താനെ: മഹാരാഷ്‌ട്രയിലെ താനയിലുള്ള സർക്കാർ ആശുപത്രിയിൽ ഒറ്റദിവസത്തിനിടെ അഞ്ച് രോഗികൾ മരിച്ച സംഭവത്തെത്തുടർന്ന് ജനക്കൂട്ടം ആശുപത്രിയിലെ പ്രവർത്തനം തടസപ്പെടുത്തി. കൽവയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്.

ജീവനക്കാരുടെ അനാസ്ഥമൂലമാണ് മരണം എന്നാരോപിച്ചായിരുന്ന ജനകീയപ്രതിഷേധം. നൂറുകണക്കിനുപേർ എത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. വൻതോതിൽ പോലീസിനെ വിന്യസിച്ചാണ് സ്ഥിതിഗതികൾ സാധാരണ നിലയിലാക്കിയത്.

ചികിത്സയിൽ ഒരു തരത്തിലുള്ള അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും വെള്ളിയാഴ്ച ഒരാൾ മാത്രമാണ് മരിച്ചതെന്നുമായിരുന്നു ആശുപത്രിയുടെ വിശദീകരണം.