വോട്ടർ പട്ടികയിൽനിന്ന് വോട്ടർമാരെ ഒഴിവാക്കിയതായി പരാതി
Thursday, September 5, 2024 4:36 AM IST
മുക്കം: മുക്കം സർവീസ് സഹകരണ ബാങ്കിൽ ഒക്ടോബർ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച പ്രാഥമിക വോട്ടർ പട്ടികയിൽനിന്ന് വോട്ടർമാരെ ഒഴിവാക്കിയതായി യുഡിഎഫ് മുക്കം നഗരസഭ കമ്മിറ്റി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ സെപ്റ്റംബർ 27 പ്രസിദ്ധീകരിച്ച പട്ടികയിൽനിന്ന് രണ്ടായിരം മുതൽ ബാങ്കിൽ വോട്ടവകാശമുള്ള ഒന്നാം ക്ലാസ് മെമ്പർമാരായ 3,300 പേരെ ഒഴിവാക്കിയതായാണ് ആരോപണം.

ഓഹരി നമ്പർ 15565 മുതൽ 21425 വരെയുള്ള ഓഹരി നമ്പറുകളാണ് നീക്കം ചെയ്തത്. ഒഴിവാക്കപ്പെട്ട മെമ്പർമാർ 2003, 2008, 2013 എന്നീ വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വേട്ട് ചെയ്തവരും ബാങ്കിൽ ഇടപാട് നടത്തുന്നവരുമാണന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന ബാങ്ക് പിടിച്ചെടുക്കുന്നതിന്‍റെ ഭാഗമായാണ് വോട്ടർമാരെ ഒഴിവാക്കിയതെന്നാണ് ആക്ഷേപം.


അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുള്ള ബാങ്കിൽ വോട്ടർമാരെ ചേർക്കുന്നതും ഒഴിവാക്കുന്നതും ചട്ടവിരുദ്ധമാണെന്നും ഇവർ പറഞ്ഞു. എ.എം. അബ്ദുള്ള, ഒ.കെ. ബൈജു, നിജേഷ് അരവിന്ദ്, എം. സിറാജുദ്ദീൻ, എ.എം. അബുബക്കർ, ഷരീഫ് വെണ്ണക്കോട് എന്നിവർ പങ്കെടുത്തു.