കൊച്ചി: ബാങ്കിന്‍റെ സുരക്ഷാസംവിധാനത്തില്‍ വീഴ്ച സംഭവിച്ചെന്നു തെളിയിക്കാന്‍ പരാതിക്കാരനു കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്‌ടപ്പെട്ടെന്ന പരാതി എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ തള്ളി. എസ്എംഎസിലൂടെ ലഭിച്ച ലിങ്കില്‍ പ്രവേശിച്ച് രഹസ്യ പാസ്‌വേഡ് നല്‍കിയതുവഴി 23,500 രൂപ അക്കൗണ്ടില്‍നിന്നു നഷ്‌ടപ്പെട്ട കേസിലാണ് കമ്മീഷന്‍ ഉത്തരവ്.

എറണാകുളം തൃക്കാക്കര സ്വദേശി എം.കെ. മുരളി ആര്‍ബിഎല്‍ ബാങ്കിന്‍റെ പാലാരിവട്ടം ബ്രാഞ്ചിനെതിരേ നല്‍കിയ പരാതിയാണു നിരാകരിച്ചത്. 6855 രൂപ റിവാര്‍ഡ് പോയിന്‍റ് ഇനത്തില്‍ ലാഭം ലഭിക്കുമെന്നും അതിന് ഒടിപി പങ്കുവയ്ക്കണമെന്നുള്ള എസ്എംഎസ് പ്രകാരം പ്രവര്‍ത്തിച്ച പരാതിക്കാരന്‍റെ 23,500 രൂപയാണ് അക്കൗണ്ടില്‍നിന്നു നഷ്‌ടപ്പെട്ടത്.


ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ വിവരം ഉടന്‍തന്നെ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്തു. 120 ദിവസത്തിനകം പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുമെന്ന് ബാങ്ക് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് നഷ്‌ടപരിഹാരം തന്നില്ലെന്നു കാണിച്ചാണ് നഷ്‌ടപ്പെട്ട തുകയും ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരവും കോടതിച്ചെലവും ആവശ്യപ്പെട്ട് പരാതിക്കാരന്‍ കോടതി സമീപിച്ചത്.

പരാതിക്കാരന്‍ സ്വമേധയാ പാസ്‌വേഡ് നല്‍കി ഓണ്‍ലൈന്‍ തട്ടിപ്പിനിരയായതാണ്. ബാങ്കിന്‍റെ ഭാഗത്തു സേവനത്തില്‍ വീഴ്ചയുണ്ടെന്നു തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉപഭോക്തൃ കമ്മീഷന്‍ വ്യക്തമാക്കി.