റഷ്യയിലെ ഇന്ത്യൻ വംശജരുമായും മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്സിലൂടെ അറിയിച്ചു. ജനങ്ങളുടെ സമാധാനത്തിനും സ്ഥിരതയ്ക്കുംവേണ്ടി ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന്, റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ പരാമർശിക്കാതെ മോദി എക്സിൽ കുറിച്ചു.
റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല. യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ മോദിയും പുടിനും നിരവധി തവണ ടെലിഫോണിലൂടെ ചർച്ചകൾ നടത്തിയിട്ടുണ്ട്. നയതന്ത്രശ്രമങ്ങളിലൂടെയും സമാധാന ചർച്ചകളിലൂടെയും യുക്രെയ്ൻ പ്രശ്നം പരിഹരിക്കണമെന്ന താണ് ഇന്ത്യയുടെ നയം.