രക്തസാമ്പിളുകൾ മാറ്റി; പോർഷെ അപകടക്കേസിൽ 17കാരന്‍റെ അമ്മ അറസ്റ്റിൽ
രക്തസാമ്പിളുകൾ മാറ്റി; പോർഷെ അപകടക്കേസിൽ 17കാരന്‍റെ അമ്മ അറസ്റ്റിൽ
Saturday, June 1, 2024 11:21 AM IST
പൂന: പോര്‍ഷെ കാര്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ 17കാരന്‍റെ അമ്മയും അറസ്റ്റിൽ. രക്ത സാമ്പിളിൽ കൃത്രിമം നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് ശിവാനി അഗർവാൾ അറസ്റ്റിലായത്.

അപകടം നടക്കുന്ന സമയത്ത് മകന്‍ മദ്യപിച്ചില്ലെന്ന് വരുത്തിതീര്‍ക്കുന്നതിനായി രക്തസാമ്പിളുകള്‍ നീക്കം ചെയ്ത് പകരം സ്വന്തം രക്തസാമ്പിളുകള്‍ സമര്‍പ്പിച്ചതായി പൂന പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.

അപകടത്തിനു മുൻപ് ബാറിൽ നിന്ന് മദ്യപിച്ച 17കാരന്‍റെ രക്തസാമ്പിളിൽ മദ്യത്തിന്‍റെ അംശമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് വന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് പ്രതിയെ രക്ഷിക്കാൻ സമ്പന്ന കുടുംബം നടത്തിയ ഗൂഡാലോചന ഒന്നൊന്നായി പുറത്തുവന്നത്.


രക്തസാമ്പിളിൽ കൃത്രിമം തെളിഞ്ഞതോടെ ഡോക്ടർമാരെ സസ്പെൻഡ് ചെയ്യുകയും ശിവാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജുവനൈൽ ഹോമിൽ കഴിയുന്ന പതിനേഴുകാരന്‍റെ കസ്റ്റഡി കാലാവധി അടുത്ത ബുധനാഴ്ച തീരാനിരിക്കെയാണ് നടപടി.

നേരത്തെ, കുറ്റമേൽക്കാൻ കുടുംബ ഡ്രൈവറെ നിർബന്ധിച്ചെന്ന പരാതിയിൽ പ്രതിയുടെ അച്ഛൻ വിശാൽ അഗർവാളിനെയും മുത്തച്ഛൻ സുരേന്ദ്ര അഗർവാളിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ജുഡീഷൽ കസ്റ്റഡിയിലാണുള്ളത്.

മേയ് 19നാണ് പൂനയെ നടുക്കിയ ദാരുണമായ വാഹനാപകടമുണ്ടായത്. കല്യാണി നഗറില്‍ മദ്യപിച്ചെത്തിയ പതിനേഴുകാരൻ ഓടിച്ച പോര്‍ഷെ കാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് രണ്ട് എൻജിനിയർമാർ കൊല്ലപ്പെടുകയായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<