ടി.പി കേസിലെ പ്രതികൾക്ക് ശിക്ഷായിളവ്; സർക്കാർ നടപടിക്കെതിരേ ഗവർണറെ സമീപിക്കാൻ കെ.കെ. രമ
ടി.പി കേസിലെ പ്രതികൾക്ക് ശിക്ഷായിളവ്; സർക്കാർ നടപടിക്കെതിരേ ഗവർണറെ  സമീപിക്കാൻ കെ.കെ. രമ
Wednesday, June 26, 2024 1:43 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നടപടിക്കെതിരേ ഗവർണറെ സമീപിക്കാൻ കെ.കെ. രമ എംഎൽഎ.

രാഷ്‌ട്രീയ കൊലപാതക കേസുകളിലെ പ്രതികൾക്കു ശിക്ഷാ ഇളവിന് അർഹതയില്ലെന്ന വ്യവസ്ഥ മാറ്റി 2022ൽ പുതിയ ഉത്തരവിറക്കിയത് ടി.പി വധക്കേസിലെ പ്രതികൾക്കു ശിക്ഷാ ഇളവ് ഉദ്ദേശിച്ചാണെന്നും രമ പറഞ്ഞു.

ടി.പി വധക്കേസുമായി ബന്ധപ്പെട്ടുയരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരുമെന്ന ഭയത്താലാണ് അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കാതെ മുഖ്യമന്ത്രി സ്പീക്കറെക്കൊണ്ട് മറുപടി പറയിച്ചതെന്നും രമ ആരോപിച്ചു. ഇത് സഭയോടുള്ള അവഹേളനമാണ്.

ഹൈക്കോടതി ഉത്തരവിനെ പോലും വെല്ലുവിളിച്ചാണ് ടി.പി കേസിലെ മൂന്നുപ്രതികൾക്ക് ശിക്ഷായിളവിനു നടപടി ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്പോഴായിരുന്നു അത്. ‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’ എന്ന് പ്രതികളെ ഓർമിപ്പിക്കുന്ന നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്.

2014ൽ കെ. രാധാകൃഷ്ണൻ പ്രതികൾക്കായി സഭയിൽ സബ്മിഷൻ ഉന്നയിച്ചു. ഏതാനും എംഎൽഎമാർ പ്രതികളെ കാണാൻ ജയിലിൽ പോയി. ടി.പി. കേസിലെ പ്രതികളെ സിപിഎം ഭയക്കുന്നുവെന്നതിനു തെളിവാണെന്നും കെ.കെ. രമ പറഞ്ഞു.

സർക്കാരിനുവേണ്ടി സ്പീക്കർ മറുപടി നൽകിയതു ചട്ടവിരുദ്ധം

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു ശിക്ഷായിളവ് നൽകാനുള്ള അടിയന്തരപ്രമേയ നോട്ടീസിന് സർക്കാരിനുവേണ്ടി സ്പീക്കർ മറുപടി പറഞ്ഞതു ചട്ടവിരുദ്ധമെന്നു ഭരണഘടനാ വിദഗ്ധർ.

നിയമസഭാ ചട്ടത്തിന്‍റെ 52 (5) പ്രകാരമാണ് അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതെന്നായിരുന്നു സ്പീക്കർ അറിയിച്ചത്. ഇതിനെ പ്രതിപക്ഷം എതിർക്കുകയും ചെയ്തിരുന്നു.


52 (5) പ്രകാരം പ്രമേയത്തിൽ വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാമോഹങ്ങളോ ആരോപണങ്ങളോ അപകീർത്തികരമായ പരാമർശങ്ങളോ ഉണ്ടായിരിക്കാൻ പാടില്ലെന്നാണു പറയുന്നത്. ഇത്തരം ഒരു ആരോപണവും പ്രതികൾക്കു ശിക്ഷാ ഇളവു നൽകുന്നതിനുള്ള ചട്ടം 50 പ്രകാരം നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല. വ്യക്തികളുടെ സ്വകാര്യ സ്വഭാവഹത്യ നടത്തുന്ന തരത്തിലുള്ള പരാമർശങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടില്ലാണു പ്രതിപക്ഷം പറയുന്നത്.

ജയിൽ സൂപ്രണ്ട് പോലീസ് കമ്മീഷണർക്കു നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉത്തരവിനു വിരുദ്ധമായി സിപിഎം നേതാക്കൾക്ക് അനുകൂലമായ പ്രതികളെ വിട്ടയയ്ക്കാനുള്ള തീരുമാനത്തെയാണ് നോട്ടീസിൽ പ്രതിപക്ഷം ചോദ്യം ചെയ്തത്.

അടിയന്തര പ്രമേയ നോട്ടീസിലെ വിഷയം സ്പീക്കർക്ക് തള്ളാൻ കഴിയുന്നത് ചില പ്രത്യേക സാഹചര്യത്തിൽ മാത്രമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നോട്ടീസിൽ ഉന്നയിച്ച വിഷയം നേരത്തേ പരിഗണിച്ചതാകരുത്.

കോടതിയുടെ പരിഗണനയിലുള്ള വിഷയവും പരിഗണിക്കാനാകില്ല. അടിയന്തര പ്രാധാന്യമുള്ളതാകണം പരിഗണിക്കുന്ന വിഷയമെന്നതും പ്രധാനമാണ്. ടി.പി കേസിലെ പ്രതികൾക്കു ശിക്ഷാ ഇളവു നൽകുന്ന കാര്യത്തിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അറിയിച്ചെന്നായിരുന്നു സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞത്.

മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകേണ്ട വിഷയത്തിലാണു സ്പീക്കർ മറുപടി നൽകിയതെന്നാണു വിമർശനം ഉയരുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.