സംസ്ഥാന പാതയിൽ കാഴ്ച മറച്ച് വള്ളിപ്പടർപ്പുകൾ
Sunday, June 16, 2024 3:35 AM IST
മുട്ടം: തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ പെരുമറ്റത്തിന് സമീപം പുഴയുടെ തീരത്ത് റോഡിന് വീതി കൂട്ടിയ ഭാഗത്ത് വള്ളിപ്പടർപ്പുകളും മരത്തിന്‍റെ ശിഖരങ്ങളും വളർന്നു നിൽക്കുന്നത് റോഡിലെ കാഴ്ച മറയ്ക്കുന്നതായി പരാതി.

ഡ്രൈവറുടെ കാഴ്ച മറയുന്നതു മൂലം അപകട സാധ്യത വർധിക്കുകയാണ്. റോഡിന്‍റെ ഇരു വശങ്ങളിലും സീബ്രാ ലൈനുകൾ കാണാത്ത വിധത്തിലാണ് വള്ളിപ്പടർപ്പും പാഴ് മരത്തിന്‍റെ ശിഖരങ്ങളും റോഡിലേക്ക് വളർന്ന് നിൽക്കുന്നത്.

തൊടുപുഴ, മൂലമറ്റം, ഈരാറ്റുപേട്ട, പാല പ്രദേശങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്ന് പോകുന്ന പാതയോരത്താണ് ഇത്തരത്തിൽ അപകട സാധ്യതയുള്ളത്. ഇരു വശങ്ങളിൽ നിന്നും വരുന്ന വാഹന ഡ്രൈവർമാർക്ക് റോഡിലെ വിദൂര കാഴ്ച കാണാൻ സാധിക്കാത്ത അവസ്ഥയാണ്.

റോഡിന്‍റെ വശങ്ങളിലെ വരകൾ പോലും കാണാൻ കഴിയാത്തതിനാൽ കാൽനട യാത്രക്കാരും ഭീതിയോടെയാണ് ഇതു വഴി സഞ്ചരിക്കുന്നത്. കാൽനട യാത്രക്കാർക്ക് റോഡിന്‍റെ വശങ്ങളിലേക്ക് ഒതുങ്ങി നിൽക്കാൻ പോലും കഴിയാത്ത വിധമാണ് റോഡിലേക്ക് വള്ളിപ്പടർപ്പും മറ്റും വളർന്നിരിക്കുന്നത്.

ഇഞ്ച മുൾച്ചെടിയുടെ ശിഖരങ്ങൾ റോഡിലേക്ക് വളർന്ന് പന്തലിച്ച് ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണി ഉയർത്തുകയാണ്. പുഴയിലേക്ക് മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നതിനെ ത്തുടർന്ന് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ നിർദേശ പ്രകാരം മുട്ടം പഞ്ചായത്ത് നാലു ലക്ഷം രൂപ മുടക്കി ഇവിടെ കന്പിവേലി സ്ഥാപിച്ചു.

എന്നാൽ ഇഞ്ച മുൾച്ചെടിയും വള്ളിപ്പടർപ്പും വളർന്ന് കന്പിവേലി പൂർണമായും തകർന്ന നിലയിലാണ്. പൊതുമരാമത്തു വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.