ബോളിവുഡിലേക്ക് ഹർപ്രീതിന്‍റെ ദൂസര!
ബോളിവുഡിലേക്ക് ഹർപ്രീതിന്‍റെ ദൂസര!
Sunday, May 2, 2021 12:12 AM IST
ഹർപ്രീത് ബ്രാർ, ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ ഒരൊറ്റ മത്സരം കൊണ്ട് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയ താരം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ കഥകഴിച്ച് പഞ്ചാബ് കിംഗ്സിന് ജയം സമ്മാനിച്ച സൂപ്പർ സിംഗാണ് ഹർപ്രീത് ബ്രാർ. ആർസിബിക്കെതിരായ ജയത്തിനുശേഷം ഇടംകൈ ഓർത്ത ഡോക്സ് സ്പിന്നറായ ഹർപ്രീത് ബോളിവുഡിലേക്കും ഒരു ദൂസര എറിഞ്ഞു. തനിക്കെതിരേ സമൂഹമാധ്യമങ്ങളിൽവന്ന ഒരു ട്രോളിനുള്ള മറുപടിക്കിയെടാണ് ബോളിവുഡിലേക്കും ഹർപ്രീതിന്‍റെ ബൗളിംഗ് ആക്രമണം എത്തിയത്.

അക്ഷയ് കുമാർ നായകനായ “സിംഗ് ഈസ് ബ്ലിംഗ്’’എന്ന സിനിമയിലെ കഥാപാത്രത്തെപോലെയാണ് ഹർപ്രീത് ബ്രാർ എന്നായിരുന്നു ട്രോൾ. ഉത്തരവാദിത്തമില്ലാത്ത ഒരു കഥാപാത്രമായാണ് അക്ഷയ് കുമാർ സിംഗ് ഈസ് ബ്ലിംഗിൽ വേഷമിട്ടത്. തനിക്കെതിരായ ട്രോളിംഗിനെ ശക്തമായ സന്ദേശം മറുപടിയിലൂടെ ഹർപ്രീത് നൽകി. ഞങ്ങൾ പണത്തിനായി തലപ്പാവ് അണിയാറില്ല എന്നതായിരുന്നു ഹർപ്രീതിന്‍റെ മറുപടി. ഞാൻ കർഷകരെ പിന്തുണയ്ക്കുന്നു എന്ന ഹാഷ‌്ടാഗും താരത്തിന്‍റെ ട്വീറ്റിലുണ്ടായിരുന്നു.

കാനഡ കാൻസൽ


പഞ്ചാബ് കിംഗ്സിന്‍റെ ഭാഗമാകാൻ വർഷങ്ങൾ കാത്തിരുന്ന താരമാണ് ഇരുപത്തഞ്ചുകാരനായ ഹർപ്രീത്. നാല് തവണ ശ്രമിച്ചെങ്കിലും നാലിലും പരാജയപ്പെട്ടു. അതോടെ കാനഡയിലേക്ക് കുടിയേറാൻ ഹർപ്രീത് തീരുമാനിച്ചു. എന്നാൽ, 2019ൽ പഞ്ചാബ് കിംഗ്സിലേക്ക് ക്ഷണമെത്തി. അതോടെ കാനഡ കാൻസൽ ചെയ്ത് ഐപിഎലിന്‍റെ ഭാഗമായി. 2019ൽ രണ്ടും 2020ൽ ഒരു മത്സരവും മാത്രമാണ് കളിച്ചത്. ആർസിബിക്ക് എതിരായത് ഈ സീസണ്‍ ഐപിഎലിൽ ഹർപ്രീതിന്‍റെ ആദ്യ മത്സരമായിരുന്നു.

ആർസിബിക്കെതിരേ 34 റണ്‍സിനായിരുന്നു പഞ്ചാബിന്‍റെ ജയം. 17 പന്തിൽ 25 നോട്ടൗട്ടും നാല് ഓവറിൽ 19ന് മൂന്ന് വിക്കറ്റും വീഴ്ത്തിയ ഹർപ്രീത് മാൻ ഓഫ് ദ മാച്ച് ആയി. സ്കോർ: പഞ്ചാബ് 179/5. ബംഗളൂരു 145/8.

വിരാട് കോഹ്‌ലി, ഗ്ലെൻ മാക്സ്‌വെൽ, എബി ഡിവില്യേഴ്സ് എന്നിവരുടെ വിക്കറ്റുകളാണ് ഹർപ്രീത് വീഴ്ത്തിയത്. കോഹ്‌ലി, മാക്സ്‌വെൽ എന്നിവരെ ബൗൾഡാക്കുകയായിരുന്നു. മത്സരശേഷം കോഹ്‌ലി ഹർപ്രീതിന്‍റെ പുറത്ത് തട്ടി അഭിനന്ദിച്ചു. യുവരാജ് സിംഗ്, ബ്രെറ്റ് ലി തുടങ്ങിയവർ ഹർപ്രീതിന്‍റെ വന്പൻ വിക്കറ്റ് വേട്ടയെ പ്രകീർത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.