ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നല്‍കി
Wednesday, April 9, 2025 4:11 PM IST
ജോസ് കുമ്പിളുവേലില്‍
നേപ്പിള്‍സ്: കേംബ്രിഡ്ജ് മേയറും ക്രിമിനല്‍ ഡിഫന്‍സ് സോളിസിറ്ററും മലയാളിയുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നല്‍കി ആദരിച്ചു. മുനിസിപ്പല്‍ സെക്രട്ടറി ഡോ. മരിയ മിഖയേല ചടങ്ങില്‍ സദസിന് ബൈജുവിനെ പരിചയപ്പെടുത്തി.

മേയര്‍ സര്‍ പാസ്ക്വേല്‍ മാര്‍ഷെസ് ആണ് ഇറ്റാലിയന്‍ പൗരത്വം ബൈജുവിന് കൈമാറിയത്. കാസ്റ്റല്ലൂസിയോ മേയറാണ് ചടങ്ങ് സംഘടിപ്പിച്ചത്. രണ്ടു നഗരങ്ങളുടെ സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തുന്നതിനായിട്ടാണ് ഇറ്റാലിയന്‍ പൗരത്വം നല്‍കി മേയറെ ബഹുമാനിക്കുന്നതെന്ന് സര്‍ പാസ്ക്വേല്‍ മാര്‍ഷെസ് പറഞ്ഞു.



കാസ്റ്റല്ലൂസിയോ വാല്‍മാഗിയോറിന്‍റെ ഡെപ്യൂട്ടി മേയറും മിഷേല്‍ ജിയാനെറ്റയും കേംബ്രിഡ്ജ് കൗണ്‍സിലറും മുന്‍ മേയറുമായ റോബര്‍ട്ട് ജെ.പി, കൂടാതെ എംആര്‍ടിഎ, പിയറോ ഡി ആഞ്ചെലിക്കോ, ഗ്യൂസെപ്പെ, അബ്ദുള്‍ കായി അരയിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.



ഇറ്റാലിയന്‍ റിപ്പബ്ലിക്കിന്‍റെ സെനറ്റിലേക്ക് മേയറെ സെനട്രിസ് ഗിസില നാച്വറലെ ക്ഷണിക്കുകയും ചെയ്തു. ഏപ്രില്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കാസ്റ്റല്ലൂസിയോ മുനിസിപ്പാലിറ്റി ഹാളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.



അപുലിയയിലെ ഫോഗ്ഗിയ പ്രവിശ്യയില്‍ 1226 നിവാസികളുള്ള ഒരു മുനിസിപ്പാലിറ്റയാണ് കാസ്റ്റലൂസിയോ വാല്‍മാഗിയോറെ. ഇറ്റലിയ്ക്ക് പടിഞ്ഞാറ് - തെക്കുപടിഞ്ഞാറായി ഏകദേശം 31.5 കിലോമീറ്റര്‍ ചുറ്റളവിലാണ് കമ്യൂണിറ്റി സ്ഥിതി ചെയ്യുന്നത്.

കാസ്റ്റല്ലൂസിയോ വാല്‍മാഗിയോറെ, ഒര്‍സരാ ഡി പുഗ്ളിയ, ഫ്രഞ്ച് സംസാരിക്കുന്ന ഒരു അദ്വിതീയ പട്ടണമായ ഫ്രങ്കോ - പ്രൊവന്‍ഷ്യല്‍, കാലെ സാന്‍ വിറ്റോ തുടങ്ങിയ പ്രദേശങ്ങളും മേയര്‍ ബൈജു സന്ദര്‍ശിച്ചു.



രണ്ടാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു സംഭവിച്ച ഇറ്റാലിയന്‍, ഇന്ത്യന്‍ പട്ടാളക്കാരുടെ ദീപ്തസ്മരണയ്ക്കായി കാസ്റ്റെലൂസിയോയില്‍ സ്ഥാപിച്ച സ്മാരകം സന്ദര്‍ശിച്ച് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഏതാണ്ട് 6000 ഓളം ഇന്ത്യന്‍ പട്ടാളക്കാരാണ് അന്ന് മരിച്ചത്.