കൊച്ചി: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ (കെഎസ്എംഡിഎഫ്‌സി) നിന്നു വായ്പയെടുത്ത് കുടിശിക വരുത്തിയവരിൽനിന്ന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തിലൂടെ 1.18 കോടിയുടെ കുടിശിക തീര്‍പ്പാക്കിയതായി കെഎസ്എംഡിഎഫ്‌സി ചെയര്‍മാന്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു. ഇളവുകളായി 12.26 ലക്ഷം രൂപയും അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

വായ്പയെടുത്ത് കുടിശിക വരുത്തിയവര്‍ക്ക് മുഴുവന്‍ ഇളവുകളോടെ വായ്പ തീര്‍പ്പാക്കാനുള്ള അവസരമാണ് അദാലത്തില്‍ ഒരുക്കിയത്. അദാലത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അപേക്ഷകള്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും.


സ്വയംതൊഴില്‍, വിദ്യാഭ്യാസ, ഭവന, കാര്‍ഷിക വായ്പകളാണ് അദാലത്തില്‍ പരിഗണിച്ചത്. 21 ഗുണഭോക്താക്കള്‍ പങ്കെടുത്തു. പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ്ഹൗസ് ഹാളില്‍ നടന്ന അദാലത്ത് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ സി. അബ്‌ദുള്‍ മുജീബ് അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ബി. ജയചന്ദ്രന്‍, ഡെപ്യൂട്ടി മാനേജര്‍ റിജാസ് ഹാരിത് എന്നിവര്‍ പ്രസംഗിച്ചു.