ഇടുക്കി: കേരളാ കോൺഗ്രസ് ഒപ്പം എത്തിയിട്ടും തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ നേതൃത്വം. സിപിഎം കേരള കോൺഗ്രസിന് അമിത പ്രാധാന്യം നൽകുന്നു. തെഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും ഘടകകക്ഷികൾ ആഴത്തിൽ പരിശോധിക്കണമെന്നും സിപിഐ വിമ‍ർശിച്ചു. സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിലും ജില്ലാ കൗൺസിലിലുമാണ് വിമർശനമുയർന്നത്.

സപ്ലൈകോ പ്രതിസന്ധി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനകീയ മുഖം നഷ്ടമായെന്നും സിപിഐ ജില്ലാ നേതൃത്വം വിമർശിച്ചു. രാജ്യത്ത് ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐ എന്തിന് കേരളത്തിൽ എൽഡിഎഫിനൊപ്പം തുടരണമെന്നും കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ചോദിച്ചു.

സിപിഐയുടെ മന്ത്രിമാരും, രാജ്യസഭ എംപിമാരും കോ‍ർപ്പറേഷൻ ചെയർമാൻമാരും ഭരണ കാര്യത്തിൽ മുഖ്യമന്ത്രിക്ക് എതിരെ ഒന്നും മിണ്ടുന്നില്ല. സർക്കാരിന്‍റെ സാമ്പത്തിക നയം തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചു. ധനവകുപ്പ് തികഞ്ഞ പരാജയമാണ്. സിപിഐ വകുപ്പുകളുടെ നിറം മങ്ങാൻ ധനവകുപ്പ് കാരണമായെന്നും വിമർശനമുയർന്നു.