ദേശീയപാത സർവീസ് റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം
Wednesday, September 4, 2024 6:35 AM IST
വടക്കഞ്ചേരി: ദേശീയപാതയിൽ വടക്കഞ്ചേരിമുതൽ വാണിയംപാറവരെ ഭാഗത്തെ സർവീസ് റോഡുകളുടെയും അഴുക്കുചാലുകളുടെയും നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും പന്തലാംപാടം സ്കൂൾസ്റ്റോപ്പിനുസമീപം മിനി അടിപ്പാത നിർമിക്കാനും എംപി കെ. രാധാകൃഷ്ണൻ വിളിച്ചുചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിൽ തീരുമാനമായി.

ദേശീയപാത നിർമാണത്തോടനുബന്ധമായി പൂർത്തികരിക്കേണ്ട അടിസ്ഥാനസൗകര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു ജോർസി ജോസഫിന്‍റെ നേതൃത്വത്തിൽ പന്തലാംപാടം ജനകീയസമിതി എംപിക്ക് നൽകിയ നിവേദനത്തെ തുടർന്നാണു വിവിധ വകുപ്പുമേധാവികളുടെ യോഗം വിളിച്ചത്. പരാതികൾ നിലനിൽക്കുന്ന പ്രദേശങ്ങളിലെല്ലാം എംപി സന്ദർശനം നടത്തിയതിനുശേഷമായിരുന്നു യോഗം നടന്നത്.

ജനങ്ങളുടെ ആവശ്യങ്ങളിൽ വൈകാതെ നടപടിയുണ്ടാകുമെന്നു ദേശീയപാത പ്രോജക്ട് ഡയറക്ടർ യോഗത്തിൽ ഉറപ്പുനല്കി. ശങ്കരംകണ്ണംതോട്, പന്തലാംപാടം തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥലലഭ്യതക്കുറവ് തടസങ്ങളായി ദേശീയപാത അഥോറിറ്റി അധികൃതർ യോഗത്തിൽ ഉന്നയിച്ചെങ്കിലും ആറുവരിപ്പാത നിർമിക്കുമ്പോൾ പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും ഇവിടെ നടപ്പിലാക്കണമെന്നു യോഗത്തിൽ ആവശ്യമുയർന്നു.


തടസങ്ങൾഉന്നയിച്ച് ഇനിയും ജോലികൾ വൈകിപ്പിക്കരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വടക്കഞ്ചേരി റെസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ കെ. രാധാകൃഷ്ണൻ എംപിക്കു പുറമെ പി.പി. സുമോദ് എംഎൽഎ, ജില്ലാകളക്ടർ എസ്. ചിത്ര, ഡെപ്യൂട്ടി കളക്ടർ കെ.എ. റോബിൻ, ദേശീയപാത പ്രോജക്ട് ഡയറക്ടർ അൻസിൽഹസൻ, ആലത്തൂർ തഹസിൽദാർ കെ. ശരവണൻ, ഭൂരേഖ തഹസിൽദാർ ആർ. മുരളി മോഹൻ, വടക്കഞ്ചേരി സിഐ കെ.പി. ബെന്നി, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സുരേഷ്, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്‍റ് എം. സുമതി മറ്റു നേതാക്കളായ ടി. കണ്ണൻ, സി.കെ. നാരായണൻ, പന്തലാംപാടം ജനകീയവേദി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.