നല്ലേപ്പിള്ളിയിൽ നെല്ലിന് ഓലകരിച്ചിലും കീടബാധയും പടരുന്നു
Tuesday, September 3, 2024 12:37 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ നെല്ലിന് ഓലകരിച്ചിലും കീടരോഗബാധയും പടർന്നു വ്യാപിക്കുന്നതിൽ കർഷകർക്ക് ആശങ്ക. ഇതുവരെ ഉമ നെല്ലിനത്തിനാണ് കീടബാധ കണ്ടതെങ്കിൽ ഇപ്പോൾ ഭദ്ര ടിപിഎസ് - 5 ഇനത്തിലും കാണാൻ തുടങ്ങിയിരിക്കുന്നു. ഓലകരിച്ചിലിന് ബാക്ടിമൈസിൻ, വളംവെള്ളം എന്നിവ തളിക്കുന്നുണ്ട്. മറ്റു രോഗബാധയും ഉള്ളതു കൊണ്ടു മറ്റുമരുന്നുകളും അടിക്കേണ്ട സ്ഥിതിയാണ്.

ബാക്ടിമൈസിൽ ഏക്കറിന് 100 ലിറ്റർ വെള്ളത്തിലടിക്കണം. ഒരു ടാങ്കിന് 60-70 രൂപ ചാർജാണ് ഇതിന് ഈടാക്കുന്നത്. മരുന്ന്കലക്കി കൊടുക്കാൻ ഒരു തൊഴിലാളിയുടെ കൂലിയും. മരുന്ന് വിലവേറെയും. പാടത്തു മരുന്നടിച്ച് കയറിയ ഉടനെ മഴ ചാറിയാൽ ഗുണം നഷ്ടപ്പെടും. എല്ലാ രോഗങ്ങൾക്കുള്ള മരുന്നുകൾ എല്ലാം ചേർത്ത് അടിച്ചാൽ അതും നെൽച്ചെടിക്കു ദോഷമാണ്. പാടശേഖരസമിതികളുടെ കൈയിൽ സ്പ്രെയർ ഇല്ലാത്തതുകൊണ്ട് മരുന്നടിക്കാർ നേരത്തെ ബുക്ക് ചെയ്യേണ്ടതായിട്ടുമുണ്ട്. മൂപ്പ് കുറഞ്ഞ വിത്തിനങ്ങൾ കതിർ പരുവത്തിലാണുള്ളത്. ചാഴിശല്യത്തിന് ഇപ്പോൾ മരുന്നടിക്കുന്ന തിരക്കിലാണ്. പ്രതികൂല കാലാവസ്ഥ കാരണം രോഗബാധ ഉണ്ടായ ഉടനെ മരുന്ന്തളി നടത്താനും പറ്റാത്ത സ്ഥിതിയാണ്.


കീടനാശിനി വ്യാപാരികൾ നൽകുന്ന മരുന്നുകൾ ഗുണകരമാകുന്നില്ലെന്നും കർഷകർ പറയുന്നു. ഓരോ പാടശേഖരത്തിലും കർഷകരെ വിളിച്ചു കൂട്ടി രോഗബാധകൾക്ക് വേണ്ട രോഗപ്രതിരോധ പ്രവർത്തനം സംബന്ധിച്ച് കർഷകർക്ക് പരിശീലനം കൊടുക്കണം. മണ്ണിൽ തന്നെ ധാരാളമുള്ള വളങ്ങൾതന്നെ കർഷകർ വീണ്ടും രാസവളത്തിലൂടെ കൊടുക്കുന്നുണ്ട്.

കൃഷിക്കാർക്കിടയിൽ ബോധവത്കരണം നടത്താൻ കാർഷികവികസന സമിതി തീരുമാനിച്ച് കൃഷി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താത്തത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടെന്നു പാടശേഖര സമിതികൾ കുറ്റപ്പെടുത്തുന്നു.