ചുണ്ടക്കാട്ട് ചെണ്ടുമല്ലിയുടെ പൂവസന്തം
Wednesday, September 4, 2024 6:31 AM IST
വടക്കഞ്ചേരി: ചെണ്ടുമല്ലികൃഷിയിലൂടെ ആദ്യസംരംഭംതന്നെ വൻവിജയമായതിന്‍റെ സന്തോഷത്തിലാണു വടക്കഞ്ചേരി ഫാർമേഴ്സ് പ്രൊഡ്യൂസർകമ്പനി അംഗങ്ങളായ കർഷകർ.

സ്ത്രീകൾ ഉൾപ്പെടെ മുന്നൂറിലേറെ കർഷകരുടെ ഈ കൂട്ടായ്മയ്ക്കു രണ്ടുമാസത്തിനുള്ളിൽതന്നെ ആദ്യവരുമാനമുണ്ടാക്കാനായതിന്‍റെ നിർവൃതിയിലാണ്. വടക്കഞ്ചേരി പഞ്ചായത്തിലെ ചൂണ്ടക്കാടാണ് ഈ പൂവസന്തം.

വാർഡ് മെംബർ ഉഷാകുമാരിയുടെ വീടിനോടു ചേർന്നുള്ള തെങ്ങിൻപറമ്പിലാണ് വിസ്മയകാഴ്ചയൊരുക്കുന്ന പൂക്കൾ നിറഞ്ഞു നിൽക്കുന്നത്. ഒരേക്കർ സ്ഥലത്താണ് പരീക്ഷണ കൃഷി. വിളവെടുപ്പ് മുൻ എംഎൽഎ സി.കെ. രാജേന്ദ്രൻ നിർവഹിച്ചു.

കമ്പനി ചെയർമാൻ കെ. പ്രഭാകരൻ, വൈസ് ചെയർമാൻ കണ്ണൻ, ഡയറക്ടർമാരായ പങ്കജാക്ഷൻ, മന്മഥൻ, ജോർജ്, പ്രിയ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ശ്രീകല, രശ്മി, സ്ഥലഉടമയും മെംബറുമായ ഉഷാകുമാരി, കമ്പനി സിഇഒ ഡാഡ്സ് മാസ്റ്റർ തുടങ്ങിയവർ ആദ്യ വിളവെടുപ്പുത്സവത്തിൽ പങ്കെടുത്തു.


മറ്റുവിളകളെല്ലാം നാട്ടിൽ പരീക്ഷണ വിധേയമായിട്ടുണ്ടെങ്കിലും വടക്കഞ്ചേരി മേഖലയിലെ ആദ്യ പരീക്ഷണമാണു വ്യാപാരാടിസ്ഥാനത്തിലുള്ള ചെണ്ടുമല്ലികൃഷിയെന്നു കമ്പനി വൈസ് ചെയർമാൻ കണ്ണൻപ്രധാനി പറഞ്ഞു. നാലുമാസംമുമ്പാണു ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കു രൂപംനൽകിയത്. എരുത്തേമ്പതിയിൽ നിന്നും 3000 ചെണ്ടുമല്ലി തൈകൾ കൊണ്ടുവന്നു. ജൈവ രീതിയിലായിരുന്നു കൃഷി.

ചെടിനട്ട് ഇപ്പോൾ രണ്ടുമാസമേആയിട്ടുള്ളു. തെങ്ങിൻതോട്ടം ചെണ്ടുമല്ലിപൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആവശ്യക്കാർക്ക് കുറഞ്ഞവിലക്ക് പൂക്കൾ നൽകുന്നുണ്ട്. ഓണത്തിനു വടക്കഞ്ചേരി ടൗണിൽ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നാട്ടിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെയും പൂക്കളുടെയും ഓണചന്ത തുറക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.