മദ്യനയത്തിൽ തിരുത്തൽ അനിവാര്യം: കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ
മദ്യനയത്തിൽ തിരുത്തൽ അനിവാര്യം:  കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ
Wednesday, June 26, 2024 12:57 AM IST
കൊച്ചി: കേരള സർക്കാരിന്‍റെ മദ്യനയവും ലഹരി വിമുക്ത പദ്ധതികൾ സംബന്ധിച്ച സമീപനങ്ങളും ഓരോ വർഷം കഴിയുംതോറും കൂടുതൽ അനാരോഗ്യകരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെസിബിസി മദ‍്യവിരുദ്ധ കമ്മീഷൻ.

എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ 2016 മുതൽ ഇതുവരെ മദ്യ വിപണനവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നിലപാടുകളും മദ്യനയവും അനുബന്ധ ചർച്ചകളും കേരളത്തിലെ സാധാരണ ജനങ്ങൾക്കും കുടുംബങ്ങൾക്കും കടുത്ത ആശങ്കയാണ് സമ്മാനിച്ചിട്ടുള്ളതെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയഡോഷ്യസ് ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഏതുവിധേനയും മദ്യ വിൽപന ഉയർത്താനും വരുമാനം വർധിപ്പിക്കാനും സർക്കാർ നടത്തുന്ന പരിശ്രമം വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കിയിട്ടുണ്ട്. വിവിധ റിപ്പോർട്ടുകൾ പ്രകാരം സ്വതന്ത്ര വരുമാന സ്രോതസ് എന്ന നിലയിൽ മദ്യവരുമാനം ഏറ്റവും ഉയർന്നുനിൽക്കുന്ന സംസ്ഥാനമാണ് കേരളം. കണക്കുകൾ പ്രകാരം കേരളത്തിനു നേരിട്ടു ലഭിക്കുന്ന നികുതി വരുമാനത്തിൽ മുപ്പത് ശതമാനമോ അതിലേറെയോ മദ്യത്തിൽനിന്നാണ്.

മുൻവർഷങ്ങളിലെ മദ്യനയത്തിൽ ഉൾപ്പെടുത്തപ്പെട്ടിരുന്ന പുതിയ വരുമാന സാധ്യതകളും വിപണന ആശയങ്ങളും വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരുന്നെങ്കിലും കൂടുതൽ ദോഷകരമായ പുതിയ നിലപാടുമാറ്റങ്ങൾ ഈ വർഷം പ്രഖ്യാപിക്കാനിരിക്കുന്ന മദ്യനയത്തിൽ ഉൾപ്പെടുത്തപ്പെട്ടേക്കാമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. അഴിമതി ആരോപണങ്ങളും ചില വെളിപ്പെടുത്തലുകളും അത് ശരിവയ്ക്കുന്നു.

മദ്യത്തെയും അനുബന്ധ സംവിധാനങ്ങളെയും പരിധിവിട്ട് ഉദാരവത്കരിക്കുന്ന ശൈലി എൽഡിഎഫ് സർക്കാരിന്‍റെ മുൻ നയപ്രഖ്യാപനങ്ങൾക്കും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾക്കും വിരുദ്ധമാണ്. മദ്യവർജനത്തിനുള്ള പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയും കൂടുതൽ ഫണ്ട് അതിനായി വകയിരുത്തുകയും ചെയ്യുന്നു എന്ന് അവകാശപ്പെടുമ്പോഴും മദ്യത്തിൽനിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ മദ്യനയത്തിൽ ഉൾപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. മദ്യനയത്തിലെ ഈ ഇരട്ടത്താപ്പ് അപഹാസ്യമാണ്.


2016ൽ കോൺഗ്രസ് അധികാരത്തിൽനിന്ന് ഇറങ്ങുമ്പോൾ കേരളത്തിൽ 29 ബാറുകളും 813 ബിയർ, വൈൻ പാർലറുകളുമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ബാറുകൾ 900ത്തിലധികമുണ്ട്. മദ്യത്തിൽനിന്നുള്ള നികുതിയും, ലൈസൻസ് ഫീസുകളും ഇക്കാലയളവിൽ കുത്തനെ ഉയർന്നു. വ്യാപകമായി ബാറുകൾക്ക് ലൈസൻസ് കൊടുത്തും പുതിയ പദ്ധതികൾ ആവിഷ്കരിച്ചും വീണ്ടും മദ്യത്തിൽനിന്നുള്ള വരുമാനം ഉയർത്തിക്കൊണ്ടുവരാനാണ് സർക്കാർ പരിശ്രമിക്കുന്നത് എന്ന് വ്യക്തം.

ഒരുവശത്ത്, മദ്യത്തെ മുഖ്യ വരുമാനമാർഗമായി കണ്ട് കൂടുതൽ വിപണന-വരുമാന സാധ്യതകൾ തേടിക്കൊണ്ടിരിക്കുന്ന ഒരു സർക്കാരിന് യുവജനങ്ങളെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനും അനേക ലക്ഷങ്ങളെ രോഗികളാക്കിക്കൊണ്ടിരിക്കുന്ന ലഹരി അടിമത്വത്തിനുമെതിരായ പ്രവർത്തന പദ്ധതികൾ ആത്മാർഥതയോടെ നടപ്പാക്കാൻ കഴിയുമെന്നു കരുതാനാവില്ല. ഇത്തരം വൈരുദ്ധ്യാത്മകമായ നിലപാടുകൾ കൈയൊഴിഞ്ഞ്, ലഹരി വിമുക്തി ലക്ഷ്യംവച്ചുള്ള ഫലപ്രദമായ പദ്ധതികൾ നടപ്പാക്കാൻ സർക്കാരും അനുബന്ധ സംവിധാനങ്ങളും തയാറാകണമെന്നും യൂഹാനോൻ മാർ തിയഡോഷ്യസ് ആവശ‍്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.