യുവാവിനെ കൊലപ്പെടുത്തിയ സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി
Sunday, June 16, 2024 3:35 AM IST
കട്ടപ്പന: സുവർണഗിരിയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ബാബുവിനെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു.വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് ഭാര്യാവീട്ടിലെത്തിയ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിനെ പ്രതി കോടാലിക്ക് അടിച്ചു കൊലപ്പെടുത്തിയത്.

ഗർഭിണിയായ ഭാര്യയെ കാണാനെത്തിയതാണ് ഇലക്‌ട്രിക്കൽ ജോലിക്കാരനായ സുബിൻ.വഴിയരികിൽ കാർ പാർക്ക് ചെയ്ത് വീട്ടിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ഇതുവഴി വന്ന പ്രതി ബാബു അസഭ്യം പറഞ്ഞു.തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി.

ഇതിനു പിന്നാലെയാണ് ബാബു ഇയാളുടെ വീടിനുള്ളിൽ നിന്ന് കോടാലി എടുത്ത് സുബിനെ അടിച്ചത്.അടികൊണ്ട് നിലത്തു വീണ സുബിന്‍റെ തലയ്ക്ക് വീണ്ടും കോടാലികൊണ്ട് ആഞ്ഞടിച്ചു.സുബിന്‍റെ ഭാര്യാ സഹോദരിയുടെ മുൻപിൽ വച്ചായിരുന്നു ആക്രമണം.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള ബാബുവിനെ പിന്നീട് അതിസഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്. ബലപ്രയോഗത്തിനിടെ എസ്ഐക്കും കോടാലി കൊണ്ട് വെട്ടേറ്റു.

ഇന്നലെ രാവിലെ ഫൊറൻസിക് ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിച്ചു.തുടർന്ന് വൈകുന്നേരം നാലരയോടെ പ്രതി ബാബുവിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.യാതൊരു കുറ്റബോധവുമില്ലാതെ നടന്ന സംഭവങ്ങൾ ഇയാൾ പോലീസിനോട് വിവരിച്ചു.ലഹരി ഉപയോഗിച്ച ശേഷം ബാബു ആളുകളെ ആക്രമിക്കുന്നതും അസഭ്യം പറയുന്നതും പതിവായിരു ന്നെന്ന് നാട്ടുകാർ പറയുന്നു.

കട്ടപ്പന ഡിവൈഎസ്പി പി.വി. ബേബിയുടെ നേതൃത്വത്തിൽ എസ്എച്ച്ഒ എൻ. സുരേഷ്കുമാറും സംഘവുമാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു.

ബാബുവിനെ പേടിച്ച് സ്ത്രീകൾ പുറത്തിറങ്ങാറില്ല

കട്ടപ്പന: കട്ടപ്പനയിൽ യുവാവിനെ കോടാലിക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വെൺമാന്തറ ബാബു (58) ക്രിമിനൽ സ്വഭാവമുള്ളയാൾ. ലഹരി ഉപയോഗിച്ചാൽ മനോനില തെറ്റുന്ന ഇയാളെ നാട്ടുകാർക്ക് ഭയമാണ്.ഏതാനും നാളുകൾക്കു മുൻപ് അയൽവാസിയെ ഇയാൾ വെട്ടി പരിക്കേല്പിച്ചിരുന്നു. കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെയും ബാബു ആക്രമിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്.

കഞ്ചാവും മദ്യവും ഉപയോഗിച്ച ശേഷം സ്ത്രീകളോട് മോശമായി പെരുമാറുന്നതാണ് ഇയാളുടെ മറ്റൊരു രീതി. ആരെങ്കിലും ചോദ്യം ചെയ്യാൻ എത്തിയാൽ അവരെയും ഉപദ്രവിക്കും. പ്രതിയുടെ ശല്യം കാരണം കഴിഞ്ഞ മാർച്ചിൽ അയൽവാസിയായ വയോധിക പോലീസിൽ പരാതി നൽകിയിരുന്നു.

നഗ്നതാ പ്രദർശനം നടത്തുന്നെന്നും മോശമായി സംസാരിക്കുന്നെന്നുമായിരുന്നു പരാതി. ഇവരുടെ വളർത്തു നായയെവരെ ബാബു ഉപദ്രവിച്ചിട്ടുണ്ട്. മിക്ക സമയത്തും വീടിനു പുറത്ത് റോഡിൽ പാറപ്പുറത്ത് ഇരിക്കുന്ന ബാബുവിനെ സ്കൂൾ കുട്ടികൾക്കുവരെ പേടിയാണെന്ന് നാട്ടുകാർ പറയുന്നു.

കുറച്ചു നാളുകൾക്ക് മുൻപ് റോഡിലൂടെ നടന്നു പോകുകയായിരുന്നയാൾക്കു നേരേ വലിയ കല്ല് എടുത്തെറിഞ്ഞിരുന്നു. അത്ഭുതകരമായാണ് അയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.മൂർച്ചയേറിയ കോടാലിയും വാക്കത്തിയും പ്രതിയുടെ പക്കലുണ്ട്. ഇത് ഉപയോഗിച്ചാണ് സുബിനു നേരേ ആക്രമണം നടത്തിയത്.