കുളപ്പുള്ളി-പട്ടാമ്പി പ്രധാനപാതയിൽ നവീകരണജോലികൾ പുനരാരംഭിച്ചു
Tuesday, September 3, 2024 12:37 AM IST
ഷൊർണൂർ: കുളപ്പുള്ളി - പട്ടാമ്പി റോഡ് നിർമാണം പുനരാരംഭിച്ചു. പ്രധാനപാതയിൽ ഏറ്റവുമധികം റോഡ് തകർന്നുകിടക്കുന്ന ഓങ്ങല്ലൂർമുതൽ പട്ടാമ്പിവരെയുള്ള നവീകരണമാണ് തുടങ്ങിയത്. നിലവിൽ ഓങ്ങല്ലൂർ സെന്‍ററിൽനിന്നും പഴയറോഡ് പൊളിച്ച് നിരപ്പാക്കലാണ് പുരോഗമിക്കുന്നത്. ഓങ്ങല്ലൂർമുതൽ പട്ടാമ്പിവരെയുള്ള പ്രവൃത്തിയാണ് ഇനി നടത്താനുള്ളത്.

മഞ്ഞളുങ്ങലിൽ ഓവുചാൽ നിർമാണവും ഇതിന്‍റെ ഭാഗമായി നടത്തും. പട്ടാമ്പി നിള ആശുപത്രിമുതൽ കുളപ്പുള്ളി ഐപിടി വരെയാണ് ആധുനിക രീതിയിൽ നവീകരിക്കുന്നത്.

നിലവിൽ ആദ്യഘട്ട ടാറിംഗിന്‍റെ ഭാഗമായി വാടാനാംകുറുശിമുതൽപോക്കുപ്പടിവരെയും ചുവന്നഗേറ്റ് ഭാഗവും നടന്നിട്ടുണ്ട്. കിഫ്ബി ഫണ്ടിൽനിന്ന് 85 കോടിരൂപ ചെലവഴിച്ചാണ് നവീകരണം. കേരള റോഡ്ഫണ്ട് ബോർഡിനാണ് (കെആർഎഫ്ബി) നിർമാണച്ചുമതല. രണ്ടുവർഷമാണ് റോഡ് നവീകരണകാലാവധി. പട്ടാമ്പി ടൗണിലടക്കം റോഡ് വീതികൂട്ടിയാണ് നവീകരിക്കുക. സ്ഥലലഭ്യതയുള്ളിടത്ത് 15 മീറ്റർ വീതിയിലും, മറ്റുസ്ഥലങ്ങളിൽ പത്ത് മീറ്റർ വീതിയിലുമാവും റോഡ് നവീകരിക്കുക. ആവശ്യമായ സ്ഥലങ്ങളിൽ അഴുക്കുചാലും നിർമിക്കും. 11.400 കിലോമീറ്റർ പാതയാണ് നവീകരിക്കുക. നവീകരണഭാഗമായി പട്ടാമ്പി-കുളപ്പുള്ളി റോഡിൽ ഗതാഗതതടസവും രൂക്ഷമാണ്.


പട്ടാമ്പിപാലത്തിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയതോടെ ബസുകൾ പലതും വഴിതിരിഞ്ഞാണ് പോകുന്നത്. രാവിലെയും വൈകുന്നേരവും പട്ടാമ്പി പട്ടണത്തിലെ കുരുക്ക് ബസ് യാത്രക്കാർക്ക് തലവേദനയായി മാറുന്ന സ്ഥിതിയാണ്.

നവീകരണഭാഗമായി പട്ടാമ്പി പട്ടണത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചാൽ മാത്രമേ ഗതാഗതം സുഗമമാകുകയുള്ളൂ. ഇതിനായി സർവേ നടപടികൾ പുരോഗമിക്കുന്നുണ്ട്. മഴ കുറഞ്ഞതോടെ സമയബന്ധിതമായി റോഡ് നിർമാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.