കോംട്രസ്റ്റ് ഗ്രൗണ്ടിലെ പാർക്കിംഗ് വിവാദം അനാവശ്യമെന്ന് വ്യാപാരി ട്രേഡ് സെന്‍റർ
Wednesday, September 4, 2024 5:01 AM IST
കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് ഭൂമിയിൽ നിന്ന് വ്യാപാരി ട്രേഡ് സെന്‍റർ പ്രൈവറ്റ് ലിമിറ്റഡ് വാങ്ങിയ 26 സെന്‍റ് സ്ഥലത്ത് വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ അനാവശ്യമാണെന്ന് സെന്‍റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോമണ്‍വെൽത്ത് ട്രസ്റ്റ് ഇന്ത്യാ കന്പനിയിലെ ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ ട്രസ്റ്റിന്‍റെ കീഴിൽ നഗരം വില്ലേജിൽ ഉൾപ്പെട്ട പെട്ട സ്ഥലം വിൽപ്പന നടത്തുകയായിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടുകൂടിയായിരുന്നു വിൽപ്പന.

കോമണ്‍വെൽത്ത് ട്രസ്റ്റിന്‍റെ അധീനതയിലുള്ള ഭൂമിയിൽ നിന്ന് 45 സെന്‍റ് സ്ഥലം വിപ്പപന നടത്തി പ്രോവിഡന്‍റ് ഫണ്ട് കുടിശിക തീർക്കുവാനും അതോടൊപ്പം കന്പനി ഇഎസ്ഐ കോർപറേഷൻ, ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിലേക്ക് അടയ്ക്കുവാനുള്ള കുടിശിക തീർക്കുന്നതിനും അനുമതി നൽകി.

അതുപ്രകാരമാണ് കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ട്രാവൽ ആൻഡ് ടൂറിസം സൊസൈറ്റി ആൻഡ് സെന്‍റർ ഫോർ പ്രഫഷണൽ എഡ്യുക്കേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് 4,61,25000ക്ക് രൂപക്ക് കോംട്രസ്റ്റ് വിറ്റത്.


കോമണ്‍വെൽത്ത് ട്രസ്റ്റിൽ നിന്നും 45 സെന്‍റ് സ്ഥലം വാങ്ങിയ കോഴിക്കോട് ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ട്രാവൽ ആൻഡ് ടൂറിസം സൊസൈറ്റി വസ്തു വാങ്ങാൻ വേണ്ടി ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാനാവാതെ വന്നപ്പോൾ പലിശ സഹിതം വലിയ തുക കുടിശികയായി.

ഈ സാഹചര്യത്തിൽ ഈ സ്ഥലത്ത് ബഹുനില കെട്ടിടം പണിയുന്നതിന് കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ട്രാവൽ ആൻഡ് ടൂറിസം ഡവലപ്പ്മെന്‍റ് സൊസൈറ്റിയുടെ സ്ഥലവും കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്ലാൻ സമർപ്പിക്കാമെന്നും കെട്ടിടം നിർമിച്ചു കഴിയുന്പോൾ 6000 സ്വകയർ ഫീറ്റ് സ്ഥലം അവർക്ക് വിട്ടു കൊടുക്കാമെന്നും ധാരണയുണ്ടാക്കി.

അതിന്‍റെ അടിസ്ഥാനത്തിൽ ഫയർ പെർമിറ്റ്, പൊലൂഷൻ കണ്‍ട്രോൾ ബോർഡിന്‍റെ പെർമിറ്റ്, റെയിൽവേയുടെ പ്രത്യേക അനുമതി എന്നിവ ലഭിച്ചതായി വ്യാപാരി ട്രേഡ് സെന്‍റർ ചെയർമാൻ വി.കെ.സി. മമ്മദ്കോയ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ എ.ടി.അബ്ദുല്ലക്കോയ, കെ.ഉദയകുമാർ, സി.വി. ഇഖ്ബാൽ, എം.മുഹമ്മദ്, റഫീഖ്, വി.മുഹമ്മദ് തുടങ്ങിയവരും പങ്കെടുത്തു.