കോംട്രസ്റ്റ് ഭൂമിയിലെ പേ ആന്‍ഡ് പാര്‍ക്കിംഗ്: നാളെ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ കൂട്ടായ്മ
Thursday, September 5, 2024 4:36 AM IST
കോഴിക്കോട്: സര്‍ക്കാര്‍ ഏറ്റെടുത്ത മാനാഞ്ചിറ കോംട്രസ്റ്റ് ഭൂമിയിലെ തര്‍ക്കം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് ഇറങ്ങുന്നതുവരെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്ന് ഡിസിസി. ഇവിടെ നിര്‍മാണ പ്രവൃത്തിക്ക് അനുമതി നല്‍കിയതിനെതിരേ വെള്ളിയാഴ്ച പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിഷേധകൂട്ടായ്മ രാവിലെ പത്തിന് മുന്‍കെപിസിസി പ്രസിഡന്‍റ് കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ഭൂമി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചയ്ക്ക് ജില്ലാ കളക്ടറെ കാണും.

ഭൂമി സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നടക്കുകയാണ്. കോടതി വാദം കേട്ട് തീരുമാനം എടുക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരണം. 128/ 7 സര്‍വേ നമ്പറിലെ എല്ലാ ഭൂമിയും രാഷ്ട്രപതിയുടെ ഉത്തരവുപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഭൂമി ഏറ്റെടുത്ത ഉത്തരവു പുറത്തിറങ്ങിയപ്പോള്‍ കെടിഡിഎസ് എന്ന സ്ഥാപനം ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ സമ്പാദിച്ചിരുന്നു.

സ്‌റ്റേക്കെതിരേ തൊഴിലാളി സംഘടനകള്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ചെയ്തു. ഇതിലേക്ക് മറ്റ് റിട്ടുകളും വന്നു. റിട്ട് ഹര്‍ജികളില്‍ വിശദമായ വാദം വാദം കേള്‍ക്കാന്‍ കോടതി മാറ്റിവച്ചിരിക്കുകയാണ്.

ഈ ഭൂമിയിലാണ് വ്യാപാരി ട്രേഡ് സെന്‍റര്‍ പേ ആന്‍ഡ് പാര്‍ക്കിംഗ് ആരംഭിച്ചിട്ടുള്ളത്. കോര്‍പറേഷന്‍ കൗണ്‍സില്‍ പ്രതിപക്ഷത്തിന്‍റെ വിയോജിപ്പോടെയാണ് നിര്‍മാണത്തിനു അനുമതി നല്‍കിയിത്. വ്യാപാരി ട്രേഡ് സെന്‍ററിന്‍റെ ഭൂമിയാണെങ്കില്‍ എന്തിനാണ് അവര്‍ റിട്ട് ഫയല്‍ചെയ്തതെന്ന് പ്രവീണ്‍കുമാര്‍ ചോദിച്ചു.


ഏഴു സർവേ നമ്പറുകളിലുള്ള ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവിറക്കിയത്. സിപിഎമ്മിന്‍റെ കടലാസ് സംഘടനകളും പാര്‍ട്ടിയും ചേര്‍ന്ന് കണ്ണായ ഭൂമി കൈക്കലാക്കാന്‍നീക്കം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കോര്‍പറേഷന്‍റെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും ഭരണതല പിഴവും പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. നൂറുകണക്കിനു തൊഴിലാളികളും കച്ചവടക്കാരും ഇവിടെയുണ്ട്. സ്ഥലം സ്വകാര്യ കമ്പനിക്ക് കൈമാറി ബിഒടി അടിസ്ഥാനത്തില്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള നീക്കം അനുവദിക്കില്ല. ഈ വിഷയം ഏറ്റെടുക്കാന്‍ കെപിസിസി തീരുമാനിച്ചിട്ടുണ്ട്.

സമരവുമായി പാര്‍ട്ടി മുന്നോട്ടുപോകും. പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ ഈ മാസം 30ന് എം.കെ. രാഘവന്‍ എംപി ഉപവാസമനുഷ്ടഠിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അഡ്വ. എം. രാജന്‍,കെ.പി.അബ്ദുള്‍ റസാക്ക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.