തെക്കൻ കേരളം മൂപ്പുകുറഞ്ഞ കുരുമുളകിന്‍റെ വിളവെടുപ്പിലേക്കു കടക്കുകയാണ്. ചൈനീസ് വ്യവസായം തളർച്ചയിൽനിന്നു മോചനം നേടുന്നതു റബറിൽ അനുകൂലതരംഗം ഒരുക്കുമോയെന്ന് കർഷകർ ഉറ്റുനോക്കുന്നു. ഷീറ്റ് ഉത്പാദനം ഉയർത്താൻ കർഷകർ കഠിനശ്രമത്തിലാണ്. നാളികേര സീസണ്‍ അടുത്തതോടെ വിപണി സമ്മർദത്തിലേക്കു കൂപ്പുകുത്തി. ഏലക്ക പ്രവാഹം വാങ്ങലുകാർ അവസരമാക്കി. തിളങ്ങിയും മങ്ങിയും ആഭരണ വിപണി മുന്നോട്ടുപോകുന്നു.

അവസരം കാത്ത്‌

തെക്കൻ കേരളത്തിൽ കുരുമുളക് കർഷകൾ മൂപ്പുകുറഞ്ഞ മുളകുമണികളുടെ വിളവെടുപ്പ് ആരംഭിച്ചു. രാജ്യത്തെ ഓലിയോറസിൻ നിർമാതാക്കളും അച്ചാർ ഉത്പാദകരും പൊള്ളമുളകിൽ താത്പര്യം കാണിക്കുന്നുണ്ട്. നവംബറിൽ വ്യവസായികൾ രംഗത്തിറങ്ങിയെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നു വിളവെടുപ്പു വൈകി. ഇതേത്തുടർന്ന്, സാവധാനമാണു വ്യവസായികൾ ഉത്പാദനകേന്ദ്രങ്ങളിൽ പിടിമുറുക്കിയത്.

തെക്കൻ കേരളത്തിൽനിന്നുള്ള ലിറ്റർ വെയിറ്റ് കുറഞ്ഞ മുളകിൽ എണ്ണയുടെ അംശം ഉയർന്നുനിൽക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇത്തരം മുളക് കൂടുതലായി വിളയുന്നത്. ഡിസംബർ ആദ്യവാരത്തിലും കാർഷിക മേഖലകളിൽ ലഭ്യത ഉയർന്നില്ലെന്നു വ്യാപാരികൾ പറയുന്നു.

കിലോഗ്രാമിന് 110 രൂപയിൽ ഇടപാടുകൾ ആരംഭിച്ച മൂപ്പുകുറഞ്ഞ മുളകിന്‍റെ വില ഇതിനകം 152 രൂപ വരെ കയറി. ഓലിയോറസിൻ നിർമാതാക്കൾ നിരക്ക് ഇനിയും ഉയർത്താൻ സാധ്യതയുണ്ടെന്നാണു വിപണിയുടെ വിലയിരുത്തൽ. കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ചു കുരുമുളകുവില കുത്തനെ ഉയർന്നുനിൽക്കുന്നതിനാൽ തെക്കൻ കേരളത്തിലെ ഒരു വിഭാഗം ഉത്പാദകർ മുളകുമണികൾ തിരക്കിട്ടു വിളവെടുക്കുന്നതിൽനിന്നു പിൻതിരിഞ്ഞിട്ടുണ്ട്.

നിലവിൽ പച്ചമുളകിനു ലഭിക്കുന്നതിന്‍റെ മൂന്നിരട്ടി വില ഉത്പന്നം മൂത്തുവിളയുംവരെ കാത്തുനിന്നാൽ ഉറപ്പാക്കാനാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ഓഗസ്റ്റ് മുതൽ ആഭ്യന്തര കുരുമുളകുവിലയിലെ കുതിച്ചുചാട്ടമാണ് പൊള്ളമുളകിൽനിന്ന് അണ്‍ഗാർബിൾഡിലേക്കുള്ള പുതിയ പരീക്ഷണങ്ങൾക്കു കർഷകരെ പ്രേരിപ്പിക്കുന്നത്. തെക്കൻ കേരളം മാറി ചിന്തിച്ചുതുടങ്ങിയത് സത്ത് നിർമാതാക്കളുടെ ഉറക്കംകെടുത്തി.

വ്യവസായികൾക്ക് ആവശ്യമായ എണ്ണ അംശം ഉയർന്ന മുളകിൽ വലിയ പങ്ക് ഇവിടെനിന്നാണ് ലഭിക്കുന്നത്. കർഷകർ മാറിച്ചിന്തിക്കുന്ന പശ്ചാത്തലത്തിൽ ഇറക്കുമതിക്കു ശ്രമിക്കേണ്ടതായിവരും. നമ്മുടെ ഗുണനിലവാരവും എണ്ണയുടെ അംശവും വിദേശ ചരക്കിനില്ല. ഈ സാഹചര്യത്തിൽ വ്യവസായികൾ വില ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകർ.

കൊച്ചിയിൽ കുരുമുളകുവിലയിൽ കാര്യമായ വ്യതിയാനമില്ല. പുതുവർഷത്തിലെ ഉത്പാദനം സംബന്ധിച്ച സ്പൈസസ് ബോർഡിന്‍റെ വിലയിരുത്തലിലേക്കു കാർഷികമേഖല ഉറ്റുനോക്കുകയാണ്. കർക്കടകവും തുലാമഴയുടെ തുടക്കത്തിലെ സ്ഥിതിഗതികളും കൊടികളെ എതു വിധത്തിൽ ബാധിച്ചെന്ന കാര്യത്തിൽ ബോർഡ് കാര്യമായ പഠനം നടത്തിയതായി സൂചനയില്ല.

ഇക്കാര്യത്തിൽ വ്യക്തമായ ചിത്രംനൽക്കാൻ കേന്ദ്ര ഏജൻസിക്കായില്ലെങ്കിൽ അതു കർഷകർക്കു കനത്ത പ്രഹരമാവും. അണ്‍ഗാർബിൾഡ് കുരുമുളക് 59,500 രൂപയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 7750 ഡോളറിലും നിൽക്കുന്നു.

മലയിറങ്ങാൻ കൊപ്ര

മാസമധ്യത്തോടെ സന്നിധാനത്തുനിന്നുള്ള കൊപ്ര മലയിറങ്ങുമെന്ന സൂചനകളിൽ ചെറുകിട മില്ലുകാർ ചരക്കുസംഭരണം കുറച്ചു. ആയിരക്കണക്കിന് ടണ്‍ കൊപ്രയാവും ഇക്കുറി ശബരിമലയിൽനിന്ന് എത്തുക. അടുത്ത മാസം സംസ്ഥാനത്തു നാളികേര വിളവെടുപ്പിനു തുടക്കമാകും.

അതായത്, ജനുവരി രണ്ടാം പകുതിയിൽ ഗ്രാമീണ മേഖലകളിൽനിന്ന് പച്ചത്തേങ്ങവരവ് തുടങ്ങുന്ന സന്ദർഭത്തിൽ ശബരിമല കൊപ്രയും രംഗത്തിറങ്ങുന്നതു വിലയെ ബാധിക്കും. കൊച്ചിയിൽ കൊപ്ര 9100 രൂപയിൽനിന്ന് 8800ലേക്കു താഴ്ന്നു. കൊപ്രയിൽ മില്ലുകാർ താത്പര്യം കാണിക്കുന്നില്ലെങ്കിലും സ്റ്റോക്കുള്ള വെളിച്ചെണ്ണ വേഗത്തിൽ വിറ്റുമാറാൻ ശ്രമിച്ചേക്കാം.

ഏലലേലം ലാഭം

ഏലക്ക സീസണിനു തുടക്കംകുറിച്ചശേഷം ഏറ്റവും കൂടുതൽ ചരക്ക് ഒറ്റ ദിവസം ഇടപാട് നടന്ന ആഴ്ചയാണിത്. ഉത്പാദകരും മധ്യവർത്തികളും കനത്തതോതിൽ ഏലക്ക വിൽപ്പനയ്ക്കിറക്കി. വാരമധ്യം ഒറ്റ ദിവസം 1.73 ലക്ഷം കിലോ ഏലക്ക മൂന്നു ലേലങ്ങളിലായി എത്തി. ഏലക്ക പ്രവാഹം കണ്ടു വാങ്ങലുകാർ സംഭരണത്തിൽ തണുപ്പൻ മനോഭാവം സ്വീകരിച്ചതു വിലക്കയറ്റത്തിനു തടസമായി. കാർഷികമേഖല വിൽപ്പന സമ്മർദം തുടർന്നാൽ ക്രിസ്മസിനുമുന്പേ ഉത്പാദകരുടെ പ്രതീക്ഷയ്ക്കൊത്തു മുന്നേറാനാകില്ല.

അനുകൂല കാലാവസ്ഥയും കൃഷിയിടങ്ങളിൽ കർഷകരുടെ മികച്ച പരിചരണവും ഒട്ടുമിക്ക ഭാഗങ്ങളിലും ഉത്പാദനമുയർത്തി. കാലാവസ്ഥാവ്യതിയാനം കാരണം ശൈത്യകാലത്തിനു ദൈർഘ്യമേറാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാവിദഗ്ധരുടെ വിലയിരുത്തൽ ശരിവച്ചാൽ ഫെബ്രുവരിയിലും മികച്ച വിളവിന് അവസരമൊരുങ്ങും. അറബ് രാജ്യങ്ങൾ, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നു ലഭിച്ച ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാർ ഏലക്ക സംഭരിക്കുന്നുണ്ട്.

മിന്നിത്തിളങ്ങി പൊന്ന്

ആഭരണ കേന്ദ്രങ്ങളിൽ സ്വർണം വീണ്ടും റിക്കാർഡിലാണ്. പവൻ 46,760 രൂപയിൽനിന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രേഖപ്പെടുത്തിയശേഷം, ശനിയാഴ്ച 45,720 രൂപയിലേക്ക് ഇടിഞ്ഞു. റിക്കാർഡ് തലത്തിൽനിന്ന് 1360 രൂപയാണു പവനു കുറഞ്ഞത്.