തോമസ് കെ. തോമസ് മന്ത്രിയാകും: പി.സി. ചാക്കോ
തോമസ് കെ. തോമസ്  മന്ത്രിയാകും:  പി.സി. ചാക്കോ
Sunday, September 29, 2024 3:06 AM IST
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തുനിന്ന് എ.കെ. ശശീന്ദ്രൻ മാറുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ. പകരം കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാണു തീരുമാനം. ദേശീയ അധ്യക്ഷൻ ശരദ് പവാറിന്‍റെ സാന്നിധ്യത്തിൽ എടുത്ത തീരുമാനമാണിതെന്ന് ചാക്കോ പറഞ്ഞു.

ചാക്കോയും ശശീന്ദ്രനും തോമസ് കെ. തോമസും ചേർന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഇക്കാര്യം അറിയിക്കും. നേരത്തേതന്നെ മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ തിരക്കു മൂലം സമയം അനുവദിച്ചു കിട്ടിയില്ല.


മന്ത്രി ശശീന്ദ്രനും കൂടിക്കാഴ്ചയ്ക്കു താൽപര്യം കാട്ടിയില്ലത്രെ. വ്യാഴാഴ്ച ശശീന്ദ്രൻ ഒപ്പം ചെന്നില്ലെങ്കിലും മുഖ്യമന്ത്രിയെ കണ്ട് തീരുമാനം അറിയിക്കുമെന്നു പി.സി. ചാക്കോ അറിയിച്ചു.

ശരദ് പവാറിന്‍റെ തീരുമാനം എന്ന നിലയിൽ മുഖ്യമന്ത്രി ഇത് അംഗീകരിക്കുമെന്നാണ് ചാക്കോ പക്ഷം കരുതുന്നത്.
പദവിയിൽനിന്നു മാറാൻ ശശീന്ദ്രൻ തയാറായിട്ടില്ല. ജില്ലകൾ തോറും നേതാക്കളെ ഒപ്പം നിർത്താൻ ശശീന്ദ്രൻ പക്ഷം നീക്കം നടത്തുകയാണ്. ഏതായാലും മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.