സിപിഎം പാർട്ടി ഓഫീസിൽ എംപി ഓഫീസ് തുടങ്ങിയതിനെതിരേ എഐവൈഎഫ് രംഗത്ത്
Wednesday, September 4, 2024 6:31 AM IST
വടക്കഞ്ചേരി: സിപിഎമ്മിന്‍റെ ഏരിയ കമ്മിറ്റി ഓഫീസിൽ എംപിയുടെ ഔദ്യോഗിക ഓഫീസ് ആരംഭിച്ചതിനെതിരേ എഐവൈഎഫ് രംഗത്തെത്തി. എംപി എന്നതു ഒരു പാർട്ടിയുടെ മാത്രമല്ലെന്നും പുതിയ ഓഫീസ് സ്ഥാപിച്ചതു പൊതുജനതാത്പര്യത്തിനു വിരുദ്ധമാണെന്നും എഐവൈഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിനു വലിയ പരാജയം നേരിട്ടപ്പോൾ ആലത്തൂർമണ്ഡലം മാത്രമാണ് തുണച്ചത്. ഇതു മറന്നുകൊണ്ടുള്ള തീരുമാനമാണിത്. എല്ലാവിഭാഗം ജനങ്ങൾക്കും കടന്നുവരാൻ കഴിയുന്ന സ്ഥലത്ത് എംപിയുടെ ഓഫീസ് തുറക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.


തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം കഴിഞ്ഞ് ഓഫീസ് തുറക്കാൻതന്നെ മൂന്നുമാസം വൈകിയതു പോരായ്മയാണെന്നും വിലയിരുത്തി. പ്രസിഡന്‍റ് റഫീക് പുതുക്കോട്, സെക്രട്ടറി ജിതിൻ മുടയാനിക്കൽ പ്രസംഗിച്ചു. കഴിഞ്ഞ ദിവസമാണ് എംപിയുടെ ഔദ്യോഗിക ഓഫീസ് സിപിഎം ഏരിയകമ്മിറ്റി ഓഫീസിൽ പ്രവർത്തനം തുടങ്ങിയത്.