റിയോ: ഇറ്റാലിയന്‍ കോച്ച് കാര്‍ലോ ആന്‍സിലോട്ടി ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം തൊപ്പിയണിഞ്ഞ് റിയോ ഡി ജനീറോയില്‍ പറന്നിറങ്ങി.

ബ്രസീല്‍ ദേശീയ പുരുഷ ഫുട്‌ബോള്‍ ടീമിന്‍റെ മുഖ്യപരിശീലകനായാണ് ആന്‍സിലോട്ടിയുടെ വരവ്. സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്‍റെ 2024-25 സീസണ്‍ ലാ ലിഗ മത്സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെയാണ് ആന്‍സിലോട്ടി ബ്രസീല്‍ നഗരമായ റിയോ ഡി ജനീറോയില്‍ എത്തിയത്.

രണ്ടു തവണയായി ആറു വര്‍ഷം (2013-15, 2021-25) റയല്‍ മാഡ്രിഡിനെ പരിശീലിപ്പിച്ച ആന്‍സിലോട്ടി, മൂന്നു ചാമ്പ്യന്‍സ് ലീഗ് അടക്കം 15 ട്രോഫികളില്‍ ക്ലബ്ബിനെ എത്തിച്ചു.

ആറ് പതിറ്റാണ്ടിനുശേഷം

ആറ് പതിറ്റാണ്ടിനുശേഷമാണ് ബ്രസീല്‍ ദേശീയ ടീമിന്‍റെ മുഖ്യപരിശീലകനായി ഒരു വിദേശി എത്തുന്നതെന്നതും ശ്രദ്ധേയം. 1965ല്‍ അര്‍ന്‍റീനക്കാരനായ ഫിലിപ്പൊ നൂനെസ് കോച്ചായതിനുശേഷം മറ്റൊരു വിദേശ മാനേജര്‍ ബ്രസീല്‍ ടീമിലേക്ക് ഇപ്പോഴാണ് എത്തുന്നത്; നീണ്ട 60 വര്‍ഷത്തിനുശേഷം. ബ്രസീലിനു പുറത്തുനിന്ന് ടീമിന്‍റെ മുഖ്യപരിശീലകനാകുന്ന നാലമതു വിദേശിയാണ് ആന്‍സിലോട്ടി, യൂറോപ്പില്‍നിന്നുള്ള രണ്ടാമനും ആദ്യ ഇറ്റലിക്കാരും.


2026 ഫിഫ ലോകകപ്പ് വരെയാണ് അറുപത്തഞ്ചുകാരനായ ആന്‍സിലോട്ടിയുടെ നിയമനം. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനും (ജൂണ്‍ 6) പരാഗ്വെയ്ക്കും (ജൂണ്‍ 11) എതിരായ മത്സരങ്ങളാണ് ആന്‍സിലോട്ടിയുടെ ശിക്ഷണത്തില്‍ ബ്രസീല്‍ ആദ്യം കളിക്കുക. ഈ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ ആന്‍സിലോട്ടി പ്രഖ്യാപിക്കുന്നതിനായാണ് കാനറി ആരാധകരുടെ കാത്തിരിപ്പ്.