കൈക്കൂലി; നഗരസഭാ എഇയും ഇടനിലക്കാരനും അറസ്റ്റിൽ
കൈക്കൂലി; നഗരസഭാ എഇയും ഇടനിലക്കാരനും അറസ്റ്റിൽ
Wednesday, June 26, 2024 12:58 AM IST
തൊടുപുഴ: സ്കൂൾ കെട്ടിടത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ നഗരസഭാ അസിസ്റ്റന്‍റ് എൻജിനിയറും ഇടനിലക്കാരനായ കരാറുകാരനും വിജിലൻസിന്‍റെ പിടിയിലായി.

തൊടുപുഴ നഗരസഭയിലെ എഇ സി.ടി. അജി, ഇടനിലക്കാരനായ മുതലക്കോടം സ്വദേശി റോഷൻ എന്നിവരാണ് പിടിയിലായത്. കൈക്കൂലി വാങ്ങാൻ പ്രേരിപ്പിച്ചതിന് നഗരസഭാ ചെയർമാൻ സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി.

കുമ്മംകല്ല് ബിടിഎം യുപി സ്കൂളിനായി നിർമിച്ച കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യവുമായി സമീപിച്ച സ്കൂൾ മാനേജരോടാണ് എഇ കൈക്കൂലി ആവശ്യപ്പെട്ടത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി സ്കൂൾ മാനേജർ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ മാസം അപേക്ഷ സമർപ്പിച്ചിരുന്നു.

ഈ ആവശ്യത്തിനായി ഓരോ തവണ ഓഫീസിൽ ചെല്ലുന്പോഴും പല കാരണങ്ങൾ പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. ഇതിനിടെ എൻജിനിയർക്ക് പണം നൽകിയാലേ ഫിറ്റ്നസ് ലഭിക്കൂ എന്ന് ചെയർമാൻ സ്കൂൾ അഡ്മിനിസ്ട്രേറ്ററെ ധരിപ്പിച്ചതായി വിജിലൻസ് ഡിവൈഎസ്പി പറഞ്ഞു.

ഇന്നലെ മാനേജർ ഫോണ്‍ മുഖേന എൻജിനിയറെ ബന്ധപ്പെട്ടപ്പോൾ ഒരു ലക്ഷം രൂപ കൈക്കൂലിയുമായി ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. മാനേജർ സ്ഥലത്തില്ലെന്ന് അറിയിച്ചപ്പോൾ ആരുടെയെങ്കിലും കൈവശം പണം കൊടുത്തു വിട്ടാൽ മതിയെന്നും അറിയിച്ചു.


തുടർന്ന് ഈ വിവരം വിജിലൻസിനെ അറിയിക്കാൻ സ്കൂൾ മാനേജർ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെടുകയായിരുന്നു. അഡ്മിനിസ്ട്രേറ്റർ വിവരം വിജിലൻസ് കിഴക്കൻ മേഖലാ പോലീസ് സൂപ്രണ്ട് ബിജോ അലക്സാണ്ടറിനെ അറിയിച്ചു.

അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വൈകുന്നേരം നാലോടെ അസിസ്റ്റന്‍റ് എൻജിനിയറെയും ഇടനിലക്കാരനെയും കുടുക്കിയത്.

പരാതിക്കാരനായ സ്കൂൾ അഡ്മിനിസ്ട്രേറ്ററുടെ പക്കൽ വിജിലൻസ് നൽകിയ പണം ഇടനിലക്കാരനായ റോഷൻ നഗരസഭ ഓഫീസിൽ എഇയ്ക്ക് കൈമാറുന്നതിനിടെയാണ് ഇരുവരെയും കൈയോടെ പിടികൂടിയത്.

അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇൻസ്പെക്ടർമാരായ ടിപ്സണ്‍ തോമസ്, ഷിന്‍റെ പി. കുര്യൻ, ഫിലിപ് സാം, ഷെഫീർ, പ്രദീപ്, സബ് ഇൻസ്പെക്ടർമാരായ സഞ്ജയ്, ബിജു വർഗീസ്, ബിജു കുര്യൻ, പ്രമോദ്, സ്റ്റാൻലി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.