വൈദ്യുതി നിരക്ക് വർധനയ്ക്കെതിരേ തെളിവെടുപ്പിൽ പരാതിപ്രളയം
Thursday, September 5, 2024 1:56 AM IST
പാലക്കാട്: ജില്ലയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നടത്തിയ തെളിവെടുപ്പിൽ വൈദ്യുതി നിരക്ക് വർധനക്കെതിരേ പരാതിപ്രളയം. വിവിധ സംഘടനകളും വ്യക്തികളും കമ്മീഷന്‍മുമ്പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു നൂറിലേറെ പേരാണ് തെളിവെടുപ്പില്‍ പങ്കെടുത്തത്. 2024 ജൂലൈ ഒന്നുമുതല്‍ 2027 മാര്‍ച്ച് 31വരെ കാലയളവിലേക്കു വൈദ്യുതിനിരക്ക് പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച ശിപാര്‍ശകളിന്‍മേൽ പൊതുജനാഭിപ്രായം സ്വരൂപിക്കാനായിരുന്നു തെളിവെടുപ്പ്.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ഹിയറിംഗിനു കമ്മീഷൻ ചെയർമാൻ ടി.കെ. ജോസ് നേതൃത്വം നൽകി. ടെക്‌നിക്കല്‍ മെംബര്‍ ബി പ്രദീപ്, ലീഗല്‍ മെംബര്‍ അഡ്വ. എ ജെ വില്‍സണ്‍ എന്നിവരും പങ്കെടുത്തു.

വൈദ്യുതി ഉപഭോക്താക്കളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതിനുപകരം കെഎസ്ഇബിയുടെ ചെലവ് ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ആരായണമെന്നു തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ ആവശ്യമുന്നയിച്ചു.

വൈദ്യുതി നിരക്കില്‍ ഇനിയും വര്‍ധനവുണ്ടായാല്‍ കാര്‍ഷികമേഖലയ്ക്ക് താങ്ങാനാകില്ലെന്നും ജില്ലയിലെ കര്‍ഷകസംഘടനാപ്രതിനിധികള്‍ തെളിവെടുപ്പില്‍ വ്യക്തമാക്കി. കാര്‍ഷികജില്ലയെന്ന പരിഗണനയില്‍ കര്‍ഷകസംഘടനാപ്രതിനിധികള്‍ക്കാണ് കമ്മീഷന്‍ തെളിവെടുപ്പിന്‍റെ തുടക്കത്തില്‍ സംസാരിക്കാന്‍ അവസരം കൊടുത്തത്. വിവിധ രാഷ്ട്രീയ, വ്യാപാര, വ്യവസായ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധിപേര്‍ കമ്മീഷന്‍ മുമ്പാകെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു.


നിലവില്‍ മേഖലാ തലങ്ങളില്‍ മാത്രം നടന്നുവരുന്ന തെളിവെടുപ്പുകള്‍ എല്ലാ ജില്ലകളിലും നടത്തണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നു. നിലവിലെ ദ്വൈമാസ ബില്ലിംഗ് രീതിക്കുപകരം ഓരോ മാസവും ബില്ലുനല്‍കുന്ന രീതി നടപ്പിലാക്കുക, വൈദ്യുതി ബില്ലുകള്‍ മലയാളത്തിലാക്കുക, സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവച്ചു.

കര്‍ഷകസംഘടനപ്രതിനിധികള്‍, പാടശേഖരസമിതികള്‍, സോളാര്‍ വെന്‍ഡര്‍, കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം, കെഎസ്ഇബി സീനിയേഴ്‌സ് ഫോറം, ആം ആദ്മി പാര്‍ട്ടി, കെഎസ്ഡിപിസി, യുണൈറ്റഡ് മെര്‍ച്ചന്‍റ്സ് ചേബര്‍, കേരള ഇലക്ട്രിക്കല്‍ ലൈസെന്‍സ്ഡ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍, കേരള കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും നിർദേശങ്ങൾ സമർപ്പിച്ചു. വൈദ്യുതി നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട കെഎസ്ഇബിയുടെ ശുപാര്‍ശകളിലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇ- മെയില്‍ വഴിയും തപാല്‍ വഴിയും ഈമാസം 10ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കുമെന്നു കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.