യുവതിയുടെ ആത്മഹത്യ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ശിപാർശ
Saturday, September 21, 2024 6:07 AM IST
കൊല്ലം: മരുത്തടി കന്നിമേൽ ചേരി സ്വദേശിനിയുടെ ആത്മഹത്യയിൽ അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്.
വർക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം പൂർത്തിയാക്കാനാണ് കമ്മീഷൻ നിർദേശിച്ചത്. ശ്രീകലയുടെ പിതാവ് കെ. ശങ്കരൻകുട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി. വർക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു.


2022 ഡിസംബർ 28 ന് വൈകുന്നേരം ഇടവ കാപ്പിൽ കണ്ണൻ മൂല ചന്ദ്രത്തിൽ വീട്ടിലാണ് ശ്രീകല ആത്മഹത്യ ചെയ്തത്. ഭർത്താവിന്‍റെ നിരന്തര പീഡനത്തെ തുടർന്നാണ് ശ്രീകല ആത്മഹത്യ ചെയ്തതെന്ന് പരാതിയിൽ പറയുന്നു.

മകളുടെ മരണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികൾക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.