കോടിയേരി ബാലകൃഷ്ണൻ വനിതാ ട്വന്‍റി 20 ക്രിക്കറ്റ്: ട്രിവാൻഡ്രം റോയൽസ് ചാമ്പ്യന്മാ‍ർ
കോടിയേരി ബാലകൃഷ്ണൻ വനിതാ ട്വന്‍റി 20 ക്രിക്കറ്റ്: ട്രിവാൻഡ്രം റോയൽസ് ചാമ്പ്യന്മാ‍ർ
Monday, April 21, 2025 2:26 AM IST
തലശേരി: കോടിയേരി ബാലകൃഷ്ണൻ വനിതാ കെസിഎ എലൈറ്റ് ട്വന്‍റി- 20 ക്രിക്കറ്റ് ടൂർണമെന്‍റിൽ ട്രിവാൻഡ്രം റോയൽസ് ചാമ്പ്യന്മാ‍ർ. സുൽത്താൻ സിസ്റ്റേഴ്സിനെ ഒന്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ട്രിവാൻഡ്രം റോയൽസ് ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത സുൽത്താൻ സിസ്റ്റേഴ്സ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽസ് 14 പന്തുകൾ ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സുൽത്താൻ സിസ്റ്റേഴ്സിന്‍റേത് നിരാശപ്പെടുത്തുന്ന തുടക്കമായിരുന്നു. നിയതി ആ‍ർ. മഹേഷിന്‍റെ ബൗളിംഗിൽ സുൽത്താൻ സിസ്റ്റേഴ്സിന്‍റെ ബാറ്റിംഗ് നിര തകർന്നു. 20 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണു നഷ്ടപ്പെട്ടത്. ഇതിൽ നാലും വീഴ്ത്തിയത് നിയതിയായിരുന്നു. നേരത്തെ റേസ് ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിലും ഹാട്രിക് അടക്കം നിയതി നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.


മധ്യനിരയിൽ ദിവ്യ ഗണേഷിന്‍റെ ഒറ്റയാൾ പോരാട്ടമാണ് സുൽത്താൽ സിസ്റ്റേഴ്സിന് അല്പമെങ്കിലും ഭേദപ്പെട്ട സ്കോ‍ർ സമ്മാനിച്ചത്. ദിവ്യ 33 പന്തുകളിൽനിന്ന് 40 റൺസുമായി പുറത്താകാതെ നിന്നു. ദിവ്യക്കു പുറമേ 13 റൺസെടുത്ത വൈഷ്ണയും 12 റൺസെടുത്ത കീർത്തി ദാമോദരനും മാത്രമാണ് രണ്ടക്കം കടന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽസിന് മാളവിക സാബുവിന്‍റെയും അബിന മാർട്ടിന്‍റെയും മികച്ച ബാറ്റിംഗാണ് അനായാസ വിജയം ഒരുക്കിയത്. ജയത്തിന് ഒരു റൺ അകലെ മാളവികയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. മാളവിക 49 റൺസ് നേടിയപ്പോൾ അബിന 36 റൺസുമായി പുറത്താകാതെ നിന്നു. റോയൽസിന് വേണ്ടി നാല് വിക്കറ്റ് വീഴത്തിയ നിയതിയാണ് പ്ലെയർ ഓഫ് ദി ഫൈനൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.