വെസ്റ്റ്ബാങ്കിൽ ഏഴു പേർ കൊല്ലപ്പെട്ടു ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികളടക്കം അഞ്ചു പലസ്തീനികൾ കൊല്ലപ്പെട്ടു. നൂർ ഷാംസ് അഭയാർഥി ക്യാന്പിലെ തീവ്രവാദകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ അറിയിച്ചു.
മരിച്ചവരിൽ ഒരാൾ ഹമാസ് അംഗമാണെന്നു സ്ഥിരീകരണമുണ്ട്. ഇയാൾ നവംബറിലെ വെടിനിർത്തലിൽ ഇസ്രേലി ജയിലിൽനിന്നു മോചിതനായതാണ്.
ഇതിനിടെ, ബെത്ലഹേമിലെ പലസ്തീൻ ഗ്രാമമായ വാഡി റഹാലിൽ അധിനിവേശ ഇസ്രേലികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ വെടിയേറ്റു മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ അന്വേഷിക്കുന്നതായി ഇസ്രേലി സേന പറഞ്ഞു.