ഓണക്കാല പരിശോധനയ്ക്കിറങ്ങാൻ മോട്ടോർ വാഹനവകുപ്പിനു വാഹനമില്ല
Tuesday, September 3, 2024 12:37 AM IST
ഒറ്റപ്പാലം: ഓണക്കാലത്ത് റോഡിൽ പരിശോധനക്കിറക്കാൻ കഴിയാതെ മോട്ടോർ വാഹനവകുപ്പ്. ആകെയുണ്ടായിരുന്ന വാഹനം കട്ടപ്പുറത്തായതാണു കാരണം. ഔദ്യോഗിക വാഹനമില്ലാതായിട്ടു മൂന്നുമാസം പിന്നിട്ടിട്ടും മേലധികാരികൾ പ്രശ്നത്തിൽ ഇതുവരെയും ഇടപ്പെട്ടിട്ടില്ല.

വാഹനം കാലാവധി കഴിഞ്ഞു കട്ടപ്പുറത്തായതോടെയാണു ഒറ്റപ്പാലം ജോയിന്‍റ് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെ യാത്രകൾ പ്രതിസന്ധിയിലായത്. കേന്ദ്രസർക്കാരിന്‍റെ പൊളിക്കൽനയം വന്നതോടെ പതിനഞ്ചുവർഷം കാലാവധികഴിഞ്ഞ വാഹനങ്ങളുടെ ആർസി പുതുക്കാനാവില്ല.

ഇതേത്തുടർന്നാണ് മോട്ടോർവാഹനവകുപ്പിന്‍റെ വണ്ടിയും കട്ടപ്പുറത്തേറിയത്. കഴിഞ്ഞ മേയിലാണ് ഒറ്റപ്പാലം സബ് ആർടിഒ ഓഫീസിലെ വാഹനം 15 വർഷം പൂർത്തിയാക്കിയത്.

ഇതോടെ നിരത്തിലിറക്കാനാവാതെ മിനി സിവിൽ സ്‌റ്റേഷൻ പരിസരത്ത് നിർത്തിയിട്ട നിലയിലാണ്. കാര്യമായ കേടുപാടുകളില്ലാത്ത വാഹനമാണ് ഉപയോഗിക്കാനാവാതെ കിടക്കുന്നത്. വാടകയ്‌ക്ക് വാഹനമെടുത്തും സ്വന്തം വണ്ടിയെടുത്തുമൊക്കെയാണ് ഇപ്പോൾ ഉദ്യോഗസ്ഥർ ഔദ്യോഗിക യാത്രകൾ നടത്തുന്നത്.


ആർടിഒ പരിശോധന ആഴ്ചയിൽ രണ്ടുദിവസമാക്കിയതോടെ ക്ഷമതാപരിശോധനക്കെത്തുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ഡ്രൈവിംഗ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ വാഹനക്ഷമതാ പരിശോധനയ്ക്കു പാടില്ലെന്ന നിർദേശവും വാഹനമില്ലാത്തതിനാൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

പലപ്പോഴും പരിശോധനകൾ നടത്തുമ്പോൾ മുൻകൂട്ടി ആർടിഒയെ വിവരമറിയിച്ച് പാലക്കാട്ടുനിന്ന് വാഹനമെത്തിച്ചാണു പരിശോധന നടത്തുന്നത്.