ഒറ്റപ്പാലത്തു പരിഷ്കരിച്ച ഗതാഗത സംവിധാനം ഇന്നുമുതൽ
Tuesday, September 3, 2024 12:36 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരംകാണാൻ ഇന്നുമുതൽ പ്രത്യേക ഗതാഗത സംവിധാനം നിലവിൽവരും. ഓണം കഴിയുന്നതുവരെയാണ് നഗരസഭയും ഒറ്റപ്പാലംപോലീസുംചേർന്നു വാഹനപാർക്കിംഗിനു പുതിയ ക്രമീകരണമൊരുക്കുന്നത്.

പട്ടണത്തിൽ വിവിധ സ്ഥലങ്ങളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് ക്രമീകരണം. റോഡരികുകളിലെയും വ്യാപാരസ്ഥാപനങ്ങൾക്കുമുന്നിലെയും പാർക്കിംഗ് ഒഴിവാക്കി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തണമെന്നതാണ് പ്രധാന നിർദേശം.

ഒറ്റപ്പാലം നഗരസഭാ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ്, ബിഇഎം യുപി സ്കൂൾ, കോടതി പരിസരം, എൻഎസ്എസ് കെപിടി സ്കൂൾ, എൽഎസ്എൻ കോൺവന്‍റിനു മുൻവശം, അർബൻബാങ്കിനു സമീപത്തെ പെട്രോൾപമ്പ്, ടിബി റോഡിലെ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ്, ആർഎസ് റോഡിൽ വ്യാപാരികൾ ഒരുക്കിയ സൗജന്യ പാർക്കിംഗ് സ്ഥലം എന്നിവിടങ്ങളിലാണ് സ്ഥലം സജ്ജമാക്കിയിട്ടുള്ളത്.

ഗതാഗത പരിഷ്കാരം ഇങ്ങനെ

ഒറ്റപ്പാലം: നഗരത്തിൽ പരിഷ്കരിച്ച ട്രാഫിക് സംവിധാനം ഇപ്രകാരംഃ - ആർഎസ് റോഡിൽനിന്നും സുന്ദരയ്യർറോഡിൽനിന്നും വരുന്ന വാഹനങ്ങൾ സെൻഗുപ്തറോഡ് വഴി തിരിഞ്ഞുപോകണം. കണ്ണിയംപുറം ഭാഗത്തുനിന്നുവരുന്ന ബസ്, ഭാരവാഹനങ്ങൾ ഒഴികെയുള്ളവ സെൻഗുപ്ത റോഡിലൂടെ കയറി ടിബി റോഡുവഴി പോകണം.


ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്കു സെൻഗുപ്ത റോഡുവഴി പ്രവേശനമുണ്ടാകില്ല. പട്ടണത്തിൽ പുതിയ വഴിയോര കച്ചവടക്കാരെയും വാഹന കച്ചവടക്കാരെയും അനുവദിക്കില്ല. വാഹനങ്ങളിലെ കയറ്റിറക്ക് ജോലികൾ തിരക്കുള്ളസമയത്ത് ഒഴിവാക്കണം. റോഡരികിലുള്ള പൂ വ്യാപാരം വാഹനക്കുരുക്ക് ഉണ്ടാകാതെ നടത്തണമെന്നും നിർദേശമുണ്ട്.

ഓണത്തിരക്കു കഴിയുന്നതുവരെ ടിബി റോഡിലും പാലക്കാട്- കുളപ്പുള്ളി പാതയിൽ പട്ടണത്തിലും ആർഎസ് റോഡിലും പാർക്കിംഗ് അനുവദിക്കില്ല.

പോലീസ്, മോട്ടോർ വാഹനവകുപ്പ്, വിവിധ വ്യാപാരിസംഘടനകൾ, വഴിയോര കച്ചവടക്കാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ തുടങ്ങിയവരുടെ യോഗംവിളിച്ചു ചർച്ചചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ക്രമീകരണം. കഴിഞ്ഞവർഷം നടപ്പാക്കി വിജയംകണ്ട സംവിധാനമാണിത്.