്‍സിസിനെ നിയോഗിച്ചത്. അക്കാലത്തു സ്ത്രീകള്‍ ഡ്രൈവിംഗ് പഠിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. എന്നാല്‍, 1975ല്‍ സിസ്റ്റര്‍ ഡ്രൈവിംഗ് ടെസ്റ്റ് ആദ്യശ്രമത്തില്‍തന്നെ പാസായി. ദീനസേവനസഭയിലെ അനാഥാലയത്തിലെ അസുഖബാധിതരായ കുട്ടികളെ ആശുപത്രിയിലെത്തിക്കാനായി സ്വന്തമായി ആംബുലന്‍സ് ഉണ്ടായിരുന്നു. ആംബുലന്‍സ് അടക്കമുള്ള വലിയ വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് ആവശ്യമാണെന്നു പിന്നീടാണ് മനസിലായത്. കോഴിക്കോട് നടന്ന ടെസ്റ്റില്‍ ബാഡ്ജ് കരസ്ഥമാക്കിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി വനിതയായി സിസ്റ്റര്‍ ഫ്രാന്‍സിസ് മാറി. ഏതു പാതിരാത്രിയിലും കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ സിസ്റ്റര്‍ റെഡിയായിരുന്നു. നാട്ടില്‍ അവധിക്കു പോകുമ്പോള്‍ പെരുന്നാള്‍ പ്രദക്ഷിണത്തിനു ഗായകസംഘവുമായി പോകുന്ന ജീപ്പോടിക്കുന്ന സിസ്റ്ററിനെകണ്ട് അന്നു നാട്ടുകാര്‍ അദ്ഭുതത്തോടെ പറഞ്ഞു. "അയലാറ്റിലെ പെണ്ണാണ് പെണ്ണ്.'
കൊള്ളക്കാരുമായി നേർക്കുനേർ
ആന്ധ്രയിലെ ഖമ്മം ജില്ലയിലെ ജോജിപേട്ടില് സേവനം ചെയ്യുമ്പോഴാണ് മരണത്തെ മുഖാമുഖം കാണുന്നത്. കുഷ്ഠം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും പട്ടിണിയും നടമാടുന്ന ഇവിടത്തെ ഉള്‍ഗ്രാമങ്ങളില്‍ സിസ്റ്ററും സംഘവും മരുന്നും ഭക്ഷണവും എത്തിച്ചു. അവിടുത്തെ കുട്ടികളെ പഠിപ്പിച്ചു. സായുധരായ കൊള്ളസംഘങ്ങള്‍ക്കു കുപ്രസിദ്ധമായിരുന്നു ഈ മേഖല. അതിനാല്‍ നേരമിരുട്ടിക്കഴിഞ്ഞാല്‍ യാത്ര പാടില്ലെന്നു സിസ്റ്റര്‍മാര്‍ക്കു നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍, ഒരിക്കല്‍ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ പോയി മടങ്ങിവന്നപ്പോള്‍ വൈകി. ജീപ്പിലായിരുന്നു സിസ്റ്റര്‍ ഫ്രാന്‍സിസിന്റെയും സംഘത്തിന്റെയും യാത്ര. പിറകിൽനിന്നു ചീറിപ്പാഞ്ഞുവന്ന ഒരു ജീപ്പ് ഒാവർടേക്ക് ചെയ്തു കുറച്ചു മുന്നിൽ കയറ്റി റോഡിനു നടുവിൽ നിർത്തി. കൊള്ളസംഘമാണെന്നു മനസിലായതോടെ ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീകള്‍ പേടിച്ചുവിറച്ചെങ്കിലും ജീപ്പോടിക്കുന്ന സിസ്റ്റര്‍ ഫ്രാന്‍സിസിനു യാതൊരു കുലുക്കവുമില്ലായിരുന്നു.
സിസ്റ്റര്‍ പറഞ്ഞു: "നിങ്ങള്‍ ധൈര്യമായിട്ടിരുന്നോ... എന്തു സംഭവിച്ചാലും നമ്മള് വണ്ടി നിര്‍ത്താന്‍ പോകുന്നില്ല.' നിർത്താൻ പോകുന്നു എന്ന രീതിയിൽ അല്പം വേഗം കുറച്ച സിസ്റ്റർ ജീപ്പിനു സമീപമെത്തിയതും വണ്ടി റോഡിനു പുറത്തേക്കു ചാടിച്ച് അതിവേഗം മുന്നോട്ടുകുതിച്ചു. അങ്ങനെയൊരു നീക്കം പ്രതീക്ഷിക്കാതിരുന്ന കൊള്ളസംഘം ഒന്ന് അമാന്തിച്ചു. പിന്നെ കുതിപ്പുപാഞ്ഞ ജീപ്പിനു നേരേ കലികയറി കരിങ്കല്ലുകൾ എടുത്തെറിഞ്ഞു. എന്നാൽ, ഒരാൾക്കും ഒരു പോറൽ പോലുമേൽക്കാതെ സിസ്റ്റർ വാഹനം സുരക്ഷിതസ്ഥാനത്ത് എത്തിച്ചു.
മരണവുമായി മുഖാമുഖം
മറ്റൊരിക്കല്‍ ഇതുപോലെ ഒരു ഗ്രാമത്തില്‍ പോയി മടങ്ങവേയാണ് മരണത്തെ മുഖാമുഖം കാണുന്നത്. പുഴയ്ക്കു കുറുകെ കൈവരിയില്ലാത്ത പാലം കടന്നുവേണം യാത്ര ചെയ്യാന്‍. അങ്ങോട്ടുപോകുമ്പോള്‍ പുഴയില്‍ വെള്ളം തീരെ കുറവ്. എന്നാല്‍, തിരിച്ചുവരുമ്പോഴാകട്ടെ പാലത്തിനു മുകളിലൂടെ വെള്ളം കുതിച്ചൊഴുകുന്നു. അപ്രതീക്ഷിതമായി ഡാം തുറന്നുവിട്ടതായിരുന്നു ജലനിരപ്പുയരാന്‍ കാരണം. ഇതു സംബന്ധിച്ചു ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനമൊന്നും അന്നുണ്ടായിരുന്നില്ല. കുഴപ്പമുണ്ടാകില്ലെന്നു കരുതി സിസ്റ്റര്‍ ജീപ്പ് പാലത്തിലേക്കു കയറ്റിയതോടെയാണ് അപകടം മനസിലായത്. വെള്ളം കൂടുതല്‍ ശക്തിയോടെ ആര്‍ത്തലച്ചെത്തി. പുഴയുടെ അക്കരെയുള്ളവര്‍ ജീപ്പ് പിറകോട്ടെടുക്കാനാവശ്യപ്പെട്ട് അലറിവിളിക്കുന്നുണ്ടായിരുന്നു. ജീപ്പിലുണ്ടായിരുന്ന മറ്റുള്ളവരുടെ അഭിപ്രായവും അതുതന്നെയായിരുന്നു. എന്നാല്‍, മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു സിസ്റ്ററുടെ തീരുമാനം. മരിക്കാന്‍ തയാറായിക്കോ എന്നു പറഞ്ഞു സിസ്റ്റര്‍ ഫ്രാന്‍സിസ് രണ്ടുംകല്പിച്ച് ഫുള്‍ സ്പീഡില്‍ ജീപ്പെടുത്തു. അതു ശരിയായ തീരുമാനം തന്നെയായിരുന്നു. അപകടമൊന്നും പറ്റാതെ അവര്‍ കരപറ്റി.
സിസ്റ്റര്‍ കുടുംബം
അയലാറ്റില്‍ മത്തായി- അന്നമ്മ ദമ്പതികളുടെ 11 മക്കളില്‍ സിസ്റ്റര്‍ ഫ്രാന്‍സിസ് ഉള്‍പ്പെടെ മൂന്നു പേര് കന്യാസ്ത്രീമാരാണ്. മറ്റു രണ്ടുപേരും വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് അംഗങ്ങളാണ്. അഞ്ചാമത്തെ മകള്‍ സിസ്റ്റര്‍ ഫ്രാന്‍സിന് റിട്ട.സംഗീതാധ്യാപികയാണ്. നിലവില്‍ പയ്യാവൂരില്‍ വിശ്രമജീവിതം നയിക്കുന്നു. ഏറ്റവും ഇളയമകളായ സിസ്റ്റര്‍ ജെസ്വിന് ശ്രീപുരം നഴ്സറി സ്കൂള്‍ പ്രിന്‍സിപ്പലാണ്.
ഷൈബിന് ജോസഫ്
ആന നൽകിയ പേരുമായി എലിഫന്റ ഗുഹകൾ !
എലിഫന്റ ഗുഹാക്ഷേത്രങ്ങള്‍ അഞ്ച്-എട്ട് നൂറ്റാണ്ടുകൾക്കിടയിൽ പണികഴിപ്പിച്ചവയാണെന്നു കരുതുന്നു. ശൈവ സമ്പ്രദായത്തിന്
ചോളക്ഷേത്രങ്ങളിലെ വിസ്മയം
ഇന്ത്യന്‍ ചരിത്രത്തില്‍ ഒളിമങ്ങാത്ത അധ്യായങ്ങളിലൊന്നാണ് ചോള സാമ്രാജ്യ കാലഘട്ടം. തമിഴ് സംസ്കാരത്തിന്റെ സുവര്‍ണയുഗം
ഭൂമിയില്‍ പുരുഷന്മാര് ഇല്ലാതാകുമോ? സ്ത്രീകൾ മാത്രമാകുമോ?
പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് മനുഷ്യവംശത്തിന്റെ നില
തനിയെ കയറിയാൽ കുടുങ്ങുന്ന ബാരാ ഇമാംബാര!
ബാര ഇമാംബാരയെ ലോകപ്രശസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇവിടെയുള്ള "ഭൂല്‍ ഭൂലയ്യ' എന്ന പേരിലറിയപ്പെടുന്ന രാവണന് കോട്
പ്രതിമകളിൽ തലോടുമ്പോൾ
ലോകത്തിന്റെ പല കോണുകളിലും പ്രശസ്തമായ നിരവധി ശില്പങ്ങളുണ്ട്. അവയിൽ ഏറ്റവും പെരുമ ചില വെങ്കല പ്രതിമകൾക്കാണ്. എന്‍
കോൽക്കത്തയിൽ ഒരു പകൽ
ഇരുട്ടിൽ പുതച്ചും പുതയ്ക്കാതെയും കിടന്നുറങ്ങുന്നവര്‍. പൂർണനഗ്നരായി പൊതുടാപ്പിനു ചുവടെയിരുന്ന് സ്നാനം കഴിക്കുന്നവര
വിക്ടോറിയയിലെ കോൽക്കത്ത ഗാലറി
വില്യം ഷേക്സ്പിയറിന്റെ സൃഷ്ടികളും അറേബ്യന്‍ നൈറ്റ്സ്, റൂബയ്യാത്ത് തുടങ്ങിയ ക്ലാസിക് കൃതികളും ഇവിടെ പ്രദര്‍ശിപ്പി
നാടകത്തിലെ സ്ത്രീകൾ
ഒരു നാടകത്തിൽ മിനിമം ഇത്ര സ്ത്രീ കഥാപാത്രങ്ങളെങ്കിലും വേണമെന്ന വല്ല നിയമവുമുണ്ടോ? കേരളത്തിലെ ജനസംഖ്യയുടെ അനുപാ
കിഷോർ മചായേ ഷോർ!
ഇന്ന് കിഷോർ കുമാറിന്റെ ജന്മദിനം. ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ 95 വയസിന്റെ തിളക്കം. അല്ല, ആരുപറഞ്ഞു ജീവിക്കുന്നില്ല
വിസ്മയം, വിക്ടോറിയ മെമ്മോറിയല്‍
വിക്ടോറിയന്‍ കാലഘട്ടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടമായാണ് കണക്കാക്കുന്നത്. കോളനികളാക്കി ഭരിച്ചിരുന
ജന്തർ മന്തർ വാനനിരീക്ഷണത്തിലെ അദ്ഭുതം
ഇന്ത്യയിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട നിര്മിതികളില് പ്രഥമഗണനീയമാണ് ജയ്പുരിലെ ജന്തര്‍ മന്തര്‍. ജന്തര്‍ എന്നാല്‍ യന്‍
തീപിടിത്തത്തിൽ വലഞ്ഞ കൊട്ടാരം
മൈസൂര്‍ കൊട്ടാരം ഇല്ലാതെ ദക്ഷിണേന്ത്യയ്ക്ക് ഒരു ചരിത്രമില്ല. ദക്ഷിണേന്ത്യയില്‍ മൈസൂര്‍ കൊട്ടാരത്തോളം തലപ്പൊക്കമുള്ള ഒര
ഇരപ്പൻപാറ: ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം
ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം എന്നു പറമ്പോൾ പലർക്കും അദ്ഭുതം തോന്നിയേക്കാം. കായലിന്റെയും പുഴയുടെയും പാടങ്ങളുടെയും
കുംഭാല്‍ഗഡ് കോട്ട-ഇന്ത്യയുടെ വൻ മതില്
ചൈന എന്ന രാജ്യത്തിന്റെ മുഖമുദ്രയാണ് വന്മതില്. ചൈനയുടെ വൻ മതിലിനെക്കുറിച്ചറിയാത്തവര് ചുരുക്കമാണെങ്കിലും ഇന്ത്യയ്
മാപ്പിളശേരി തറവാട്ടിലെ അദ്ഭുത വിളക്ക്
ശ്രീകൃഷ്ണ വിഗ്രഹം ഒരു ക്രൈസ്തവ തറവാട്ടിൽ ഇറക്കി സൂക്ഷിക്കുമെന്നു ശത്രുക്കൾക്ക് ഊഹിക്കാൻ പോലുമാവില്ല എന്നതും ഇവിടെ വ
കല്ലിനും മുള്ളിനും പാന്പിനും മീതെ ബന്നക്കാരുടെ പൊയ്ക്കാൽ
പൊയ്ക്കാലിൽ നടക്കുന്ന മനുഷ്യരെ സർക്കസിലും ഘോഷയാത്രകളിലും ധാരാളം കണ്ടിട്ടുണ്ടാകും. എന്നാൽ, നൂറ്റാണ്ടുകളായി പൊയ്ക്കാ
മഹാബലിപുരത്തെ കാഴ്ചകൾ
ദക്ഷിണേന്ത്യയിലെ പുരാനഗരങ്ങളില് ശ്രേഷ്ഠമായ സ്ഥാനമാണ് മഹാബലിപുരത്തിനുള്ളത്. മാമല്ലപുരം എന്നും അറിയപ്പെടുന്ന പ്രദ
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ആന നൽകിയ പേരുമായി എലിഫന്റ ഗുഹകൾ !
എലിഫന്റ ഗുഹാക്ഷേത്രങ്ങള്‍ അഞ്ച്-എട്ട് നൂറ്റാണ്ടുകൾക്കിടയിൽ പണികഴിപ്പിച്ചവയാണെന്നു കരുതുന്നു. ശൈവ സമ്പ്രദായത്തിന്
ചോളക്ഷേത്രങ്ങളിലെ വിസ്മയം
ഇന്ത്യന്‍ ചരിത്രത്തില്‍ ഒളിമങ്ങാത്ത അധ്യായങ്ങളിലൊന്നാണ് ചോള സാമ്രാജ്യ കാലഘട്ടം. തമിഴ് സംസ്കാരത്തിന്റെ സുവര്‍ണയുഗം
ഭൂമിയില്‍ പുരുഷന്മാര് ഇല്ലാതാകുമോ? സ്ത്രീകൾ മാത്രമാകുമോ?
പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് മനുഷ്യവംശത്തിന്റെ നില
തനിയെ കയറിയാൽ കുടുങ്ങുന്ന ബാരാ ഇമാംബാര!
ബാര ഇമാംബാരയെ ലോകപ്രശസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇവിടെയുള്ള "ഭൂല്‍ ഭൂലയ്യ' എന്ന പേരിലറിയപ്പെടുന്ന രാവണന് കോട്
പ്രതിമകളിൽ തലോടുമ്പോൾ
ലോകത്തിന്റെ പല കോണുകളിലും പ്രശസ്തമായ നിരവധി ശില്പങ്ങളുണ്ട്. അവയിൽ ഏറ്റവും പെരുമ ചില വെങ്കല പ്രതിമകൾക്കാണ്. എന്‍
കോൽക്കത്തയിൽ ഒരു പകൽ
ഇരുട്ടിൽ പുതച്ചും പുതയ്ക്കാതെയും കിടന്നുറങ്ങുന്നവര്‍. പൂർണനഗ്നരായി പൊതുടാപ്പിനു ചുവടെയിരുന്ന് സ്നാനം കഴിക്കുന്നവര
വിക്ടോറിയയിലെ കോൽക്കത്ത ഗാലറി
വില്യം ഷേക്സ്പിയറിന്റെ സൃഷ്ടികളും അറേബ്യന്‍ നൈറ്റ്സ്, റൂബയ്യാത്ത് തുടങ്ങിയ ക്ലാസിക് കൃതികളും ഇവിടെ പ്രദര്‍ശിപ്പി
നാടകത്തിലെ സ്ത്രീകൾ
ഒരു നാടകത്തിൽ മിനിമം ഇത്ര സ്ത്രീ കഥാപാത്രങ്ങളെങ്കിലും വേണമെന്ന വല്ല നിയമവുമുണ്ടോ? കേരളത്തിലെ ജനസംഖ്യയുടെ അനുപാ
കിഷോർ മചായേ ഷോർ!
ഇന്ന് കിഷോർ കുമാറിന്റെ ജന്മദിനം. ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ 95 വയസിന്റെ തിളക്കം. അല്ല, ആരുപറഞ്ഞു ജീവിക്കുന്നില്ല
വിസ്മയം, വിക്ടോറിയ മെമ്മോറിയല്‍
വിക്ടോറിയന്‍ കാലഘട്ടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടമായാണ് കണക്കാക്കുന്നത്. കോളനികളാക്കി ഭരിച്ചിരുന
ജന്തർ മന്തർ വാനനിരീക്ഷണത്തിലെ അദ്ഭുതം
ഇന്ത്യയിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട നിര്മിതികളില് പ്രഥമഗണനീയമാണ് ജയ്പുരിലെ ജന്തര്‍ മന്തര്‍. ജന്തര്‍ എന്നാല്‍ യന്‍
തീപിടിത്തത്തിൽ വലഞ്ഞ കൊട്ടാരം
മൈസൂര്‍ കൊട്ടാരം ഇല്ലാതെ ദക്ഷിണേന്ത്യയ്ക്ക് ഒരു ചരിത്രമില്ല. ദക്ഷിണേന്ത്യയില്‍ മൈസൂര്‍ കൊട്ടാരത്തോളം തലപ്പൊക്കമുള്ള ഒര
ഇരപ്പൻപാറ: ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം
ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം എന്നു പറമ്പോൾ പലർക്കും അദ്ഭുതം തോന്നിയേക്കാം. കായലിന്റെയും പുഴയുടെയും പാടങ്ങളുടെയും
കുംഭാല്‍ഗഡ് കോട്ട-ഇന്ത്യയുടെ വൻ മതില്
ചൈന എന്ന രാജ്യത്തിന്റെ മുഖമുദ്രയാണ് വന്മതില്. ചൈനയുടെ വൻ മതിലിനെക്കുറിച്ചറിയാത്തവര് ചുരുക്കമാണെങ്കിലും ഇന്ത്യയ്
മാപ്പിളശേരി തറവാട്ടിലെ അദ്ഭുത വിളക്ക്
ശ്രീകൃഷ്ണ വിഗ്രഹം ഒരു ക്രൈസ്തവ തറവാട്ടിൽ ഇറക്കി സൂക്ഷിക്കുമെന്നു ശത്രുക്കൾക്ക് ഊഹിക്കാൻ പോലുമാവില്ല എന്നതും ഇവിടെ വ
കല്ലിനും മുള്ളിനും പാന്പിനും മീതെ ബന്നക്കാരുടെ പൊയ്ക്കാൽ
പൊയ്ക്കാലിൽ നടക്കുന്ന മനുഷ്യരെ സർക്കസിലും ഘോഷയാത്രകളിലും ധാരാളം കണ്ടിട്ടുണ്ടാകും. എന്നാൽ, നൂറ്റാണ്ടുകളായി പൊയ്ക്കാ
മഹാബലിപുരത്തെ കാഴ്ചകൾ
ദക്ഷിണേന്ത്യയിലെ പുരാനഗരങ്ങളില് ശ്രേഷ്ഠമായ സ്ഥാനമാണ് മഹാബലിപുരത്തിനുള്ളത്. മാമല്ലപുരം എന്നും അറിയപ്പെടുന്ന പ്രദ
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
Latest News
പി.പി.ദിവ്യയെ വിളിച്ചുവരുത്തിയത് കളക്ടർ; പിന്നിൽ ഗൂഢലക്ഷ്യമെന്ന് സിഐടിയു നേതാവ്
എഡിഎമ്മിന്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ
ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ
ഫയല്‍ തീര്‍പ്പാക്കിയതിൽ വീഴ്ചയില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ
Latest News
പി.പി.ദിവ്യയെ വിളിച്ചുവരുത്തിയത് കളക്ടർ; പിന്നിൽ ഗൂഢലക്ഷ്യമെന്ന് സിഐടിയു നേതാവ്
എഡിഎമ്മിന്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ
ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ
ഫയല്‍ തീര്‍പ്പാക്കിയതിൽ വീഴ്ചയില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top