പഞ്ചായത്ത് ഭരണം പരാജയം; പദ്ധതികൾ പാതിവഴിയില്‍ നിലച്ചതായി യുഡിഎഫ്
Sunday, June 16, 2024 3:39 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതിയുടെ ഭരണ പരാജയങ്ങളും ഏകാധിപത്യ പ്രവണതകളും മൂലം പഞ്ചായത്തിന്‍റെ പല പദ്ധതികളും പാതിവഴിയില്‍ നിലച്ചതായി യുഡിഎഫ് മെംബര്‍മാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച മാര്‍ക്കറ്റ് കെട്ടിടത്തിന്‍റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.

തനത് ഫണ്ടില്‍നിന്നു മൂന്നു കോടി രൂപ ഇതിനായി ചെലവഴിച്ചു. ഒന്നരക്കോടി രൂപ കരാറുകാരന് നല്‍കാനുണ്ട്. ഇതുമൂലമാണ് നിര്‍മാണം പാതിവഴിയില്‍ നിലച്ചത്. എല്ലാ ഭരണ സൗകര്യങ്ങളും ഉണ്ടായിട്ടും മാര്‍ക്കറ്റ് സമുച്ചയത്തിനുവേണ്ടി വായ്പ ലഭ്യമാക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. ഏറെ കൊട്ടിഘോഷിച്ച് നിര്‍മാണം ആരംഭിച്ച ആധുനിക ശ്മശാനവും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.

15 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇവിടേക്കു വാങ്ങിയ ജനറേറ്റര്‍ തുരുമ്പു പിടിച്ച് നശിച്ച നിലയിലാണ്. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ 20 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ടൊയ്‌ലറ്റ് കോംപ്ലക്‌സും സെപ്റ്റിക് ടാങ്കും ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതിയുടെ ഉദാഹരണമാണ്. അശാസ്ത്രീയമായ നിര്‍മാണം മൂലം ടോയ്‌ലറ്റ് കോംപ്ലക്‌സിലെ മലിനജലം ബസ്‌സ്റ്റാൻഡിലും പരിസരത്തും ഒഴുകുകയാണ്.

തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷത്തെ ജോലികളൊന്നും നടത്താന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷ മെംബര്‍മാരുടെ വാര്‍ഡുകളില്‍ ഫണ്ട് അനുവദിക്കുന്നത് വിവേചനപരമായാണ്. തെരുവുവിളക്കുകള്‍ ഓരോ വാര്‍ഡിലും 74 എണ്ണം വീതം കൊടുക്കാമെന്നിരിക്കെ പ്രതിപക്ഷ മെംബര്‍മാരുടെ വാര്‍ഡുകളില്‍ ഇത് 50 ആയി ചുരുക്കി.

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ കാര്യത്തിലും കടുത്ത വിവേചനമാണ് കാണിക്കുന്നത്. ഭരണപക്ഷ മെംബര്‍മാര്‍ക്ക് 40 ലക്ഷം രൂപ വരെ അനുവദിക്കുമ്പോള്‍ പ്രതിപക്ഷത്തിന് ആറു ലക്ഷം രൂപ മാത്രമാണ് അനുവദിക്കുന്നത്.

പഞ്ചായത്തിന്‍റെ ധനസ്ഥിതിയും അപകടകരമായ അവസ്ഥയിലാണ്. വീട് മെയിന്‍റനന്‍സ് ഉള്‍പ്പടെയുള്ളവയുടെ ഫണ്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കൃഷിഭവന്‍, മൃഗസംരക്ഷണ വകുപ്പ് എന്നിവയിലൂടെ നടപ്പിലാക്കേണ്ട പദ്ധതികളില്‍ ഒന്നുപോലും നടപ്പാക്കാന്‍ പഞ്ചായത്ത് ഭരണമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ മെംബ ര്‍മാരായ എം.എസ്. മഹേശ്വരന്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, രാജേഷ് അമ്പഴത്തിനാല്‍, ഷിഹാബ് ഈട്ടിക്കല്‍, കുഞ്ഞുമോന്‍ മാന്തുരുത്തിയില്‍, ലിസി ദേവസ്യ, ലിനി മോള്‍ ജോസ് എന്നിവ്‍ ആരോപിച്ചു.