മ്യൂണിക്ക്: യൂറോ കപ്പില്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി.

പതിനൊന്നാം മിനിറ്റിൽ അൽബേനിയക്കായി ഖാസിം ലാസി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ 74 ആം മിനിറ്റിൽ ക്രൊയേഷ്യ ആദ്യ ഗോൾ തിരിച്ചടിച്ചു. ആന്ദ്രെ ക്രമാരിച് ആണ് ക്രൊയേഷ്യക്കായി ഗോൾ നേടിയത്.

രണ്ട് മിനിറ്റുകൾക്കുള്ളിൽ ലൂക്കാ സൂചിച്ചിന്‍റെ ഷോട്ട് തടയാൻ ശ്രമിച്ച അൽബേനിയൻ താരം ഗ്ജാസുലയ്ക്ക് പിഴച്ചു. താരത്തിന്‍റെ സെൽഫ് ഗോളിൽ ക്രൊയേഷ്യ മുന്നിലെത്തി. എന്നാൽ ഇ‍ഞ്ചുറി ടൈമിൽ 95 ആം മിനിറ്റിലാണ് അൽബേനിയ സമനിലകുരുക്കിട്ടത്. സെൽഫ് ഗോൾ അടിച്ച് നിരാശനായ ഗ്ജാസുലയാണ് അൽബേനിയക്കായി സമനില ഗോൾ നേടിയത്.

സമനിലയോടെ ക്രൊയേഷ്യക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്‍റുമായി നാലാം സ്ഥാനത്തേക്ക് വീണു. അല്‍ബേനിയ മൂന്നാം സ്ഥാനത്താണ്.