കോഴിക്കോട് ജില്ലാതല തദ്ദേശ അദാലത്ത് നാളെ; ‌കോര്‍പറേഷന്‍ തലത്തില്‍ ഏഴിന്
Thursday, September 5, 2024 4:36 AM IST
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി മന്ത്രി എം.ബി. രാജേഷിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല അദാലത്ത് നാളെയും കോഴിക്കോട് കോര്‍പറേഷന്‍തല അദാലത്ത് ഏഴിനും നടക്കും.

രാവിലെ ഒന്പത് മുതല്‍ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ (കണ്ടംകുളം ജൂബിലി ഹാള്‍) നടക്കുന്ന അദാലത്തിന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍ അറിയിച്ചു. അദാലത്തില്‍ പരിഗണിക്കുന്നതിനായി ഇതിനകം ഓണ്‍ലൈന്‍ വഴി 1059 പരാതികളാണ് ലഭിച്ചത്. ഇതില്‍ ജല്ലാതല അദാലത്തിലേക്ക് 690ഉം കോര്‍പറേഷന്‍ അദാലത്തിലേക്ക് 369ഉം പരാതികള്‍ ലഭിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുസൗകര്യങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചവയില്‍ ഏറെയും. 459 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. ബില്‍ഡിംഗ് പെര്‍മിറ്റ് കംപ്ലീഷന്‍- 297, നികുതികള്‍- 79, പദ്ധതി നിര്‍വഹണം- 50, വിവിധ സേവന ലൈസന്‍സുകള്‍- 38, ആസ്തി മാനേജ്‌മെന്‍റ്- 31, ഗുണഭോക്തൃപദ്ധതികള്‍- 30, സ്ഥാപനങ്ങളിലെയും മറ്റും സൗകര്യങ്ങളുടെ കാര്യക്ഷമത- 23, മാലിന്യ സംസ്‌ക്കരണം- 21, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- 19, സിവില്‍ രജിസ്‌ട്രേഷന്‍- 12 എന്നിങ്ങനെയാണ് ലഭിച്ച മറ്റു പരാതികള്‍.


അദാലത്ത് വേദിയിലും അപേക്ഷകള്‍ നല്‍കാം

സെപ്റ്റംബര്‍ രണ്ടായിരുന്നു ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. എന്നാല്‍ ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അദാലത്ത് വേദിയിലും അപേക്ഷകള്‍ നല്‍കാം.

പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനായി ആറ് പ്രത്യേക കൗണ്ടറുകള്‍ അദാലത്ത് വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന തലത്തില്‍ നേരിട്ട് അപേക്ഷിച്ചിട്ടും പരിഹാരമാവാത്ത അപേക്ഷകള്‍ മാത്രമാണ് അദാലത്തില്‍ പരിഗണിക്കുക.

രേഖാമൂലം തയാറാക്കിയ പരാതികള്‍ക്കൊപ്പം ആവശ്യമായ അനുബന്ധ രേഖകളും ഉണ്ടായിരിക്കണം. പരാതികള്‍ കൗണ്ടറില്‍ സമര്‍പ്പിച്ച് കൂപ്പണ്‍ കൈപ്പറ്റണം. ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ പരിഗണിച്ച ശേഷമായിരിക്കും പുതിയ അപേക്ഷകള്‍ അദാലത്ത് സമിതി പരിശോധിക്കുക.