വൈദ്യുതി പ്രതിസന്ധി : മുട്ടത്തെ വ്യാപാരികൾ സമരത്തിലേക്ക്
Sunday, June 16, 2024 3:39 AM IST
മുട്ടം: നിരവധി വ്യാപാര , വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തിക്കുന്ന മുട്ടം പഞ്ചായത്തിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ മർച്ചന്‍റ്സ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പകലും രാത്രിയും മുട്ടത്ത് വൈദ്യുതി മുടക്കം പതിവാണ്. ഇതേ തുടർന്ന് പ്രദേശത്തെ സ്ഥാപനങ്ങൾ കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

ജില്ലാ കോടതി ഉൾപ്പെടെ വിവിധ കോടതികൾ, മലങ്കര ടൂറിസം ഹബ്ബ്, വ്യവസായ എസ്‌‌റ്റേറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, എന്നിങ്ങനെ അനേകം സ്ഥാപനങ്ങളാണ് മേഖലയിൽ പ്രവർത്തിക്കുന്നത്.

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആറു കോടിയോളം ചെലവഴിച്ച് മുട്ടത്ത് നിർമിച്ച 110 കെവി സബ് സ്റ്റേഷൻ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ലഭിക്കാതെ നോക്കു കുത്തിയായ അവസ്ഥയാണ്.

ഇക്കാര്യത്തിൽ വൈദ്യുതി , ജലവിഭവ മന്ത്രിമാർ, കളക്ടർ, വൈദ്യുതി റെഗുലേഷൻ അഥോറിറ്റി എന്നിവർക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു.