അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത് തദ്ദേശസ്ഥാപനങ്ങളെന്ന്
Wednesday, September 4, 2024 5:01 AM IST
കോഴിക്കോട്: ജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.

പെരുമണ്ണ പഞ്ചായത്തിലെ പുറമണ്ണയിൽ കഴിഞ്ഞ നാലുവർഷമായി തുടരുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയെടുത്തില്ലെന്ന പരാതിയിലാണ് ഉത്തരവ്. ഇരുപത്തിയഞ്ചോളം വീട്ടുകാർ ഉപയോഗിക്കുന്ന വഴിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്ന കാര്യം ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി സത്വരപരിഹാരം കാണണമെന്ന് കമ്മീഷൻ പെരുമണ്ണ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. സ്വീകരിച്ച നടപടികൾ മൂന്ന് മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം.


ഇക്കാര്യത്തിൽ ഗ്രാമസഭ തീരുമാനമെടുക്കാത്തത് കാരണമാണ് നടപടിയെടുക്കാൻ കഴിയാത്തതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്. കെ.ടി. റിയാസിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ സമർപ്പിച്ച പരാതിയിലാണ് നടപടി.