ഡോക്ടര്‍ നിയമനം; മൃഗാശുപത്രിക്ക് മുമ്പില്‍ ധര്‍ണ നടത്തി
Friday, July 5, 2024 11:29 PM IST
നെടുങ്കണ്ടം: മൃഗാശുപത്രികളില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നെടുങ്കണ്ടം മൃഗാശുപത്രിക്ക് മുമ്പില്‍ ധര്‍ണ നടത്തി. നെടുങ്കണ്ടം, മുണ്ടിയെരുമ തുടങ്ങി ജില്ലയിലെ വിവിധ മൃഗാശുപത്രികളില്‍ മാസങ്ങളായി ഡോക്ടര്‍മാരില്ല. ഇതുമൂലം ക്ഷീരകര്‍ഷകര്‍ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പോലും ഡോക്ടര്‍മാരെ ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്.

ആശുപത്രിയിലെ മറ്റ് ജീവനക്കാരാണ് മൃഗങ്ങള്‍ക്കാവശ്യമായ മരുന്നുകള്‍ നല്‍കിവരുന്നത്. ഇതുമൂലം ക്ഷീരകര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും ഡോക്ടര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണാസമരം നടത്തിയത്.


കര്‍ഷക കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണാസമരം കെപിസിസി സെക്രട്ടറി എം.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിസന്‍റ് ജോയി കുന്നുവിളയില്‍ അധ്യക്ഷത വഹിച്ചു. മീഡിയാ വക്താവ് സേനാപതി വേണു, എം.എസ്. മഹേശ്വരന്‍, രാജേഷ് അമ്പഴത്തിനാല്‍, ജോസ് അമ്മന്‍ചേരില്‍, അനില്‍ കട്ടൂപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.