ഫൈവ്സ്റ്റാർക്! ഇന്ത്യക്ക് നാണംകെട്ട തോൽവി
ഫൈവ്സ്റ്റാർക്! ഇന്ത്യക്ക് നാണംകെട്ട തോൽവി
Sunday, March 19, 2023 10:48 PM IST
വിശാഖപട്ടണം: വാങ്കഡേയിലെ വിക്കറ്റിൽ മുറിവേറ്റ കംഗാരുക്കൾ വിശാഖപട്ടണ നടുവിൽ നാലാള് കാൺകെ ഇന്ത്യയെ തീർത്തുകളഞ്ഞു. ഓസ്ട്രേലിയയ്ക്കെ തിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. ഇന്ത്യയുടെ 117 റൺസ് വിജയലക്ഷ്യം ഓസീസ് വിക്കറ്റ് നഷ്ടം കൂടാതെ 11 ഓവറിൽ മറികടന്നു. ‌

അർധസെഞ്ചുറിയുമായി ഓപ്പണർമാരായ മിച്ചൽ മാർഷും (66) ട്രാവിസ് ഹെഡും (51) ഓസീസിനെ അനായാസ ജയത്തിലേക്ക് നയിച്ചു. ചെറുസ്കോർ പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യക്ക് തെല്ലും ബഹുമാനം നൽകാതെ ഇരുവരും കടന്നാക്രമിക്കുകയായിരുന്നു. 36 പന്ത് നേരിട്ട മിച്ചൽ മാർഷിന്‍റെ ബാറ്റിൽനിന്നും പറന്നത് ആറു വീതം ഫോറും സിക്സും. 30 പന്തുകൾ നേരിട്ട ട്രാവിസ് ഹെഡിന്‍റെ ഇന്നിംഗ്സിൽ 10 തവണ പന്ത് അതിർത്തി കടന്നു.

നേരത്തെ മിച്ചൽ സ്റ്റാർക്കിന്‍റെ തീയുണ്ടകൾക്കു മുന്നിൽ മറുപടിയില്ലാതെ ടീം ഇന്ത്യ 26 ാം ഓവറിൽ ബാറ്റുവച്ച് കീഴടങ്ങി. ഇന്ത്യയുടെ മുൻനിരയെ തരിപ്പണമാക്കിയ സ്റ്റാർക് അഞ്ച് വിക്കറ്റ് നേട്ടം കൊയ്തു.


ആദ്യ ഓവറിൽ തന്നെ സ്റ്റാർക് പണി തുടങ്ങി. മൂന്നാം പന്തിൽ ശുഭ്മാൻ ഗിൽ പൂജ്യത്തിന് പുറത്ത്. അഞ്ചാം ഓവറിലെ നാലാം പന്തിൽ രോഹിത് ശർമയെയും (13) അഞ്ചാം പന്തിൽ സൂര്യകുമാർ യാദവിനെയും (0) വീഴ്ത്തി സ്റ്റാർക് വീണ്ടും ഞെട്ടിച്ചു.

എട്ടാം ഓവറിൽ കെ.എൽ. രാഹുലും (9) സ്റ്റാർക്കിനു കീഴടങ്ങി. ഹാർദിക് പാണ്ഡ്യ (1) തൊട്ടടുത്ത ഓവറിൽ മടങ്ങുമ്പോൾ ഇന്ത്യ 5/49 എന്ന ദയനീയ നിലയിലായി. വിരാട് കോഹ്‌ലിയും (31) അക്സർ പട്ടേലും (പുറത്താകാതെ 29) മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിയത്. നാല് പേർ സംപൂജ്യരായി മടങ്ങി. ഇന്ത്യൻ ഇന്നിംഗ്സിൽ മൂന്നു പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<