കക്കാടംപൊയില്‍-കിണറടപ്പന്‍ റോഡ് ചെളിക്കുളമായി: യാത്രാദുരിതം രൂക്ഷം
Wednesday, September 4, 2024 5:01 AM IST
തിരുവമ്പാടി: കക്കാടംപൊയില്‍-പീടികപ്പാറ-പനമ്പിലാവ് -കിണറടപ്പന്‍ റോഡ് ചെളിക്കുളമായതിനെ തുടർന്ന് കാൽനട യാത്രക്കാർ പോലും ദുരിതത്തിൽ. പനമ്പിലാവ് മുതല്‍ പീടികപ്പാറ വരെയുള്ള റോഡിന്‍റെ പല ഭാഗങ്ങളിലും ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് വന്‍ കിടങ്ങുകള്‍ രൂപപ്പെട്ടിരിക്കുകയാണ്.

റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷമായിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ കാലതാമസം നേരിടുകയാണ്. പിഡബ്ല്യുഡി മഞ്ചേരി ഡിവിഷന്‍റെ കീഴിലാണ് ഈ റോഡ്. ഏറനാട് നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന റോഡ് കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്.

മലയോര മേഖലകളില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും, മഞ്ചേരി, അരീക്കോട്, മലപ്പുറം ഭാഗങ്ങളിലേക്കും എളുപ്പം എത്തിപ്പെടാൻ കഴിയുന്ന റോഡ് വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടു കിടക്കുകയാണ്.


വെറ്റിലപ്പാറ, തോട്ടുമുക്കം, കൂമ്പാറ, അരീക്കോട്, മഞ്ചേരി ഭാഗങ്ങളിലേക്ക് നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ നിത്യേന ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ ഈ റോഡില്‍ കൂടി യാത്ര ചെയ്യരുതെന്ന് പിഡബ്ല്യുഡി എന്‍ജിനിയറുടെ ബോര്‍ഡ് പല ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത്തരം വാഹനങ്ങൾ സദാസമയവും റോഡിലൂടെ പോകുന്ന കാഴ്ചയാണ് കാണുന്നത്.

ഇതും റോഡിന് ദോഷകരമായി ബാധിക്കുന്നുണ്ട്. എത്രയും വേഗം റോഡ് പണി ആരംഭിക്കണമെന്നും ഇല്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പനമ്പിലാവ് ജനകീയ വേദി ഭാരവാഹികൾ പറഞ്ഞു.