ബ്രസല്‍സ്: 90 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം യൂണിയന്‍ സെന്‍റ് ഗില്ലോസ് ബെല്‍ജിയന്‍ ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോള്‍ ചാമ്പ്യന്മാരായി.

2024-25 സീസണ്‍ ചാമ്പ്യന്‍ഷിപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ 3-1നു ജെന്‍റിനെ കീഴടക്കിയതോടെയാണ് ഗില്ലോസ് ബെല്‍ജിയത്തിലെ കില്ലാടികളായത്. പകരക്കാരുടെ ബെഞ്ചില്‍നിന്നെത്തിയ പ്രോമിസ് ഡേവിഡ് 68, 75 മിനിറ്റുകളിലായിരുന്നു വല കുലുക്കിയത്. ഫ്രാഞ്ചോ ഇവാനോവിച്ചിന്‍റെ (11’) വകയായിരുന്നു ടീമിന്‍റെ ആദ്യ ഗോള്‍.


1934-35 സീസണിലാണ് ഇതിനു മുമ്പ് യൂണിയന്‍ സെന്‍റ് ഗില്ലോസ് ബെല്‍ജിയന്‍ ഫസ്റ്റ് ഡിവിഷന്‍ ചാമ്പ്യന്മാരായത്. നിലവിലെ ബെല്‍ജിയന്‍ സൂപ്പര്‍ കപ്പ് ജേതാക്കളാണ് ഗില്ലോസ്. 2023-24ല്‍ ബെല്‍ജിയന്‍ കപ്പും ഇവർ സ്വന്തമാക്കിയിരുന്നു.