ക്യാപ്റ്റൻ ബ്രൂക്ക്
ക്യാപ്റ്റൻ ബ്രൂക്ക്
Wednesday, September 25, 2024 11:52 PM IST
ചെസ്റ്റർ ലെ സ്ട്രീറ്റ്: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ച് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്. 94 പന്തിൽ 13 ഫോറും രണ്ടു സിക്സും ഉൾപ്പെടെ 110 റണ്‍സുമായി പുറത്താകാതെനിന്ന ബ്രൂക്ക് ടീമിനെ ജയത്തിലെത്തിച്ചു. ബ്രൂക്കിന്‍റെ ക്യാപ്റ്റൻസിയിൽ ഇംഗ്ലണ്ടിന്‍റെ ആദ്യ ജയമാണ്. ഏകദിനത്തിൽ ബ്രൂക്കിന്‍റെ കന്നി സെഞ്ചുറിയും.

ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ടിനായി സെഞ്ചുറി നേടുന്ന നാലാമതു മാത്രം ക്യാപ്റ്റനാണ് ഹാരി ബ്രൂക്ക്. ഡേവിഡ് ഗവർ (1985), മൈക്കിൾ ആതർട്ടണ്‍ (1997), ഓയിൻ മോർഗൻ (2015) എന്നിവരാണ് ഓസ്ട്രേലിയയ്ക്കെതിരേ ഏകദിന സെഞ്ചുറി നേടിയ ഇംഗ്ലീഷ് മുൻ ക്യാപ്റ്റന്മാർ.


സ്കോർ: ഓസ്ട്രേലിയ 304/7 (50). ഇംഗ്ലണ്ട് 254/4 (37.4). മഴയെത്തുടർന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിക്കുന്പോൾ, മഴനിയമപ്രകാരം 209 റണ്‍സ് ജയിക്കാൻ മതിയായിരുന്നു. അതോടെ 46 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

മൂന്നു മത്സര പരന്പരയിൽ ഓസ്ട്രേലിയ 2-1നു മുന്നിലാണ്. നാളെ ലോഡ്സിലാണ് നാലാം ഏകദിനം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.