നെല്ലിയാമ്പതി ടൂറിസം പദ്ധതിക്കു വനംവകുപ്പ് തടസം; മൂന്നുവർഷം കഴിഞ്ഞിട്ടും പദ്ധതി പ്രാവർത്തികമായില്ല
Wednesday, September 4, 2024 6:31 AM IST
നെല്ലിയാമ്പതി: നെല്ലിയാമ്പതി ടൂറിസം വികസന പദ്ധതി 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെയും പ്രവർത്തനം തുടങ്ങിയില്ല. പറമ്പിക്കുളം കടുവ സങ്കേതത്തോട് ചേർന്ന സ്ഥലങ്ങൾ പരിസ്ഥിതിലോലപ്രദേശമാക്കാനുള്ള പുതിയ ഉത്തരവ് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുന്നു.

നെല്ലിയാമ്പതിയുടെ ഹരിതാഭസൗന്ദര്യവും ടൂറിസം വികസനവും വനംവകുപ്പിന്‍റെ തടസത്തിൽ ഇല്ലാതാകും എന്ന ആശങ്ക ശക്തമാണ്. പദ്ധതിക്കായി അനുവദിച്ച പ്രദേശത്തെ ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം മൂലം നിശ്ചയിച്ച സ്ഥലത്ത് പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്.

നിക്ഷിപ്ത വനഭൂമിയിലൂടെ നിർമാണസാമഗ്രികൾ കടത്തിക്കൊണ്ടുപോകാൻ വനംവകുപ്പിന്‍റെ അനുമതി തേടിയെങ്കിലും അനുമതി ലഭിക്കാത്തതും പദ്ധതിക്ക് തടസമായി. ടൂറിസം വകുപ്പിന് നൽകിയ സർക്കാർ ഫാമിന്‍റെ കൈവശമുള്ള ഭൂമി അടിസ്ഥാനരേഖ പ്രകാരം വനഭൂമിയായാണ് കിടക്കുന്നത്. വനഭൂമി വനേതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനു നിയമതടസവും ഉണ്ട്. റിസർവ് വനമേഖലയായതിനാൽ അപേക്ഷ പരിഗണിക്കാൻ സർക്കാരിന്‍റെ പ്രത്യേക അനുമതി വേണമെന്നാണു വനംവകുപ്പിന്‍റെ നിലപാട്.


നെല്ലിയാമ്പതിയിലെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനോട് ചേർന്ന് അനുവദിച്ചുകിട്ടിയിരുന്ന 25 ഏക്കർ ഭൂമിയിലാണ് വികസന പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നത്.
2020 ഓഗസ്റ്റിൽ 50 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും പിന്നീട് ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്കായി ഭരണാനുമതി ലഭിച്ച 5.13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനവും ചെയ്തു.

ടൂറിസം വികസന പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് വനംവകുപ്പിന്‍റെ അനുമതിക്കായി നെന്മാറ ഡിഎഫ്ഒ വഴി അപേക്ഷ സമർപ്പിച്ചെങ്കിലും സർക്കാരിന്‍റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. കൈകാട്ടിയിൽ ഐടിഎൽ റിസോർട്ടിനോടു ചേർന്നു കിടക്കുന്ന ടൂറിസം വകുപ്പിന്‍റെ സ്ഥലത്ത് ഹൈറ്റ്സ് എന്ന നിർമാണ ഏജൻസിയെ കൊണ്ടാണ് പദ്ധതികൾ തയാറാക്കിയത്. ഇൻഫർമേഷൻ സെന്‍ററും ശുചിമുറികളും, ഡോർമെറ്ററി, റസ്റ്റോറന്‍റ്, കുട്ടികളുടെ പാർക്ക് എന്നിവ നിർമിക്കാനുള്ള തീരുമാനമാണ് നടപ്പാകാതെ കിടക്കുന്നത്.

ജോജി തോമസ്